Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...

05 MAY 2024 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

1.4 മില്യണ്‍ ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരമായ റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. ഇസ്രായേലി പത്രമായ മാരിവ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലാസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് നടത്തിയ സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഹമാസുമായി കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതായി കണ്ടെത്തി. 38 ശതമാനം പേർ കരാറിനേക്കാൾ ഉപരി സൈനിക നടപടിയെ പിന്തുണക്കുന്നു. 8 ശതമാനം പേർക്ക് പ്രത്യേക അഭിപ്രായങ്ങളൊന്നുമില്ല.

വലതുപക്ഷ പാർട്ടികളിലെ 79 ശതമാനം പേരും റഫ അധിനിവേശത്തെ പിന്തുണക്കുന്നു. അതേസമയം, ഇടതുപക്ഷ, മധ്യപക്ഷ പാർട്ടികളിൽ ഉൾപ്പെട്ട 81 ശതമാനം പേരും ബന്ദിമോചന കരാറിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്. ഹമാസുമായി കരാറിലെത്തി ബന്ദികളെ മോചിപ്പിക്കുക, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കുക, വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

എന്നാൽ, ഹമാസുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും റഫയിൽ അധിനിവേശം നടത്തുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കും മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം ബന്ദികളുടെ ബന്ധുക്കളുമായുള്ള ചർച്ചക്കിടെ പറഞ്ഞിരുന്നു. സമ്പൂർണ വിജയം നേടാനായി റഫയിൽ പ്രവേശിച്ച് അവിടെയുള്ള ഹമാസ് ബറ്റാലിയനുകളെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, 12 ലക്ഷത്തോളം ജനങ്ങൾ തിങ്ങിത്താമസിക്കുന്ന റഫയെ ആക്രമിക്കാനുള്ള പദ്ധതിയെ എതിർത്ത് കൊണ്ട് അമേരിക്ക വീണ്ടും രംഗത്തു വന്നു.

 

 

റഫയിലെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന കാര്യത്തിൽ ഇസ്രായേൽ പദ്ധതി സമർപ്പിച്ചിട്ടില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അത്തരമൊരു പദ്ധതി ഇല്ലാതെ റഫയിൽ നടത്താനുദ്ദേശിക്കുന്ന ആക്രമണത്തെ പിന്തുണക്കാൻ സാധിക്കില്ല. കാരണം അത് വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ അതിഭീകരമായിരിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

ഈജിപ്ത, ഖത്തർ, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിൽ കെയ്റോയിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ചർച്ചകൾക്കായി ഹമാസിന്റെ പ്രതിനിധികൾ ശനിയാഴ്ച കെയ്റോയിലെത്തിയിട്ടുണ്ട്. സി.ഐ.എ ഡയറക്ടർ വില്യം ബേൺസും ഈജിപ്തിലെത്തിയിട്ടുണ്ട്.

 

 

വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഹമാസിന് ഒരാഴ്ചയ സമയമാണ് ഇസ്രായേൽ നൽകിയിരിക്കുന്നത്. അല്ലാത്ത പക്ഷം റഫയിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പുതിയ കരാർ വ്യവസ്ഥകൾ ഹമാസിന് മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും യഹ്‍യ സിൻവാർ അടക്കമുള്ള നേതാക്കൾ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.

 

 

ഹമാസിന്റെ കൈവശം 130 ബന്ദികളുണ്ടെന്നാണ് വിവരം. ഇതിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, 9100ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ അന്യായമായി ജയിലിലടച്ചിട്ടുള്ളത്. 2023 നവംബറിൽ ഇസ്രായേലും ഹമാസും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയിരുന്നു. അന്ന് 81 ഇസ്രായേലികളെയും 24 വിദേശികളെയും ഹമാസ് വിട്ടയച്ചപ്പോൾ പകരം 240 ഫലസ്തീനികളെ ഇസ്രായേലും കൈമാറി.

 

 

ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിന് പകരം സ്ത്രീകൾ, വനിതാ സൈനികർ, പ്രായമായ വ്യക്തികൾ, പരിക്കേറ്റവർ എന്നിവരുൾപ്പെടെ 33 ബന്ദികളെ കൈമാറണമെന്നാണ് ഇസ്രായേൽ പുതുതായി നിബന്ധന വെച്ചിട്ടുള്ളത്. എന്നാൽ, ഇസ്രായേൽ പൂർണമായും ആക്രമണം നിർത്തുകയും സൈന്യത്തെ പിൻവലിക്കണമെന്നുമാണ് ഹമാസിന്റെ ആവശ്യം. ഗസ്സയിലെ ഇസ്രായേൽ ആക്രമണം 210 ദിവസം പിന്നിടുമ്പോൾ 34,662 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 77,867 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (14 minutes ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (19 minutes ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (41 minutes ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (54 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (1 hour ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (7 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (7 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (8 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (8 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (9 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (9 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (9 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (10 hours ago)

Malayali Vartha Recommends