പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി... . 14 വയസ്സുകാരി ജന്മം നല്‍കുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും മെഡിക്കല്‍ ബോര്‍ഡ് സംശയം പ്രകടിപ്പിച്ചിരുന്നു, സുപ്രീംകോടതിയുടേതടക്കം മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്
പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി . പെണ്‍കുട്ടിയുടെ ഗര്‍ഭം 24 ആഴ്ച പിന്നിട്ടിരുന്നു . പെണ്‍കുട്ടിയുടെ അച്ഛനാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത് . ഗര്‍ഭാവസ്ഥയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പെണ്‍കുട്ടിക്കുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാരും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ് .
1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ട് പ്രകാരം 20 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാറില്ല . എന്നാല്‍ ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തതാണ് കോടതി അനുമതി നല്‍കിയത്. ഗര്‍ഭസ്ഥശിശു ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ അതിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് . പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഈ സാഹചര്യത്തില്‍ കേസിന്റെ ആവശ്യത്തിനായി ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ. പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിവാഹിതനയ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് .
രക്ഷിതാക്കള്‍ ഏറെ അന്വേഷിച്ചെങ്കിലും അഞ്ചുമാസം പിന്നിട്ട ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത് . അപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു . യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയില്ല . നിയമപരമായി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാന്‍ കഴിയുന്ന 20 ആഴ്ച പിന്നിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അനുമതി നല്‍കാതിരുന്നത് . തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത് .വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു. 14 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയുടെ ജീവനു പോലും ഗര്‍ഭം തുടരുന്നത് ഭീഷണിയാണെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് .
അനുമതി നല്‍കുകയാണെങ്കില്‍ ഗര്‍ഭച്ഛിദ്രം ഉടന്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു . 14 വയസ്സുകാരി ജന്മം നല്‍കുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും മെഡിക്കല്‍ ബോര്‍ഡ് സംശയം പ്രകടിപ്പിച്ചിരുന്നു. സുപ്രീംകോടതിയുടേതടക്കം മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
https://www.facebook.com/Malayalivartha