അച്ഛൻ പോയതറിയാതെ ആശുപത്രിക്കിടക്കയിൽ ജീവനുവേണ്ടി മല്ലിട്ട് ദേവുചന്ദന; നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ, ഇനി ഓരോ ചുവടിലും കൂട്ടായി അച്ഛൻ ഇനിയില്ലെന്നു ദേവുചന്ദന അറിഞ്ഞിട്ടില്ല
ക്ഷേത്ര ഉത്സവത്തിന് മതിമറന്ന് ഡാൻസ് കളിക്കുന്ന ദേവുചന്ദനയുടെ വീഡിയോ സാമൂഹ്യമാധ്യമം ഒന്നടങ്കം ഏറ്റെടുത്തതാണ്. ആ കുഞ്ഞുകലാകാരിയെ അപൂർവ രോഗം കാർന്നു തിന്നുകയാണ്. എന്നാലിതാ ചികിത്സയ്ക്കിടെ എസ്എടി ആശുപത്രിയിൽ വെന്റിലേറ്ററിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ വ്യക്തമാക്കുകയുണ്ടായി. അതേസമയം ദേവുവിന്റെ അച്ഛൻ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കരയിൽ ബി.ചന്ദ്രബാബുവിനെ (38) എസ്എടി ആശുപത്രി വളപ്പിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇനി ഓരോ ചുവടിലും കൂട്ടായി അച്ഛൻ ഇനിയില്ലെന്നു ദേവുചന്ദന അറിഞ്ഞിട്ടില്ല.
അതേസമയം തലച്ചോറിൽ നീരു കെട്ടുന്ന ബ്രയിൻ എഡിമ എന്ന വൈറസ് ജന്യ രോഗമാണു ദേവുവിന്. നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ വളരെ വേഗം വൈറലായിരുന്നു. ഇതേതുടർന്ന് ടിവി ചാനൽ പരിപാടിയും ശ്രദ്ധനേടി. മകളുടെ അസുഖത്തെത്തുടർന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടർന്ന് ജീവനൊടുക്കിയതാവാം എന്നുമാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രജിതയാണു ദേവുവിന്റെ അമ്മ. അതോടൊപ്പം തന്നെ ഇവർക്കുണ്ടായ ഇളയ കുട്ടി 6 മാസം മുൻപ് എസ്എടി ആശുപത്രിയിൽ പ്രസവം നടന്ന് മണിക്കൂറുകൾക്കകം മരിച്ചുപോയിരുന്നു.
https://www.facebook.com/Malayalivartha