വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം; കേരളത്തിലേക്ക് അന്ന് 9 കിലോ സ്വര്‍ണം അയച്ചത് പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ ഹമീദ്
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ്. ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിലാണ് ഇയാൾ വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ആദ്യകടത്ത് 2019 ജൂലായ് 13ന് ആണെന്നും ദുബായ് എയര്‍പോര്‍ട്ടിലെ നയതന്ത്ര കാര്‍ഗോ വഴി കേരളത്തിലേക്ക് അന്ന് 9 കിലോ സ്വര്‍ണം അയച്ചത് പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ ഹമീദ് ആണെന്നും പറയുന്നു . സന്ദീപ് നായരാണ് തന്നെ അതിന് നിയോഗിച്ചതെന്ന് അബ്ദുല്‍ ഹമീദ് വെളിപ്പെടുത്തി ചെയ്യുന്നത് . കടത്തിന് ഉന്നതകേന്ദ്രങ്ങളുടെ ഒത്താശയുണ്ടായിരുന്നുവെന്നും ഹമീദ് പറയുന്നു. സ്വര്‍ണക്കടത്തിന്റെ രേഖകളും ലഭിച്ചതായാണ് വെളിപ്പെടുത്തൽ.
K 3079135 എന്ന നമ്പരിലുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് വാരിക്കോടന്‍ അബ്ദുല്‍ ഹമീദ് ദുബായില്‍ വിസിറ്റ് വിസയില്‍ പോയത് മൂന്നുതവണ. മൂന്നും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം എയര്‍കാര്‍ഗോയില്‍ എത്തിച്ച് കൈമാറുക എന്ന സന്ദീപ് നായരുടെ നിര്‍ദേശം അനുസരിക്കാന്‍. രണ്ടുതവണ ദൗത്യം സുരക്ഷിതമായി പൂര്‍ത്തിയാക്കി. ഒരുതവണ ദുബായ് എയര്‍ കാര്‍ഗോ പാര്‍സല്‍ മടക്കി. എമര്‍ജന്‍സി ലാംപ്, ടാംഗ്, ടീ ബാഗ്, നിഡോ പൗഡര്‍ മുതലായ പേരുകള്‍ എഴുതി നിറച്ച ബാഗില്‍ കണ്ണ് മഞ്ഞളിക്കുന്ന മഞ്ഞ ലോഹവും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ഹമീദിന് അറിയാമായിരുന്നു എന്ന് പറയുന്നു .
ഇപ്പോള്‍ വിവാദമായ സ്വര്‍ണക്കടത്തില്‍ ഫൈസല്‍ ഫരീദ് എന്നയാള്‍ നിര്‍വഹിച്ചതായി ആരോപണം ഉയര്‍ന്ന അതേ ദൗത്യം അന്ന് നിര്‍വഹിച്ചത് ഹമീദ്. പക്ഷേ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണമെന്നോ പണം എങ്ങോട്ടുപോകുന്നുവെന്നോ അറിയില്ല. മൂന്നാം തവണ പാര്‍സല്‍ കാര്‍ഗോ അധികൃതര്‍ മടക്കിയപ്പോള്‍ സന്ദീപ് തന്നെ ഈ മാര്‍ഗം നിര്‍ത്തിവച്ചു. പിന്നീട് സുരക്ഷിതമെന്ന് തോന്നിയ സമയത്ത് വീണ്ടും തുടങ്ങി. ആ സമയം തൊട്ട് ഹമീദ് കൂടെയില്ല എന്നാണ് വെളിപെഎടുത്തൽ അബ്ദുല്‍ ഹമീദ് ദുബായില്‍ താമസിച്ചിട്ടേയില്ല. സ്വപ്നയേയും സരിത്തിനെയും റമീസിനെയും അറിയില്ല. പക്ഷേ ഓരോ തവണയും സ്വര്‍ണം അയക്കുമ്പോള്‍ അതിലെ ഉന്നതബന്ധം വ്യക്തമായിരുന്നു. പക്ഷേ തന്റെ അറിവ് ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയുന്നതല്ല എന്നും അബ്ദുൽ ഹമീദ് പറയുന്നു .
ആദ്യത്തെ 9 കിലോ ഇപ്പോഴത്തെ 30 കിലോ ആയി വളരുന്നതിനിടയില്‍ നിരവധി കണ്ണികളും കൂട്ടി ചേർക്കപ്പെടുകയോ വെട്ടി മാറ്റപെടുകയോ ചെയ്തിരിക്കാം. . എന്നാൽ ഉന്നതകേന്ദ്രങ്ങളുടെ പങ്ക് സ്ഥിരമായി നിൽക്കുകയായിരുന്നു എന്നാണ് ഈ വെളിപ്പെടുത്തലുകൾ വ്യക്തമാകുന്നത് . രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്ന ഈ കേസില്‍ പല വെളിപ്പെടുത്തലുകളും ഉന്നതബന്ധങ്ങളുടെ അറിയാക്കഥകളും ഇനിയും വരും ദിവസങ്ങളിൽ നടുക്കുന്ന വാർത്തകളായി കേരളത്തിന്റെ പ്രഭാതങ്ങൾ തേടിയെത്തും എന്ന് തന്നെ പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha