Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു

08 MAY 2024 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തന്നെ കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി. എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. പ്രതിപക്ഷ നേതാവോ, എം.എം ഹസനോ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇതൊന്നും കാണാനെത്തിയില്ല. പണികളെല്ലാം പാളിയ സ്ഥിതിക്ക് വെറുതെ ചെന്ന് നാണംകെടേണ്ടെന്ന് കരുതിക്കാണും. ബിജെപിയില്‍ ചേരുമെന്ന് അടക്കമുള്ള ഭീഷണി മുഴക്കി സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് കസേര തിരിച്ചുപിടിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം പദവിയിലേക്ക് മടങ്ങിയെത്താനാണ് കഴിഞ്ഞ ദിവസം എത്തിയതെങ്കിലും കെ.പി.സി.സി യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഭേദമന്യേ നേതാക്കളെല്ലാം സുധാകരനെതിരെ ആവേശത്തോടെ കളത്തിലിറങ്ങി. അങ്ങനെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചുമതല കൈമാറാമെന്ന ധാരണയിലെത്തി. ഇതോടെ കലിപ്പിലായ സുധാകരന്‍ ഹൈക്കമാന്‍ഡിനോട് ക്ഷുഭിതനായെന്നാണ് സൂചന. മുമ്പില്ലാത്ത കീഴ് വഴക്കങ്ങള്‍ കൊണ്ടുവരുന്നത് തന്നെ അപമാനിക്കാനാണെന്നും ഇതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

സതീശനും സുധാകരനും തമ്മില്‍ അടയും ചക്കരയും പോലെയായിരുന്നെങ്കിലും അടുത്തകാലത്തായി കീരിയും പാമ്പുമായി മാറിക്കഴിഞ്ഞു. സതീശനെതിരെ പരസ്യമായി സുധാകരന്‍ തെറിവിളിക്കുകയും വാര്‍ത്താസമ്മേളനം നടത്താനായി മൈക്കിന് വേണ്ടി ഇരുവരും കടിപിടികൂടുകയും ചെയ്തത് വലിയ നാണക്കേടായി മാറിയിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഒരു പൊടിക്ക് അടങ്ങാന്‍ ഇരുവരും തയ്യാറായില്ല.

ഇതിനിടെ സതീശന്‍ കെ.സി വേണുഗോപാലിനൊപ്പം ചേരുകയും എങ്ങനെയും സുധാകരനെ കണ്ണൂരിലേക്ക് വണ്ടികയറ്റിവിടാനുള്ള പണി ആരംഭിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചെങ്കിലും കെ.സി ഇടപെട്ടത് പൊളിച്ചടുക്കി. സുധാകരന്റെ നാക്കിന് എല്ലില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രധാന ആരോപണം. വായില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ് പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കി. പുനസംഘടനയില്‍ ഇവര്‍ക്കെല്ലാം കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ സംവിധാനം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

ഇതിന്റെ മറവില്‍ എം.എം ഹസനുള്ള താല്‍ക്കാലിക ചുമതല തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നീട്ടിക്കൊണ്ട് പോകാനും റിസല്‍ട്ട് വന്ന ശേഷം കഴിഞ്ഞതവണത്തെ അത്ര സീറ്റ് കിട്ടിയില്ലെങ്കില്‍ സുധാകരനെ പുറത്ത് ചാടിക്കാനുമായിരുന്നു നീക്കം. അപകടം മണത്ത സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയാണ് അധികാരം തിരിച്ച് പിടിച്ചതെന്ന് അസുയാലുക്കള്‍ ആരോപിക്കുന്നു.

കസേര തിരിച്ച് പിടിച്ചത് കൊണ്ട് മാത്രം കാര്യമില്ല, ഇനിയുള്ള നാളുകള്‍ സുധാകരനെ സംബന്ധിച്ച് കല്ലും മുള്ളും നിറഞ്ഞ കാനനപാതയായിരിക്കും. പൊതുസമൂഹത്തില്‍ നിന്ന് ഏല്‍ക്കുന്നതിനേക്കാളേറെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകും. അതിനുള്ള എല്ലാ സന്നാഹങ്ങളും സതീശനും കെ.സിയും മറ്റ് സംഘങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ സുധാകരനെ എം.പിയായി മാത്രം ഒതുക്കി മൂലയ്ക്കിരുത്തുകയോ, അല്ലെങ്കില്‍ സഹമന്ത്രി സ്ഥാനം നല്‍കുകയോ ചെയ്യും. തൃശൂരില്‍ കെ.മുരളീധരന്‍ തോല്‍ക്കുകയാണെങ്കില്‍ കെ.പി.സിസി പ്രസിഡന്റാവാനാണ് സാധ്യത. അതിനോട് വലിയ എതിര്‍പ്പുണ്ടാവാന്‍ സാധ്യതയില്ല.

തമ്മിലടി ശക്തമാകുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സംസ്ഥാനത്ത് വളരെ മോശമായ സ്ഥിതിയിലേക്കാണ് പോകുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് സമയമില്ല. തൊഴുത്തില്‍കുത്താണ് പ്രധാന അജണ്ട. താമസിയാതെ പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഉണ്ടാകും. അതില്‍ യുഡിഎഫിന് മേല്‍കൈ ഉണ്ടെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എ ആകാനും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയും തെരുവ് യുദ്ധം നടക്കാനും സാധ്യതയുണ്ട്. ചെന്നിത്തല, കെ.സി, സതീശന്‍, കെ.സുധാകരന്‍ ഇവരെല്ലാം മുഖ്യമന്ത്രി കസേരയ്ക്ക് കണ്ണുംനട്ടിരിക്കുകയാണ്. ചെന്നിത്തല കഴിഞ്ഞതണ ആകുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. അത് നടന്നില്ലെന്ന് മാത്രമല്ല പ്രതിപക്ഷനേതാവിന്റെ കസേര പോലും തെറിച്ചു.

ഇവരെയെല്ലാം വെട്ടി മറ്റാരെങ്കിലും വരുമോ എന്നും പറയാനൊക്കില്ല. പരമ്പരാഗത ക്രൈസ്തവ-മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നിട്ടുണ്ട്. പാര്‍ട്ടിയുടെ മൃദുഹിന്ദുത്വവും നേതാക്കളുടെ വിശ്വാസ്യതയില്ലായ്മയുമാണ് ഇതിന് കാരണം. രണ്ടാംനിര നേതാക്കളില്‍ പലരും ബിജെപിക്കൊപ്പം പോയി. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന അവസ്ഥയാണുള്ളത്. ഇതിനെയൊക്കെ മറികടക്കണമെങ്കില്‍ ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുപോകാന്‍ കഴിവുള്ള നേതൃത്വം വേണം.

ഉമ്മന്‍ചാണ്ടിക്കതുണ്ടായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഒരുപരിധി വരെ അതിന് കഴിയും. അദ്ദേഹത്തെ അമ്പില്ലും വില്ലിലും അടുക്കാന്‍ സതീശനും കെ.സിയും സമ്മതിക്കുന്നില്ല. ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്ന വി.എസ് ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ കെ.സിക്കൊപ്പമാണ്. കെ.സി സംഘടനാ ജനറല്‍ സെക്രട്ടറിയായതോടെ എ, ഐ ഗ്രൂപ്പുകളിലെ പലരും കെ.സിക്കൊപ്പം കൂടിയിരിക്കുകയാണ്. എല്ലാവരുടെയും ലക്ഷ്യം പദവിയാണ്, പാര്‍ട്ടിയല്ല.

തമ്മിലടികള്‍ക്കിടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരമമായിരിക്കും ഉണ്ടാവുക. പത്ത് കൊല്ലം അധികാരം നഷ്ടപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷനിലാണ് ലീഗ്. അവര്‍ ഏത് നിമിഷവും എകെജി സെന്ററിലേക്ക് പോകാം. പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് പിണറായിയും സംഘവും. അതുകൊണ്ട് ചക്കളത്തിപ്പോര് അവസാനിപ്പിച്ച് സംഘടനയെ ശക്തരാക്കുകയും ജനകീയ അടിത്തറ ഉറപ്പിക്കുകയുമാണ് കെ.പിസിസി നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (5 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (30 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (34 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (43 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (53 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends