Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു

08 MAY 2024 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

തന്നെ കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി. എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. പ്രതിപക്ഷ നേതാവോ, എം.എം ഹസനോ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇതൊന്നും കാണാനെത്തിയില്ല. പണികളെല്ലാം പാളിയ സ്ഥിതിക്ക് വെറുതെ ചെന്ന് നാണംകെടേണ്ടെന്ന് കരുതിക്കാണും. ബിജെപിയില്‍ ചേരുമെന്ന് അടക്കമുള്ള ഭീഷണി മുഴക്കി സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് കസേര തിരിച്ചുപിടിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം പദവിയിലേക്ക് മടങ്ങിയെത്താനാണ് കഴിഞ്ഞ ദിവസം എത്തിയതെങ്കിലും കെ.പി.സി.സി യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഭേദമന്യേ നേതാക്കളെല്ലാം സുധാകരനെതിരെ ആവേശത്തോടെ കളത്തിലിറങ്ങി. അങ്ങനെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചുമതല കൈമാറാമെന്ന ധാരണയിലെത്തി. ഇതോടെ കലിപ്പിലായ സുധാകരന്‍ ഹൈക്കമാന്‍ഡിനോട് ക്ഷുഭിതനായെന്നാണ് സൂചന. മുമ്പില്ലാത്ത കീഴ് വഴക്കങ്ങള്‍ കൊണ്ടുവരുന്നത് തന്നെ അപമാനിക്കാനാണെന്നും ഇതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

സതീശനും സുധാകരനും തമ്മില്‍ അടയും ചക്കരയും പോലെയായിരുന്നെങ്കിലും അടുത്തകാലത്തായി കീരിയും പാമ്പുമായി മാറിക്കഴിഞ്ഞു. സതീശനെതിരെ പരസ്യമായി സുധാകരന്‍ തെറിവിളിക്കുകയും വാര്‍ത്താസമ്മേളനം നടത്താനായി മൈക്കിന് വേണ്ടി ഇരുവരും കടിപിടികൂടുകയും ചെയ്തത് വലിയ നാണക്കേടായി മാറിയിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഒരു പൊടിക്ക് അടങ്ങാന്‍ ഇരുവരും തയ്യാറായില്ല.

ഇതിനിടെ സതീശന്‍ കെ.സി വേണുഗോപാലിനൊപ്പം ചേരുകയും എങ്ങനെയും സുധാകരനെ കണ്ണൂരിലേക്ക് വണ്ടികയറ്റിവിടാനുള്ള പണി ആരംഭിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചെങ്കിലും കെ.സി ഇടപെട്ടത് പൊളിച്ചടുക്കി. സുധാകരന്റെ നാക്കിന് എല്ലില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രധാന ആരോപണം. വായില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ് പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കി. പുനസംഘടനയില്‍ ഇവര്‍ക്കെല്ലാം കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ സംവിധാനം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

ഇതിന്റെ മറവില്‍ എം.എം ഹസനുള്ള താല്‍ക്കാലിക ചുമതല തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നീട്ടിക്കൊണ്ട് പോകാനും റിസല്‍ട്ട് വന്ന ശേഷം കഴിഞ്ഞതവണത്തെ അത്ര സീറ്റ് കിട്ടിയില്ലെങ്കില്‍ സുധാകരനെ പുറത്ത് ചാടിക്കാനുമായിരുന്നു നീക്കം. അപകടം മണത്ത സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയാണ് അധികാരം തിരിച്ച് പിടിച്ചതെന്ന് അസുയാലുക്കള്‍ ആരോപിക്കുന്നു.

കസേര തിരിച്ച് പിടിച്ചത് കൊണ്ട് മാത്രം കാര്യമില്ല, ഇനിയുള്ള നാളുകള്‍ സുധാകരനെ സംബന്ധിച്ച് കല്ലും മുള്ളും നിറഞ്ഞ കാനനപാതയായിരിക്കും. പൊതുസമൂഹത്തില്‍ നിന്ന് ഏല്‍ക്കുന്നതിനേക്കാളേറെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകും. അതിനുള്ള എല്ലാ സന്നാഹങ്ങളും സതീശനും കെ.സിയും മറ്റ് സംഘങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ സുധാകരനെ എം.പിയായി മാത്രം ഒതുക്കി മൂലയ്ക്കിരുത്തുകയോ, അല്ലെങ്കില്‍ സഹമന്ത്രി സ്ഥാനം നല്‍കുകയോ ചെയ്യും. തൃശൂരില്‍ കെ.മുരളീധരന്‍ തോല്‍ക്കുകയാണെങ്കില്‍ കെ.പി.സിസി പ്രസിഡന്റാവാനാണ് സാധ്യത. അതിനോട് വലിയ എതിര്‍പ്പുണ്ടാവാന്‍ സാധ്യതയില്ല.

തമ്മിലടി ശക്തമാകുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സംസ്ഥാനത്ത് വളരെ മോശമായ സ്ഥിതിയിലേക്കാണ് പോകുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് സമയമില്ല. തൊഴുത്തില്‍കുത്താണ് പ്രധാന അജണ്ട. താമസിയാതെ പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഉണ്ടാകും. അതില്‍ യുഡിഎഫിന് മേല്‍കൈ ഉണ്ടെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എ ആകാനും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയും തെരുവ് യുദ്ധം നടക്കാനും സാധ്യതയുണ്ട്. ചെന്നിത്തല, കെ.സി, സതീശന്‍, കെ.സുധാകരന്‍ ഇവരെല്ലാം മുഖ്യമന്ത്രി കസേരയ്ക്ക് കണ്ണുംനട്ടിരിക്കുകയാണ്. ചെന്നിത്തല കഴിഞ്ഞതണ ആകുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. അത് നടന്നില്ലെന്ന് മാത്രമല്ല പ്രതിപക്ഷനേതാവിന്റെ കസേര പോലും തെറിച്ചു.

ഇവരെയെല്ലാം വെട്ടി മറ്റാരെങ്കിലും വരുമോ എന്നും പറയാനൊക്കില്ല. പരമ്പരാഗത ക്രൈസ്തവ-മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നിട്ടുണ്ട്. പാര്‍ട്ടിയുടെ മൃദുഹിന്ദുത്വവും നേതാക്കളുടെ വിശ്വാസ്യതയില്ലായ്മയുമാണ് ഇതിന് കാരണം. രണ്ടാംനിര നേതാക്കളില്‍ പലരും ബിജെപിക്കൊപ്പം പോയി. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന അവസ്ഥയാണുള്ളത്. ഇതിനെയൊക്കെ മറികടക്കണമെങ്കില്‍ ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുപോകാന്‍ കഴിവുള്ള നേതൃത്വം വേണം.

ഉമ്മന്‍ചാണ്ടിക്കതുണ്ടായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഒരുപരിധി വരെ അതിന് കഴിയും. അദ്ദേഹത്തെ അമ്പില്ലും വില്ലിലും അടുക്കാന്‍ സതീശനും കെ.സിയും സമ്മതിക്കുന്നില്ല. ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്ന വി.എസ് ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ കെ.സിക്കൊപ്പമാണ്. കെ.സി സംഘടനാ ജനറല്‍ സെക്രട്ടറിയായതോടെ എ, ഐ ഗ്രൂപ്പുകളിലെ പലരും കെ.സിക്കൊപ്പം കൂടിയിരിക്കുകയാണ്. എല്ലാവരുടെയും ലക്ഷ്യം പദവിയാണ്, പാര്‍ട്ടിയല്ല.

തമ്മിലടികള്‍ക്കിടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരമമായിരിക്കും ഉണ്ടാവുക. പത്ത് കൊല്ലം അധികാരം നഷ്ടപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷനിലാണ് ലീഗ്. അവര്‍ ഏത് നിമിഷവും എകെജി സെന്ററിലേക്ക് പോകാം. പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് പിണറായിയും സംഘവും. അതുകൊണ്ട് ചക്കളത്തിപ്പോര് അവസാനിപ്പിച്ച് സംഘടനയെ ശക്തരാക്കുകയും ജനകീയ അടിത്തറ ഉറപ്പിക്കുകയുമാണ് കെ.പിസിസി നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (19 minutes ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (37 minutes ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (1 hour ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (1 hour ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (6 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (7 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (7 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (8 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (8 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (8 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (8 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (8 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (9 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (10 hours ago)

Malayali Vartha Recommends