Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..


ഹിമാന്‍ഷിയുടെ പ്രതികരണം..സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത്..ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ..തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി..

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു

08 MAY 2024 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

തന്നെ കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി. എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. പ്രതിപക്ഷ നേതാവോ, എം.എം ഹസനോ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇതൊന്നും കാണാനെത്തിയില്ല. പണികളെല്ലാം പാളിയ സ്ഥിതിക്ക് വെറുതെ ചെന്ന് നാണംകെടേണ്ടെന്ന് കരുതിക്കാണും. ബിജെപിയില്‍ ചേരുമെന്ന് അടക്കമുള്ള ഭീഷണി മുഴക്കി സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് കസേര തിരിച്ചുപിടിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം പദവിയിലേക്ക് മടങ്ങിയെത്താനാണ് കഴിഞ്ഞ ദിവസം എത്തിയതെങ്കിലും കെ.പി.സി.സി യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഭേദമന്യേ നേതാക്കളെല്ലാം സുധാകരനെതിരെ ആവേശത്തോടെ കളത്തിലിറങ്ങി. അങ്ങനെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചുമതല കൈമാറാമെന്ന ധാരണയിലെത്തി. ഇതോടെ കലിപ്പിലായ സുധാകരന്‍ ഹൈക്കമാന്‍ഡിനോട് ക്ഷുഭിതനായെന്നാണ് സൂചന. മുമ്പില്ലാത്ത കീഴ് വഴക്കങ്ങള്‍ കൊണ്ടുവരുന്നത് തന്നെ അപമാനിക്കാനാണെന്നും ഇതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

സതീശനും സുധാകരനും തമ്മില്‍ അടയും ചക്കരയും പോലെയായിരുന്നെങ്കിലും അടുത്തകാലത്തായി കീരിയും പാമ്പുമായി മാറിക്കഴിഞ്ഞു. സതീശനെതിരെ പരസ്യമായി സുധാകരന്‍ തെറിവിളിക്കുകയും വാര്‍ത്താസമ്മേളനം നടത്താനായി മൈക്കിന് വേണ്ടി ഇരുവരും കടിപിടികൂടുകയും ചെയ്തത് വലിയ നാണക്കേടായി മാറിയിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഒരു പൊടിക്ക് അടങ്ങാന്‍ ഇരുവരും തയ്യാറായില്ല.

ഇതിനിടെ സതീശന്‍ കെ.സി വേണുഗോപാലിനൊപ്പം ചേരുകയും എങ്ങനെയും സുധാകരനെ കണ്ണൂരിലേക്ക് വണ്ടികയറ്റിവിടാനുള്ള പണി ആരംഭിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചെങ്കിലും കെ.സി ഇടപെട്ടത് പൊളിച്ചടുക്കി. സുധാകരന്റെ നാക്കിന് എല്ലില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രധാന ആരോപണം. വായില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ് പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കി. പുനസംഘടനയില്‍ ഇവര്‍ക്കെല്ലാം കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ സംവിധാനം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

ഇതിന്റെ മറവില്‍ എം.എം ഹസനുള്ള താല്‍ക്കാലിക ചുമതല തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നീട്ടിക്കൊണ്ട് പോകാനും റിസല്‍ട്ട് വന്ന ശേഷം കഴിഞ്ഞതവണത്തെ അത്ര സീറ്റ് കിട്ടിയില്ലെങ്കില്‍ സുധാകരനെ പുറത്ത് ചാടിക്കാനുമായിരുന്നു നീക്കം. അപകടം മണത്ത സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയാണ് അധികാരം തിരിച്ച് പിടിച്ചതെന്ന് അസുയാലുക്കള്‍ ആരോപിക്കുന്നു.

കസേര തിരിച്ച് പിടിച്ചത് കൊണ്ട് മാത്രം കാര്യമില്ല, ഇനിയുള്ള നാളുകള്‍ സുധാകരനെ സംബന്ധിച്ച് കല്ലും മുള്ളും നിറഞ്ഞ കാനനപാതയായിരിക്കും. പൊതുസമൂഹത്തില്‍ നിന്ന് ഏല്‍ക്കുന്നതിനേക്കാളേറെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകും. അതിനുള്ള എല്ലാ സന്നാഹങ്ങളും സതീശനും കെ.സിയും മറ്റ് സംഘങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ സുധാകരനെ എം.പിയായി മാത്രം ഒതുക്കി മൂലയ്ക്കിരുത്തുകയോ, അല്ലെങ്കില്‍ സഹമന്ത്രി സ്ഥാനം നല്‍കുകയോ ചെയ്യും. തൃശൂരില്‍ കെ.മുരളീധരന്‍ തോല്‍ക്കുകയാണെങ്കില്‍ കെ.പി.സിസി പ്രസിഡന്റാവാനാണ് സാധ്യത. അതിനോട് വലിയ എതിര്‍പ്പുണ്ടാവാന്‍ സാധ്യതയില്ല.

തമ്മിലടി ശക്തമാകുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സംസ്ഥാനത്ത് വളരെ മോശമായ സ്ഥിതിയിലേക്കാണ് പോകുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് സമയമില്ല. തൊഴുത്തില്‍കുത്താണ് പ്രധാന അജണ്ട. താമസിയാതെ പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഉണ്ടാകും. അതില്‍ യുഡിഎഫിന് മേല്‍കൈ ഉണ്ടെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എ ആകാനും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയും തെരുവ് യുദ്ധം നടക്കാനും സാധ്യതയുണ്ട്. ചെന്നിത്തല, കെ.സി, സതീശന്‍, കെ.സുധാകരന്‍ ഇവരെല്ലാം മുഖ്യമന്ത്രി കസേരയ്ക്ക് കണ്ണുംനട്ടിരിക്കുകയാണ്. ചെന്നിത്തല കഴിഞ്ഞതണ ആകുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. അത് നടന്നില്ലെന്ന് മാത്രമല്ല പ്രതിപക്ഷനേതാവിന്റെ കസേര പോലും തെറിച്ചു.

ഇവരെയെല്ലാം വെട്ടി മറ്റാരെങ്കിലും വരുമോ എന്നും പറയാനൊക്കില്ല. പരമ്പരാഗത ക്രൈസ്തവ-മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നിട്ടുണ്ട്. പാര്‍ട്ടിയുടെ മൃദുഹിന്ദുത്വവും നേതാക്കളുടെ വിശ്വാസ്യതയില്ലായ്മയുമാണ് ഇതിന് കാരണം. രണ്ടാംനിര നേതാക്കളില്‍ പലരും ബിജെപിക്കൊപ്പം പോയി. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന അവസ്ഥയാണുള്ളത്. ഇതിനെയൊക്കെ മറികടക്കണമെങ്കില്‍ ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുപോകാന്‍ കഴിവുള്ള നേതൃത്വം വേണം.

ഉമ്മന്‍ചാണ്ടിക്കതുണ്ടായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഒരുപരിധി വരെ അതിന് കഴിയും. അദ്ദേഹത്തെ അമ്പില്ലും വില്ലിലും അടുക്കാന്‍ സതീശനും കെ.സിയും സമ്മതിക്കുന്നില്ല. ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്ന വി.എസ് ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ കെ.സിക്കൊപ്പമാണ്. കെ.സി സംഘടനാ ജനറല്‍ സെക്രട്ടറിയായതോടെ എ, ഐ ഗ്രൂപ്പുകളിലെ പലരും കെ.സിക്കൊപ്പം കൂടിയിരിക്കുകയാണ്. എല്ലാവരുടെയും ലക്ഷ്യം പദവിയാണ്, പാര്‍ട്ടിയല്ല.

തമ്മിലടികള്‍ക്കിടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരമമായിരിക്കും ഉണ്ടാവുക. പത്ത് കൊല്ലം അധികാരം നഷ്ടപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷനിലാണ് ലീഗ്. അവര്‍ ഏത് നിമിഷവും എകെജി സെന്ററിലേക്ക് പോകാം. പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് പിണറായിയും സംഘവും. അതുകൊണ്ട് ചക്കളത്തിപ്പോര് അവസാനിപ്പിച്ച് സംഘടനയെ ശക്തരാക്കുകയും ജനകീയ അടിത്തറ ഉറപ്പിക്കുകയുമാണ് കെ.പിസിസി നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (26 minutes ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (41 minutes ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (2 hours ago)

1945 മെയ് 8 - VE ദിനം  (2 hours ago)

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു; എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണാ ജോര്‍  (4 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നുമണിക്ക്  (4 hours ago)

നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...  (4 hours ago)

ഒളിത്താവളത്തിലിരുന്ന കുതന്ത്രങ്ങള്‍ മെനയുന്ന മസൂദിനെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ...  (4 hours ago)

നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത പാകിസ്ഥാനെ പ്രതിരോധിച്ച് ഇന്ത്യന്‍ സേന  (5 hours ago)

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു: മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (5 hours ago)

BLA PAK തലപൊക്കി BLA  (5 hours ago)

INDIAN ARMY പാക് സൈന്യത്തിന്റെ ഔദ്യോഗിക സംസ്കാരം  (5 hours ago)

Hilal Ahmed പടത്തലവൻ ഹിലാല്‍ അഹമ്മദ്;  (5 hours ago)

Malayali Vartha Recommends