വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...
വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി. കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസെത്തി നടത്തിയ ചർച്ചയിൽ കൊടിമരം മാറ്റി സ്ഥാപിക്കാനും പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനൽകാനും ധാരണയായി.
ചേർത്തല നഗരസഭ 15-ാം വാർഡിൽ തോട്ടത്തിൽ കവലയ്ക്കുസമീപമാണ് കഴിഞ്ഞദിവസം നാടകീയ സംഭവമരങ്ങേറിയത്. ഇവിടെ ഏതാനുംനാളുകളായി വഴിത്തർക്കമുണ്ട്. വഴിയടച്ച് സി.പി.എം. കൊടിയിട്ടതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയെന്നു വീട്ടുകാർ പറയുന്നു.
ഇവർക്കു ബി.ജെ.പി. പിന്തുണ നൽകിയതോടെ സംഭവം വിവാദമായി. ഇവരുടെ വീടിന്റെ ഭാഗത്തുകൂടിയുള്ള പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനൽകാതെ നാടിന്റെ വികസനസാധ്യത ഇല്ലാതാക്കിയെന്നാണ് സി.പി.എം. വാദം. ഇതിന്റെ പേരിലായിരുന്നു തർക്കം. എന്നാൽ, റോഡാക്കി മാറ്റുന്ന നടവഴിക്കായി മുൻപ് സ്ഥലം വിട്ടുനൽകിയതിനാൽ ഇനിയും വിട്ടുനൽകാനാകില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ. വീടുപണി മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ കൊടിമരം പിഴുതുമാറ്റിയത്. വീട്ടുകാർക്ക് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകരുമെത്തി.സി.പി.എം പ്രാദേശിക നേതാവുകൂടിയായ കൗൺസിലർ അനൂപ്ചാക്കോയെത്തി കൊടിമരം പിഴുതുമാറ്റുന്നത് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചാണ് ചർച്ച നടത്തിയത്. തുടർന്ന് കൊടിമരം മറ്റൊരു സ്ഥലത്തേക്കു മാറ്റി. സി.പി.എം. ഔദ്യോഗിക കൊടിമരമല്ലെന്നും പുന്നപ്ര-വയലാർ സമരകാലത്തുയർത്തിയ കൊടി വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് കോൺക്രീറ്റുചെയ്ത് നിലനിർത്തുകയായിരുന്നെന്നാണ് വീട്ടുകാരുടെ പരാതി.എന്നാൽ, മറ്റൊരു സ്ഥലമുടമയുടെ സ്ഥലത്ത് അവരുടെ പൂർണ അനുമതിയോടെയാണ് കൊടിമരം സ്ഥാപിച്ചതെന്നാണ് സി.പി.എം. വാദം. ഏഴുമാസമായി പാർട്ടി നേതൃത്വത്തിനും പോലീസിലും റവന്യൂവകുപ്പിലും പരാതി നൽകിയിട്ടും പരിഹാരമാകാത്തതിനാലാണ് സ്ത്രീകൾ രംഗത്തിറങ്ങിയത്. വിഷയം പരിഹരിക്കുന്നതിൽ സി.പി.എമ്മിനു വീഴ്ച പറ്റിയതായി പാർട്ടിക്കുള്ളിലും വിമർശനമുണ്ട്.
എന്നാൽ, പാർട്ടി ഇടപെട്ട് പറഞ്ഞുതീർത്ത വിഷയമാണെന്നും ഇപ്പോൾ തെറ്റായ പ്രചാരണമാണു നടക്കുന്നതെന്നും സി.പി.എം. എക്‌സ്-റേ ലോക്കൽ സെക്രട്ടറി കെ.പി. പ്രതാപൻ പറഞ്ഞു. സി.പി.എം. കൊടിമരത്തിനുനേരേ അക്രമമുണ്ടായപ്പോൾ പാർട്ടി നിർദേശപ്രകാരമാണ് കൗൺസിലർ ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.എട്ടുമാസത്തോളം പരതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് CPM കൊടിമരം പൊളിച്ചു നീക്കിയത്. താൽക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടർന്ന് സ്ഥിരമാക്കി.
കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാൽ സാധനങ്ങൾ എത്തിക്കാനാകാതെ വീടുനിർമാണവും മുടങ്ങി. ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. CPM ജില്ലാ സെക്രട്ടറി മുതൽ പാർട്ടിയുടെ എല്ലാ ഘടകത്തിലും പൊലിസിലും പരാതി നൽകിയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. ഇതോടെയാണ് സ്ത്രീകൾ ഇറങ്ങി കൊടിമരം വഴിയുടെ നടുവിൽ നിന്ന് നീക്കിയത്. കൊടിമരം നീക്കുന്നതിന് തടസം നിൽക്കുന്നു എന്ന ആരോപണം നേരിടുന്ന CPM കൗൺസിലർ അനൂപ് ചാക്കോ തടയാൻ ശ്രമിച്ചിട്ടും സ്ത്രീകൾ പിൻമാറിയില്ല. പുന്നപ്ര-വയലാർ സമര വാർഷികാചരണത്തിൻ്റെ ഭാഗമായാണ് പുരുഷോത്തമൻ്റെ വീട്ടിലേക്കുള്ള വഴിയിൽ താൽക്കാലികമായി CPM കൊടിമരം സ്ഥാപിച്ചത്.
പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും കൊടിമരം നീക്കിയില്ല. മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ താൽക്കാലിക കൊടിമരം കോൺക്രീറ്റ് ഇട്ട് സ്ഥിരമാക്കി.കൊടിമരം സ്ഥാപിക്കുന്നതിന് മുൻപ് വീടിൻ്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു. കൊടിമരം നിൽക്കുന്നതിനാൽ നിർമാണ വസ്തുക്കൾ എത്തിക്കാനാകാതെ വന്നതോടെ 8 മാസമായി വീട് നിർമാണം മുടങ്ങിയിരിക്കുകയാണ്.കൊടിമരം പ്രശ്നത്തിൽ വേണ്ട രീതിയിൽ ഇടപെടാതെ വന്നതോടെ 53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേര്‍ പാർട്ടി ബന്ധം ഉപേക്ഷിച്ച് BJP യിൽ ചേർന്നു. പൊളിച്ച കൊടിമരം വഴിതടസപ്പെടാത്ത തരത്തിൽ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ചേർത്തല പൊലിസിൻ്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടത്തിയാണ് കൊടിമരം വഴിയരികിലേക്ക് നീക്കിയത്. എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നത്തില്‍ പാര്‍ട്ടി നേതൃത്വം വേണ്ട രീതിയല്‍ ഇടപെടാതെ വന്നതോടെ ചേര്‍ത്തലയില്‍ സി.പി.എമ്മിന് വലിയ രാഷ്ട്രീയ നഷ്ടമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha