ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...
ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രഈല്‍ ജനത. മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ ഇസ്രഈലിന്റെ തെരുവുകള്‍ കീഴടക്കി.ടെല്‍അവീവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഹമാസിന്റെ കീഴില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈല്‍ പൗരന്‍മാരുടെ ബന്ധുക്കള്‍ നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള സമയമാണിതെന്ന് പ്രതിഷേധക്കാര്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ മക്കളെ ഉപേക്ഷിക്കാന്‍ അനുവദിക്കില്ലെന്നും അവരെ ഉടന്‍ തിരിച്ച് കൊണ്ടുവരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
‘ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. ഇനി ബന്ദികളെ തിരിച്ചെത്തിക്കാനുള്ള സമയമാണ്. നെതന്യാഹു സര്‍ക്കാര്‍ ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ രാജ്യം ഞങ്ങള്‍ കത്തിക്കും,’ ഒരു ബന്ദിയുടെ മാതാവ് പറഞ്ഞു.നിങ്ങളുടെ കൈകള്‍ രക്തം പുരണ്ടതാണെന്ന ബാനറുകളുമായി നെതന്യാഹുവിന്റെ വസതിയിലേക്ക് 100ലധികം മാര്‍ച്ചുകളാണ് ഇതുവരെ നടന്നത്.തിങ്കളാഴ്ച കൈറോയില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കളഞ്ഞു.
ഇതിന് പിന്നാലെ ഗസയിലേക്ക് പുതിയ കരസേന സംഘത്തെ ഇസ്രഈല്‍ അയക്കുകയും ചെയ്തു. റഫയുടെ നിന്ത്രണം ഇസ്രഈല്‍ പൂര്‍ണമായി ഏറ്റെടുത്തിട്ടുണ്ട്. ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി എല്ലാ ഇസ്രഈല്‍ തടവുകാരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കണമെന്നാണ് ഇസ്രഈല്‍ ആവശ്യപ്പെട്ടത്.ഒക്ടോബറില്‍ ഹമാസ് ബന്ദികളാക്കിയ 250 ഇസ്രഈല്‍ തടവുകാരില്‍ 128 പേര്‍ ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇവരില്‍ 35 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രഈല്‍ സ്ഥരീകരിച്ചിട്ടുണ്ട്.ഗാസ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസിങ്ങിന്റെ നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി നടത്തിയ കരയാക്രമണത്തിലൂടെ റഫ അതിര്‍ത്തി പിടിച്ചെടുത്ത വിവരം ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.
റഫ അതിര്‍ത്തിയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതെന്ന് ഐഡിഎഫ് അറിയിച്ചു. അതിര്‍ത്തി പിടിച്ചെടുക്കാനുള്ള ദൗത്യത്തിനിടെ 20 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായും പ്രവര്‍ത്തനക്ഷമമായ മൂന്ന് തുരങ്കങ്ങള്‍ കണ്ടെത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ച റഫ അതിര്‍ത്തിയുടെ കിഴക്കന്‍ പ്രദേശത്തു നിന്നും ഹമാസ് ഭീകരര്‍ സൈന്യത്തിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചിരുന്നു.കൂടാതെ പലായനം ചെയ്ത പാലസ്തീനികള്‍ അഭയം തേടിയ പ്രദേശത്തു നിന്നും സൈന്യത്തിന് നേരെ ആക്രമണമുണ്ടായെന്നും ഐഡിഎഫ് അറിയിച്ചു.റഫ അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഐഡിഎഫ് നേരത്തെ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു.
ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. ഹമാസ് മുന്നോട്ട് വച്ച ഉപാധികള്‍ ഇസ്രായേല്‍ അംഗീകരിച്ചില്ല. ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം, പലസ്തീന്‍കാര്‍ക്ക് വടക്കന്‍ ഗാസയില്‍ തിരിച്ചെത്താന്‍ അവസരമൊരുക്കണം എന്നീ ഹമാസ് ഉപാധികള്‍ തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണ് എന്നാണ് ഇസ്രായേല്‍ നിലപാട്.ഈജിപ്തില്‍ നടത്തി വന്ന ചര്‍ച്ച ഫലം കണ്ടില്ലെങ്കിലും ഇനിയും ശ്രമിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തര്‍ പ്രതിനിധികള്‍ കെയ്‌റോയില്‍ നിന്ന് ദോഹയില്‍ മടങ്ങിയെത്തി. അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഖത്തറുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. അതേസമയം, അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് തടയുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തി. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha