Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്നെ സംഭവിച്ചത്... നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരച്ചിലും വെപ്രാളവും കണ്ട് അമ്പരന്ന് സകലരും; എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്ന് മറുപടി; സ്വപ്നയ്ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണ സംഘത്തോട് കോടതി

14 JULY 2020 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം

കേരളത്തില്‍ പ്രമാദമായ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ആള് കടുകട്ടിയെന്നാണ് പലരും കരുതിയത്. എന്നാല്‍ പിടിക്കപ്പെട്ടതിന് ശേഷം കണ്ണീരില്‍ മുങ്ങിയ സ്വപ്നയേയാണ് കാണാന്‍ കഴിഞ്ഞത്.

തൃശൂര്‍ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പമാണ് സ്വപ്‌ന സുരേഷ് കഴിഞ്ഞത്. സ്വപ്നയുടെ കരച്ചിലും പരിതാപവും കേട്ട് ഉറങ്ങാതെ വനിതാ പൊലീസുകാര്‍ കാവലിരുന്നു.

അതേസമയം രാത്രി ഒമ്പത് മണിയോടെ തന്നെ ഭക്ഷണം കഴിച്ച ശേഷം സ്വപ്ന ഉറങ്ങാന്‍ കിടന്നു. പൊലീസുകാരോടോ സഹ തടവുകാരിയോടോ സ്വപ്ന സംസാരിച്ചില്ല. രാവിലെയും അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ സ്വപ്‌ന പൊലീസുകാരോട് സംസാരിച്ചുള്ളൂ. ഇടയ്ക്ക് മക്കളെ കാണാതിരിക്കാനാവില്ലെന്ന് സങ്കടത്തോടെ പറഞ്ഞു. കൂടാതെ അതികഠിനമായ സങ്കട ഭാവത്തിലായിരുന്നു സ്വപ്ന. പലപ്പോഴും കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

കോവിഡ് കാലത്ത് അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് അമ്പിളിക്കലയിലേത്. പരിശോധനാഫലം നെഗറ്റീവെന്ന് തെളിഞ്ഞാല്‍ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്കോ ജയിലിലേക്കോ കൈമാറുകയുള്ളൂ. ഞായറാഴ്ച രാത്രി കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതോടെ കൊച്ചിയിലേക്ക് പോകേണ്ടിവരുമെന്ന് രാവിലെ തന്നെ പൊലീസുകാര്‍സ്വപ്‌നയെ അറിയിച്ചു. ജയിലിലെ സൗകര്യങ്ങള്‍ മാത്രമേ ഈ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലുമുള്ളൂ.

കോവിഡ് കേന്ദ്രത്തിലെ സങ്കടം സ്വപ്ന കോടതിയിലും തുടര്‍ന്നു. കഴിഞ്ഞ ദിവസത്തെ കറുത്ത വസ്ത്രം തന്നെയായിരുന്നു ഇന്നലെയും. സ്വപ്‌നയെയാണ് ആദ്യം കോടതിയില്‍ എത്തിച്ചത്. സുരക്ഷയുടെ ഭാഗമായി പൊലീസ് ബസിലായിരുന്നു യാത്ര. അരമണിക്കൂറിന് ശേഷം സന്ദീപുമായി വാഹനമെത്തി.

കേസ് പരിഗണിച്ചപ്പോള്‍ ഇരുവരും പരസ്പരം നോക്കിയില്ല. സ്വപ്‌നയുടെ അഭിഭാഷകയാകാന്‍ ആളൂര്‍ അസോസിയേറ്റില്‍ നിന്ന് ഒരാള്‍ എത്തി. എന്നാല്‍, ഭര്‍ത്താവിനോട് ചോദിച്ചിട്ടാകാമെന്നായിരുന്നു മറുപടി. കുടുംബം ഏതെങ്കിലും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. ഇതോടെ ആളൂരിന്റെ വക്കീലിനെ താക്കീത് ചെയ്തു. തുടര്‍ന്ന് ഇരുവര്‍ക്കുമായി കേരള സ്‌റ്റേറ്റ് ലീഗല്‍ സെല്‍ അതോറിട്ടിയുടെ അഭിഭാഷകര്‍ ഹാജരായി. കഴിഞ്ഞ ദിവസത്തെ നീല ഷര്‍ട്ടു മാറ്റി കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് സന്ദീപെത്തിയത്. ജീന്‍സ് നീല തന്നെ.

എന്‍.ഐ.എ പ്രത്യേക കോടതിയിലെത്തിയതു മുതല്‍ സങ്കടത്തോടൊപ്പം സ്വപ്‌ന വിറയ്ക്കാനും തുടങ്ങി. മുഖത്ത് കരഞ്ഞ് കലങ്ങിയ സങ്കടഭാവം. മുഖം വ്യക്തമാകാതിരിക്കാന്‍ കറുത്ത ഷാള്‍ തലയിലൂടെ മൂടിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്ന് പറഞ്ഞു. അതിനുള്ള ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണസംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ നിന്ന് ഇരുവരെയും രണ്ടു വാഹനങ്ങളിലായാണ് എന്‍.ഐ.എ കൊണ്ടുപോയത്.

അതേസമയം സ്വപ്ന സുരേഷിനെതിരായ കേസ് എന്‍ഐഎ കുടപ്പിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷും സംഘവും കടത്തുന്ന സ്വര്‍ണം ഉപയോഗിച്ചിരുന്നത് ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്. പിടിക്കപ്പെടുന്നതിനു തൊട്ടു മുമ്പ് രണ്ടു തവണയായി ഇതേ മാര്‍ഗത്തിലൂടെ സംഘം ഒളിപ്പിച്ചുകടത്തിയ 27 കിലോ സ്വര്‍ണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശദ അന്വേഷണം വേണമെന്ന് എന്‍.ഐ.എ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (11 minutes ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (2 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (3 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (3 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (3 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (3 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (4 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ വിവാദ അനൗൺസ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയില്‍ വന്‍ ജനസാഗരത്തെ സാക്ഷിയാക്കി റോഡ് ഷോ  (4 hours ago)

വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

പൊലിസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടി.. പൊലിസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മർദ്ധിച്ചതായാണ് പരാതി.  (4 hours ago)

ഫുറാത്ത് ചതിക്കും..! പ്രവാസികളെ പുറത്തിറങ്ങരുത്ത്...! Bahrain -Tvm ഗൾഫ് എയർ സർവീസ് തുടങ്ങി..അറിഞ്ഞോ  (4 hours ago)

വിജ്ഞാപനം വന്നൂ  (4 hours ago)

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്ലസ്ടുക്കാർക്ക് വമ്പൻ അവസരം  (4 hours ago)

Malayali Vartha Recommends