ഉറങ്ങുന്ന മകളെയും തോളിലെടുത്ത് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത് വന്‍ ദുരന്തത്തിലേക്ക്; തീരാനൊമ്പരമായി ആറു വയസുകാരി ജ്യോതിക
അപ്രതീക്ഷിതമായി മഴ വില്ലനായപ്പോൾ ഉറങ്ങുന്ന മകളെയും തോളിലെടുത്ത് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത് വന്‍ ദുരന്തത്തിലേക്ക്. മരം വീഴുന്ന ശബ്ദം കേട്ട് മകളെയുമെടുത്ത് ആ പിതാവ് പുറേത്തക്ക് ഓടിയെങ്കിലും വിധി ആ ആറു വയസ്സുകാരിയുടെ ജീവനെടുക്കുകയായിരുന്നു.
മാനന്തവാടി, വാളാട് തോളക്കര ആദിവാസി കോളനിയിലെ പൊളിഞ്ഞുവീഴാറായ വീടിനുമുകളില്‍ മരം വീഴുമെന്ന ഭയത്തിലാണ് ബാബു മകളെയുമെടുത്ത് പുറത്തേക്കോടിയത്. എന്നാല്‍, വീടിേനാട് തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് മരം നിലംപതിച്ചത്. ഇതിനിടയില്‍ പുറത്തേക്കോടിയ ഇരുവരുടെയും ദേഹത്ത് മരശിഖരം പതിക്കുകയായിരുന്നു.
വീട്ടിനുള്ളില്‍ കുട്ടിയുടെ മാതാവ് അമ്മിണി ഉള്‍പെടെ രണ്ടു പേരുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും പരിക്ക് പറ്റിയില്ല. അപകടത്തില്‍ ബാബുവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ജ്യോതികയും കുടുംബവും പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ പുതിയ വീട്ടിലേക്ക് മാറിത്താമസിക്കാന്‍ തയാറെടുക്കുന്നിതിനിടയിലാണ് ദുരന്തം കടന്നെത്തിയത്
ജ്യോതികയുടെ വേര്‍പാടില്‍ രാഹുല്‍ ഗാന്ധി എം.പി അനുശോചിച്ചു. 'കുടുംബത്തിെന്റ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍ പരിക്കേറ്റ പിതാവ് ബാബു എത്രയും വേഗം സുഖം പ്രാപിക്കട്ടെ.' എന്നും രാഹുല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha