റോഡപകടങ്ങളിൽ വൻ കുറവ്: ചോരയിൽ കുതിർന്ന നിരത്തുകൾ ലോക്ഡൗണിനോട് നന്ദി പറയുന്നു
മുൻ വർഷങ്ങളിൽ വാഹനാപകടങ്ങളാൽ ചോരയിൽ കുതിർന്ന നിരത്തുകൾ ഇപ്പോൾ ലോക്ഡൗണിനോട് നന്ദി പറയുകയാണ്. എന്താണെന്നല്ലേ...? 68 ദിവസത്തെ ലോക്ഡൗൺ കാലത്ത്, കഴിഞ്ഞവർഷം ഇതേ കാലയളവിലെ റോഡപകട മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദിവസേന 12 ജീവനുകളെങ്കിലും രക്ഷപ്പെട്ടിരിക്കുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് അപകടം 6502 ഉം മരണം 808 ഉം പരിക്ക് 7568 ഉം കുറവാണ്.
മാർച്ച് 25 മുതൽ മെയ് 31 വരെ 68 ദിവസമായിരുന്നു ലോക്ഡൗൺ. കഴിഞ്ഞവർഷം ഇതേസമയം സംസ്ഥാനത്ത് ഉണ്ടായത് 7703 റോഡപകടങ്ങളാണ്. മരിച്ചത് 926 പേർ. 8679 പേർക്ക് പരിക്കേറ്റു.
എന്നാൽ, ലോക്ഡൗൺ കാലത്ത് ഇത് യഥാക്രമം 1592ഉം 193ഉം 1656ഉം മാത്രമാണ്. റോഡപകടവും മരണവും 79 ശതമാനം കുറഞ്ഞപ്പോൾ പരിക്കേറ്റവരുടെ എണ്ണത്തിൽ 81 ശതമാനം കുറവുണ്ടായി.
https://www.facebook.com/Malayalivartha