അപാരബുദ്ധി!!! കോവിഡ് മരണസംഖ്യ വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ പൊടികൈ; മരണസംഖ്യയില്‍ തിരുത്തല്‍; വിദഗ്ധ സമിതി ശുപാര്‍ശ സര്‍ക്കാര്‍ തള്ളി; കോവിഡ് കേസുകളില്‍ സര്‍ക്കാരിന്റെ സുതാര്യത ഇങ്ങനെ
അടുത്ത മാസം പ്രതിനിധ കോവിഡ് കേസുകളുടെ എണ്ണം 10000 മുതല്‍ 20000 വരെയാകുമെന്നാണ് ആരോഗ്യമന്ത്രി തന്നെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതായത് കോവിഡ് നിയന്ത്രണത്തിലെ കേരള മാതൃക എന്നത് തള്ള് മാത്രമാണെന്ന് സര്‍ക്കാരും സമ്മതിച്ചു തുടങ്ങിയെന്ന്. ധാരവിയിലെ കോവിഡ് നിയന്ത്രണത്തെ കേരള മോഡല്‍ എന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തള്ളി മറിച്ച സഖാക്കള്‍ക്ക് ഇപ്പോള്‍ കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ എങ്കിലും കേരള മോഡല്‍ എന്നത് ഒരു പരാജയമാണെന്ന് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ല. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാലും മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ കേരളം പ്രത്യേക ശ്രദ്ധകാണിക്കുന്നുണ്ട്. പക്ഷേ ഈ ശ്രദ്ധ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. കോവിഡ് പോസ്റ്റീവ് ആയ ശേഷം മരിച്ച എല്ലാവരെയും മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലന്ന എന്നതീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും ഇതുവരെയുള്ള പട്ടിക ഓഡിറ്റ് നടത്തണമെന്നുമുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ തള്ളുന്ന നിലപാടാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി നിയോഗിച്ച ഡോ. ബി.ഇക്ബാലിന്റെ നേതൃത്വത്തിലള്ള വിദഗ്ധസമിതി 10 നാണ് മരണക്കണക്കില്‍ തരംതിരിവ് നടത്തരതെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മറ്റു രോഗങ്ങളുള്ളവര്‍ കോവിഡ് വന്ന ശേഷം മരിച്ചാല്‍ അവരെ സര്‍ക്കാര്‍ കണക്കില്‍ നിന്ന് ഒഴിവാക്കുന്ന രീതിക്കെതിരെയാണ് വിദഗ്ധസമിതി രംഗത്തെത്തിയത്. നേരത്തെ അനൗദ്യോഗികമായി ഇക്കാര്യം സമിതി സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഓദ്യോഗികമായി ശുപാര്‍ശ നില്‍കിയത്. എന്നാല്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ മരണനിരക്ക് സാരമായി ഉയരും. ഇത് സര്‍ക്കാരിന്റെ തള്ളലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും ഇതു ഒഴുവാക്കുന്നതിന്റെ ഭാഗമായിയാണ് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും മരണനിരക്ക് വളരെ കുറവാണെന്ന് കാണിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇതുവരെ 39,708 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 129 പേരുടെ കോവിഡ് മരണം സ്ഥിതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യാഥാര്‍ഥ മരണം 200 മേലെയായെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ മറ്റ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ കോവിഡ് മരണമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കില്‍ അത്തരം മരണങ്ങള്‍ കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് ലോകാരോഗ്യ സംഘനടയുടെയും ഐസിഎംആറിന്റെയും നിര്‍ദ്ദേശം. എന്നാല്‍ ഈ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ ജനുവരി 20 ന് മാറ്റങ്ങള്‍ വരുത്തി. ഇതിനെതിരെയാണ് ഇപ്പോള്‍ വിദഗ്ദസമിതി തന്നെ രംഗത്തെത്തിയതും ഔദ്യോഗികമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. മുമ്പ് പശ്ചിമബംഗാല്‍ ഇതുപോലെ കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടപകയും പിന്നീട് കൂടുതല്‍ കൃത്യമായി കണക്ക് പുറത്ത് വിടാന്‍ പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ തയ്യാറായി.
അതിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,29,639 ആയി. ഒറ്റ ദിവസത്തിനിടെ 834 പേര്‍കൂടി മരിച്ചു. ആകെ മരണം 46,091. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 64,3948 പേര്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5,35,601 ആയി. തമിഴ്‌നാട്ടില്‍ 3,08,649 കേസുകളും ആന്ധ്രാപ്രദേശില്‍ 2,44,549 കേസുകളും റിപ്പോര്‍ട്ട് ചെയ്ട്ടുണ്ട്. കര്‍ണാടകയില്‍ 1,88,611 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ 1,47,391 കേസുകളും ഉത്തര്‍പ്രദേശില്‍ 1,31,763 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളിലും രോഗബാധിതര്‍ ഒരു ലക്ഷം കടന്നു.
https://www.facebook.com/Malayalivartha