എലി വിഷം കലര്‍ത്തി കുടുംബത്തെമുഴുവൻ കൊന്നുകളയുവാൻ നടത്തിയത് കൃത്യമായ ആസൂത്രണം; ഈ കേസിൽ അവസാനം വഴിത്തിരിവായത് അവശേഷിച്ച ആ തെളിവ്, പിന്നിൽ ഒറ്റലക്ഷ്യം മാത്രം! വഴിവിട്ട ജീവിതത്തിനായി ചെയ്തത്
എലി വിഷം കലര്‍ത്തി കുടുംബത്തെമുഴുവൻ കൊന്നുകളയുവാൻ ആൽബിൻ ബെന്നിയെന്ന 22കാരൻ നടത്തിയത് കൃത്യമായ ആസൂത്രണം. ഒരു തുമ്പുപോലും ലഭ്യമാകാതെയിരുന്ന ഈ കേസിൽ അവസാനം വഴിത്തിരിവായത് അവശേഷിച്ച ആ തെളിവ്. പിന്നിൽ ഒറ്റലക്ഷ്യം മാത്രം. അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി സ്വൈര്യജീവിതം ക്കുക എന്നത് തന്നെ. ഇതിനുവേണ്ടിയാണ് ആല്‍ബിന്‍ ബെന്നിയെന്ന ഇരുപത്തിരണ്ടുകാരണ്‍ കൊടുംക്രൂരത നടത്തിയതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ് കുമാർ വ്യക്തമാക്കുകയുണ്ടായി.
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ അത്യം ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി. അന്ന് വിഷത്തിന്റെ അളവു കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങിയതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇത്രയും വിഷം ചേര്‍ത്താല്‍ മരിക്കില്ലെന്നു തിരിച്ചറിഞ്ഞ ആല്‍ബിന്‍ പിന്നീട് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ കണ്ടെത്തുകയായായിരുന്നു. പിന്നീടാണു വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടുതല്‍ അളവില്‍ എലിവിഷം ചേര്‍ക്കാന്‍ തീരുമാനിക്കുന്നത് പോലും. ഇതിനാല്‍ ഇയാള്‍ കടയില്‍നിന്ന് എലിവിഷം വാങ്ങി കിടക്കയുടെ അടിയില്‍ പല നാളുകളായി സൂക്ഷിക്കുകയും ചെയ്തു.
ഇതേതുടർന്ന് 30ാം തീയതിയാണു വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിജിൽ സൂക്ഷിച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നത്. ഫ്രീസറില്‍ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആല്‍ബിന്‍ ഉള്‍പ്പെടെ എല്ലാവരും കഴിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമില്‍ ആല്‍ബിൻ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേര്‍ത്തുവയ്ക്കുകയായിരുന്നു.
എന്നാൽ പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാള്‍ ഐസ്‌ക്രീം കഴിച്ചിരുന്നില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യദിവസം ഹോമിയോ മരുന്നു കഴിക്കുകയാണ് ചെയ്തത്.
അതേസമയം പിറ്റേന്ന് സ്ഥിതി വഷളായതോടെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ആന്‍മേരിക്ക് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി ആയുര്‍വേദ മരുന്നുകളാണ് കഴിച്ചത്. എന്നാല്‍ അഞ്ചാം തീയതി ആന്‍മേരിയുടെ ആരോഗ്യനില ഗുരുതരമായി. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു ചെയ്തത്.
എന്നാൽ സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആല്‍ബിനു യാതൊരു ഭാവമാറ്റവും മുഖത്ത് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ തിരഞ്ഞതും മറ്റും കണ്ടെത്തിയതെന്നും ഡിവൈഎസ്പി എം.പി വിനോദ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha