അജിത് ഡോവലിന് മുന്നിൽ ഇനിയെന്ത് ? ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങി, ഐ എസ് റിക്രൂട്ട്മെൻറ്റ് കേരളത്തിൽ വ്യാപകം, നാളുകളേറെയായി ഭീകരവിരുദ്ധ സ്ക്വാഡോ ഒന്നും തന്നെ സംസ്ഥാനത്ത് ഉണർന്നില്ല!
ഐ എസ് റിക്രൂട്ട് മെൻറ്റ് കേരളത്തിൽ വ്യാപകമാണ് എന്ന നിർദേശം കേരള പോലീസ് തളിക്കളഞ്ഞോ എന്നറിയില്ല. ഏതായാലും മൂട്ടിൽ തീ പിടിച്ചാലും ഉണരാത്ത തരത്തിൽ കേരളം പോലീസിന്റെ ഗതികെട്ട ഈ അവസ്ഥ ലജ്ജാകരമാണ്. ദേശിയ അന്വേഷണ ഏജൻസി കേവലം ആൾബലത്തിനു മാത്രമാണ് കേരപോലീസിന്റെ സഹായം തേടിയതെന്നതും. ഭീകരവാദികളെ പിടികൂടുന്ന നിമിഷം വരെയും അവരെ കാര്യമറിയിച്ചിട്ടില്ല എന്നതും പോലീസ് സേനയുടെ ഗതികേടാണ് വ്യക്തമാകുന്നത് . ജമ്മുകശ്മീരിൽ സാന്നിധ്യമുണ്ടായിരുന്ന അൽഖായിദയുടെ ഉപവിഭാഗമായ അൻസാർ ഗസ്വാർ ഉൾ–ഹിന്ദ് സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും ആശയപ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു.
ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങിയിയതായും വ്യക്തമാകുന്നു. സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നു എന്ന കാരണത്താൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പലതവണ ഇത്തരം ഗ്രൂപ്പുകളെ വിലക്കിയെങ്കിലും പേരുമാറ്റി അവ വീണ്ടും പ്രത്യക്ഷപ്പെടും. വ്യാജ പേരിലുള്ള അക്കൗണ്ടുകളാണ് ഗ്രൂപ്പ് അംഗങ്ങൾ ഉപയോഗിക്കുന്നത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന ‘ദ് റെസിസ്റ്റൻസ് ഫോഴ്സിന്റെ’ (ടിആർഎഫ്) ചില ചാനലുകൾ അടുത്തിടെ ടെലഗ്രാം നീക്കം ചെയ്തിരുന്നു. ഇവർ പിന്നീട് ‘ഹൂപ്പി’ലേക്കും ‘വയറി’ലേക്കും മാറിയെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ.
ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളിൽ വർധിച്ചുവരുന്ന ഐ എസ് സാന്നിധ്യം മാസങ്ങൾക്ക് മുൻപ് തന്നെ ചർച്ചാവിഷയമായിരുന്നു.∙ രണ്ടര മാസം മുൻപ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിലെ മുന്നറിയിപ്പു ശരിവയ്ക്കുന്നതാണു കേരളത്തിലെ അറസ്റ്റ് വ്യക്തമാകുന്നത് . കേരളത്തിലും കർണാടകത്തിലും ഭീകരസാന്നിധ്യമുണ്ടെന്നായിരുന്നു ഇതു നിരീക്ഷിക്കുന്ന സമിതിയുടെ 26–ാം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.ഐഎസിന്റെ ഇന്ത്യൻ മുഖമായ ഹിന്ദ് വിലായയിൽ 180– 200 അംഗങ്ങളുണ്ടെന്നാണു റിപ്പോർട്ടിലെ പരാമർശം. അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ്, കാണ്ഡഹാർ, നിംറസ് പ്രവിശ്യകളിലെ താലിബാന്റെ കീഴിലാണ് ഇന്ത്യയിൽ അൽഖായിദയുടെ പ്രവർത്തനമെന്നും ഇതേ റിപ്പോർട്ടിലുണ്ടായിരുന്നു.
രണ്ടു ദശാബ്ദത്തിലേറെ കാലമായി ഭീകര പ്രവർത്തനങ്ങളുടെ സൂചന ലഭിച്ചിരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത് ∙ എറണാകുളം കലക്ടറേറ്റിൽ 11 വർഷം മുൻപു നടന്ന സ്ഫോടനത്തിനു പിന്നിൽ രാജ്യാന്തര ഭീകരസംഘങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന അന്വേഷണ ഏജൻസികളുടെ സംശയം ബലപ്പെടുത്തുന്നതാണ് അൽ ഖായിദ ഭീകരരുടെ അറസ്റ്റ്.
കലക്ടറേറ്റ് സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അഫ്ഗാനിസ്ഥാനിലേക്കും മറ്റു 2 പേർ ഗൾഫിലേക്കും കടന്നുവെന്നാണ് അവസാനം കണ്ടെത്തിയത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇന്റർപോളിനു കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ 10 വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്ന ആളാണെന്ന കണ്ടെത്തൽ അന്നേ രാജ്യാന്തര ഭീകരരുടെ സാന്നിധ്യം ജില്ലയിലുണ്ടെന്ന സൂചനയാണു നൽകുന്നത്. എന്നിട്ടും നാളുകളേറെയായി ഭീകരവിരുദ്ധ സ്‌കോഡോ ഒന്നും തന്നെ സംസ്ഥാനത്ത് ഉണർന്നു പ്രവർത്തിച്ചിരുന്നില്ല .സംസ്ഥാന പോലീസിന്റെ പിടിപ്പുകേട് വ്യക്തമാകുന്നതാണ് കൊച്ചിയിലെ ഈ അറസ്റ്റ് .
അറസ്റ്റിലായവരിൽ തിരിച്ചറിയൽ രേഖകൾ പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നത് ഒരാൾ മാത്രം. അതിഥിത്തൊഴിലാളികൾ നിർബന്ധമായി അടുത്തുള്ള സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യണമെന്നാണു നിയമം. എന്നിട്ടും ആരും തന്നെ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടില്ല . ഓപ്പറേഷനെപ്പറ്റി എൻഐഎ പൊലീസിനു വിവരം നൽകിയതു വെള്ളിയാഴ്ച രാത്രി 12ന്. നടപടിക്കു പൊലീസ് സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് നടപടി എന്നു വ്യക്തമാക്കിയില്ല.സംസ്ഥാന പോലീസിനെ വിശ്വാസത്തിൽ എടുക്കാത്തത് വലിയ തിരിച്ചടിയായി തന്നെയാണ് മുഖ്യമന്ത്രി കരുതുന്നത് .
https://www.facebook.com/Malayalivartha