മുഖ്യൻ ഇപ്പോഴും അനാവശ്യ കാര്യങ്ങൾക്കാണല്ലോ നേരം കളയുന്നത്; ഇത്രയൊക്കെ ആയിട്ടും സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ എന്താണിത്ര മടി, എല്ലാ പൊള്ളയായ വാദങ്ങളും അനുനിമിഷം പൊളിഞ്ഞുവീഴുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴും പലർക്കും പിടികിട്ടിയിട്ടില്ല....
കേരളത്തിൽ ഭീകരർ വന്നും പോയും ഇരിക്കുമെന്നാണോ മുഖ്യൻ പറയാൻ ഉദ്ദേശിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ എന്താണിത്ര മടി . അല്ല...ഏതുകാര്യത്തിലാണ് വീഴ്ച പറ്റാത്തത്. അങ്ങനെ ഒരു കാര്യമുണ്ടെങ്കിൽ അത് മഷിയിട്ടു നോക്കേണ്ടിയിരിക്കുന്നു. വർഷങ്ങളായുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും അവരുടെ കൃത്യമായ പേരുവിവരം പോലും ശേഖരിക്കാൻ കഴിവില്ലാത്തവരെ എങ്ങനെയാ ഭീകരവിരുദ്ധ സ്‌കോഡിലേക്കും മറ്റും നിയമിക്കുന്നത്.
കേരള പോലീസിനെ ഒഴികെ മറ്റു ഏതു വിഭാഗത്തെ വേണമെങ്കിലും ഐ ബി ക്കോ എൻ ഐ എ ക്കോ വിശ്വാസത്തിൽ എടുക്കാമെന്നതാണ് സ്ഥിതിയെങ്കിൽ ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ കുഴഞ്ഞത് തന്നെയാണ്. മുഖ്യൻ ഇപ്പോഴും അനാവശ്യ കാര്യങ്ങൾക്കാണല്ലോ നേരം കളയുന്നത്. നിസ്സാര പ്രശ്നങ്ങൾക്കായി വഴക്കടിച്ചു സമയം കളയുന്നത് മുഖ്യമന്ത്രിയാണോ മാധ്യമ പ്രവർത്തകരാണോ അതുമല്ല ഇനി പ്രതിപക്ഷത്തുള്ളവരാണോ എന്നതിനെ ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടി ഇരിക്കുന്നു . ജലീലിന്റെ കാര്യം തന്നെ നോക്കിക്കേ. വർഗീയത പറയരുത് ,പ്രചരിപ്പിക്കരുത് ..... ഏതിനും എന്തിനും മതം പറയുകയാണ് ....ഇങ്ങനെയെല്ലാം പറഞ്ഞ ദൈവത്തെ കൂട്ടുപിടിക്കാൻ ഒട്ടും താല്പര്യമില്ലാത്ത സഖാക്കൾ ഇപ്പൊ പച്ചയ്ക്ക് വർഗീയത പൊക്കിപ്പിടിച്ചു നടക്കുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ വാദം.
ഖുർആൻ എന്ന ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥം കേരളത്തിൽ വിതരണം ചെയ്യുന്നവരെ മുസ്ലിംലീഗ് എന്ത് കാരണത്താലാണ് എതിർക്കുന്നതെന്നാണ് സി പി എമ്മിന്റെ പ്രധാന ചോദ്യം .ബി ജെ പി എന്നാൽ മുസ്ലിം വിരുദ്ധരാണെന്നും മുസ്ലിം ലീഗ് അധികാരത്തിനായി അവരെ കൂട്ടുപിടിക്കുകയാണോ എന്ന ചോദ്യവും പൊക്കിപ്പിടിച്ചാണ് കോടിയേരി നടക്കുന്നത്. ജലീലിന്റെ സത്യസന്ധത ഏറെക്കുറെ എൻഫോഴ്‌സ്‌മെന്റിനു മനസ്സിലായി എന്നുവേണം കരുതാൻ. പിണറായുടെ എല്ലാ പൊള്ളയായ വാദങ്ങളും അനുനിമിഷം പൊളിഞ്ഞുവീഴുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴും പലർക്കും പിടികിട്ടിയിട്ടില്ല .ഇത്രയ്ക്ക് ദുർബലനായിരുന്നോ സഖാവ് എന്ന് പലരും പാർട്ടിക്കകത്തും പുറത്തും വച്ച് ചോദിച്ചുതുടങ്ങി എന്നാണ് പരക്കെയുള്ള പറച്ചിൽ.
ഏതായാലും വരും ദിവസങ്ങൾ എൻ ഐ എ യുടെ ചരിത്രപരമായ പല നീക്കങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നാണ് മനസിലാക്കാൻ കഴിയുന്നത് .അമ്മായിയപ്പനെ തൊട്ടാൽ മരുമോന് പൊള്ളും എന്ന് കൂടി വ്യക്തമാക്കിക്കൊടുക്കാൻ റിയാസ് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് .പിണറായിയുമായി യുദ്ധസമാനമായ പോരിൽ ഏർപ്പെട്ട വി മുരളീധരനെ പൂട്ടാൻ കണ്ണൂരിൽ നിന്നും പല കൊലകൊമ്പന്മാരെയും ഇറക്കി പിണറായി സകല അടവും പയറ്റിയതാണ് .എം വി ഗോവിന്ദനെ കൊണ്ട് മുരളീധരനാണ് കള്ളക്കടത്തു കേസിലെ ഒന്നാം പ്രതി എന്നുവരെ പറയിപ്പിച്ചു നോക്കി .എന്തുപറയാനാ..... ഒരുരക്ഷയും ഇല്ല എന്നുമാത്രമല്ല.... വി മുരളീധരനും കെ സുരേന്ദ്രനുമെല്ലാം പങ്കുവച്ച ആശങ്കകൾ ശരിയാക്കുന്ന തരത്തിൽ കൊച്ചിയിൽ ഭീകര സംഘത്തെ കൂടി പിടികൂടിയതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായിരിക്കുകയാണ്.
സംസ്ഥാന സർക്കാർ ഇവിടെ ഇത്രയും കാലം എന്തുചെയ്യുകയായിരുന്നു എന്ന വലിയ ചോദ്യമാണ് ഉയർന്നു കേൾക്കുന്നത്. എല്ലാ ആരോപണങ്ങളെയും മതപരമായി നേരിട്ടുകളയാം എന്ന ബുദ്ധിയുടെ ഭാഗമായി ഖുർആനിനെ ഒറ്റതിരിച്ച് എതിർക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ ലീഗ് പിന്തുണയ്ക്കുകയാണോ എന്ന ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയത് . ഖുർആനിന്റെ പേരിൽ തടിയൂരാൻ സിപിഎമ്മും ജലീലും നോക്കേണ്ടെന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതോടെ ആ പദ്ധിതി പൊളിഞ്ഞു .
ഖുർആനിന്റെ മറവിൽ ജലീലിനെ സംരക്ഷിക്കുന്ന വർഗീയക്കളിക്കു സിപിഎം മുതിരുന്നുവെന്നു തൊട്ടുപുറകേ തന്നെ ബിജെപിയും ആരോപിച്ചു .യുഎഇ കോൺസുലേറ്റിൽനിന്നുള്ള ഖുർആൻ കേരളത്തിൽ വിതരണം ചെയ്തതിന്റെ വിശദാംശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രി ജലീലിൽ നിന്നു തേടിയതിനു പിന്നാലെയാണു വാക്പോരിൽ ഖുർആനും വിഷയമായത് എന്നിരിക്കിലും സി പി എം അതിനെ പുതിയ തലത്തിലേക്ക് ജലീലിനെ സംരക്ഷിക്കാൻ മതപരമായ പ്രസ്താവനകൾ ഉപയോഗിക്കുകയായിരുന്നു .
ജലീലിനെ രക്ഷിക്കാൻ മുരളീധരനെ പരമാവധി ആക്രമിച്ചുകൊണ്ടുള്ള സമരപരിപാടികൾ സംഘടിപ്പിച്ചാൽ മതി എന്ന് പിണറായിയുടെ മരുമകൻ തീരുമാനിച്ചുറപ്പിച്ചു .പക്ഷെ അത് അതിനേക്കാൾ വലിയ പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണുണ്ടായത് .ജലീലിനെ സംരക്ഷിക്കാൻ മുരളീധരന്റെ രാജിക്കായി മുറവിളി ഉയർത്തുന്ന ഈ മരുമകന്റെ അവസ്ഥ കണ്ടിട്ട് സഖാക്കൾക്ക് സംഘടനാ ദാരിദ്ര്യം ഉണ്ടോ എന്ന് വരെ പലരും ചോദിക്കുകയാണ് .
https://www.facebook.com/Malayalivartha