കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ മരിച്ചു; തിരുവനന്തപുരം സ്വദേശി കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് മരിച്ചത്, സാധാരാണക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്ന ആബ്ദീന്‍ ഡോക്ടറിന്റെ വേർപാട് നൊമ്പരമാകുന്നു
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് കൊറോണബാധ മൂലം മരിച്ചത്. 76 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വരെ ഇദ്ദേഹം രോഗികളെ പരിശോധിക്കുകയുണ്ടായി. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കടുത്തതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തി വന്നിരുന്നത്. ഇന്നുരാവിലെയായിരുന്നുമരണം രേഖപ്പെടുത്തിയത്. ഖബറടക്കം മണക്കാട് വലിയപളളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഇതേതുടർന്ന് 350 ലേറെ ഡോക്ടർമാരുടെ മരണങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. എന്നാൽ കേരളത്തിൽ ഇതാദ്യമാണ് കൊവിഡ് മൂലം ഒരു ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1980കളിലാണ് കമലേശ്വരത്ത് അദ്ദേഹം കെബിഎം എന്ന ആശുപത്രി തുടങ്ങിയത്. പിന്നീട് കെട്ടിടം മണക്കാട് ഭാഗത്തേയ്ക്ക് വരുകയായിരുന്നു. അതേസമയം 90കളില്‍ നിരവധി ആശുപത്രികള്‍ സമീപഭാഗത്ത് വന്നെങ്കിലും ആബ്ദീന്‍ ഡോക്ടറെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. കാരണം സാധാരാണക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്നു ആബ്ദീന്‍ ഡോക്ടര്‍ എന്നാണ് എല്ലാവരും പറയുന്നത്.
https://www.facebook.com/Malayalivartha