അയ്യോ എന്റെ മാല പൊട്ടിച്ചേ ; കരഞ്ഞ് വിളിച്ച് ഫോൺ സന്ദേശം ; കാറിന് പിന്നാലെ ചെയ്‌സ് ചെയ്ത് പോലീസ്; ഒടുവിൽ അറിഞ്ഞത് നടുക്കുന്ന വിവരം
അയ്യോ എന്റെ മാലപൊട്ടിച്ചു എന്ന പോലീസ് സ്റ്റേഷനിലെത്തിയ ഫോൺ സന്ദേശം.... സന്ദേശം കേൾക്കേണ്ട താമസം പോലീസ് വാഹനവുമായി കാറിനു പിന്നാലെ പാഞ്ഞു...കിലോമീറ്ററുകളായിരുന്നു കാറിനു പിന്നാലെ പോലീസ് പാഞ്ഞത് ....എങ്കിലും ഒടുവിൽ അവരെ കണ്ടെത്താൻ കഴിയാത്തതിനാൽ അവർ പിന്മാറുകയായിരുന്നു.....സിനിമയെ വെല്ലുന്ന രംഗങ്ങൾ തരത്തിലുള്ള കാർ ചെയ്സ് ആയിരുന്നു പോലീസ് നടത്തിയത്.... പക്ഷേ എല്ലാത്തിനുമൊടുവിൽ സംഭവം മനസ്സിലായി.. പരാതി തന്നെ സ്ത്രീയുമില്ല കാറും ഇല്ല എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ പോലീസും.. സംഭവം ഇങ്ങനെയാണ്
യുവതിയുടെ സ്വർണ മാല കാറിൽ എത്തിയവർ പൊട്ടിച്ചതായി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തുകയായിരുന്നു . സംഭവ സ്ഥലത്തിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കാറിനു പിന്നാലെ പായുകയും ചെയ്തു . പൊലീസ് സിനിമാ സ്റ്റൈലിൽ കാറിനെ ചെയ്സ് ചെയ്തതു മണിക്കൂറോളം ആയിരുന്നു . യുവതിയുടെ സ്വർണ മാല കാറിൽ എത്തിയവർ പൊട്ടിച്ചതായി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തുകയായിരുന്നു . സംഭവ സ്ഥലത്തിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കാറിനു പിന്നാലെ പായുകയും ചെയ്തു . പൊലീസ് സിനിമാ സ്റ്റൈലിൽ കാറിനെ ചെയ്സ് ചെയ്തതു മണിക്കൂറോളം ആയിരുന്നു .
ഒടുവിൽ നിരാശരായി മടങ്ങിയ സംഘം മാല നഷ്ടമായ യുവതിയെ തിരക്കിയെങ്കിലും അവരെയും കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ ഉച്ചയോടെയാണ് വിളവൂർക്കൽ പിടാരത്തു നിന്നു സ്റ്റേഷനിൽ ഫോണിൽ വിളി എത്തുന്നത്. റോഡിൽ നിന്ന യുവതിയുടെ അടുത്ത് സംശയാസ്പദ സാഹചര്യത്തിൽ കാർ കണ്ടാണ് പ്രദേശവാസികൾ ഇടപെട്ടതത്രെ.കാര്യം തിരിക്കുന്നതിനിടെ കാർ കടന്നു കളഞ്ഞു. തുടർന്നാണ് കാറിൽ ഉണ്ടായിരുന്നവർ തന്റെ മാല പൊട്ടിച്ച കാര്യം യുവതി ചുറ്റും കൂടിയവരോടു പറഞ്ഞത്. പിന്നാലെ അവിടെയുണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു . മിനിറ്റുകൾക്കകം യുവതിയും മുങ്ങി.ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. കാറിനു പിന്നാലെ മലയിൻകീഴ്, കാട്ടാക്കട ഭാഗങ്ങളിൽ കിലോമീറ്ററോളം പൊലീസ് പാഞ്ഞെങ്കിലും പിടികൂടാനായില്ല. തങ്ങൾ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ പരാതി ഇല്ലെങ്കിലും അന്വേഷണം നടത്തുകയാണ്. കാർ ഉടമയുടെ വിവരങ്ങൾ കിട്ടിയതായി സൂചന ഉണ്ട്.അവരെ പിടിക്കൂടിയാൽ സംഭവത്തിന്റെ കൂടുതൽ വിശദാOശങ്ങൾ അറിയാൻ സാധിക്കും
പരാതി നൽകിയ സ്ത്രീയെ കാണാത്തത് ഈ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. ആ സ്ത്രീയെയും കൂടി കണ്ടെത്തിയാൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിയുവാൻ സാധിക്കും. മാത്രമല്ല മാല കട്ടെടുത്തുവെന്ന ഫോൺ സന്ദേശത്തിന് പിന്നിൽ ആര് എന്നതും കണ്ടെത്തേണ്ടത് ആയിട്ടുണ്ട്. കാറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കിട്ടിയ സാഹചര്യത്തിൽ ഇതിൽ കൂടുതൽ വിവരങ്ങൾ പൊലീസിന് കണ്ടെത്താനും അറിയുവാനും സാധിക്കും.. ഏതായാലും ഒരു പരാതി കിട്ടിയ ഉടനെ പോലീസ് അത്തരത്തിലുള്ള നീക്കം നടത്തിയത് വളരെ ശ്രദ്ധേയമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha