കേരളം പൊട്ടിത്തെറിയുടെ വക്കില്‍... തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് കൊടും തീവ്രവാദികളെ തിങ്കളാഴ്ച രാത്രി അതീവ രഹസ്യമായി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോള്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ചുരുട്ടികൂട്ടിയ കേരള പോലീസ് വീണ്ടും ഇളിഭ്യരായി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് കൊടും തീവ്രവാദികളെ തിങ്കളാഴ്ച രാത്രി അതീവ രഹസ്യമായി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോള്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ചുരുട്ടികൂട്ടിയ കേരള പോലീസ് വീണ്ടും ഇളിഭ്യരായി. രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു ഐ.ജി. പോലുമില്ലാത്ത സംസ്ഥാനമാണ് കേരളം.
ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ്, കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.
അതേസമയം കേരളത്തിലും ബംഗാളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും വരെ ആര്‍ക്കു വേണമെങ്കിലും കയറി മേഞ്ഞിട്ട് പോകാം എന്നതാണ് ഇന്നത്തെ സ്ഥിതി.
സ്വപ്ന സുരേഷിനും കെ.റ്റി. ജലീലിനും പിന്നാലെ നടക്കുന്ന സര്‍ക്കാരിന് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടണ്ടേ?
കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്ന് പേരെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. ബംഗാളില്‍ നിന്ന് പിടികൂടിയവര്‍ക്കൊപ്പം ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകള്‍, സര്‍ക്കാര്‍, സൈനിക ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു.
കേരളത്തില്‍ അല്‍ഖായിദ സാന്നിധ്യം വര്‍ധിക്കുമ്പോഴാണ് പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം ദുര്‍ബലമായത് . കേരളത്തിനു ഭീഷണിയാകുന്ന സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാനും നടപടിയെടുക്കാനും രൂപീകരിച്ച ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്.
മൂവാറ്റുപുഴയിലെ കോളജ് അധ്യാപകന്റെ കൈവെട്ടു കേസിന്റെ സമയത്താണ് ഭീകരവാദക്കേസുകള്‍ അന്വേഷിക്കാന്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 9 പോസ്റ്റുകള്‍ ഇതിനുവേണ്ടി സൃഷ്ടിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിന്തുണയോടു കൂടിയായിരുന്നു ടീമിന്റെ പ്രവര്‍ത്തനം.താഴേത്തട്ടില്‍നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും ദേശവിരുദ്ധ ലക്ഷ്യത്തോടെ നീങ്ങുന്ന സംഘടനകളെ നിരീക്ഷിച്ച് നടപടിയെടുക്കാനും ടീമിനു തുടക്കത്തില്‍ കഴിഞ്ഞിരുന്നു. പിന്നീട് ഇന്റലിജന്‍സിന്റെ കീഴില്‍നിന്നു ടീമിനെ മാറ്റി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയപ്പോള്‍ ഒഴിവുകള്‍ നികത്താനും തയാറായില്ല.
സംസ്ഥാന ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് നല്‍കിയിട്ടില്ല. ഡിഐജി അനൂപ് കുരുവിള ജോണാണ് എടിഎസ് തലവന്‍. എസ്പിയുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ചൈത്ര തെരേസ ജോണ്‍ ഐപിഎസിന് ഇതിന്റെ അധികച്ചുമതല നല്‍കിയിരിക്കുകയാണ്.ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും ഐജിയും എസ്പിയും ഇല്ല. ഇന്റലിജന്‍സ് വിഭാഗത്തിലും ഐജി, ഡിഐജി പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരവാദ സംഘടനകള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന വിവരം ലഭിച്ചിട്ടും പൊലീസിന്റെ പരിശോധന ദുര്‍ബലമാണ്.ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് കേരളത്തില്‍ സമൂഹമാധ്യമങ്ങളെ മറയാക്കി അണികളെ റിക്രൂട്ട് ചെയ്യുന്നതെന്നു രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വിദ്യാഭ്യാസമില്ലാത്ത യുവാക്കളെ പലവിധ പ്രലോഭനങ്ങള്‍ നല്‍കിയാണ് സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി യുവതീ യുവാക്കളെയാണ് കാണാതെ പോയിട്ടുള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ബിരുദങ്ങളുമുള്ള ഇവരെ ഒരു സുപ്രഭാതത്തിലാണ് കാണാതെ പോകുന്നത്. ഇതില്‍ രാജ്യത്തെ ദേശീയ, അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരാണ് കൂടുതല്‍.പോലീസില്‍ പരാതി നല്‍കിയാല്‍ അവര്‍ കൈമലര്‍ത്തും.എങ്ങോട്ട് പോയെന്ന് സൂചന നല്‍കിയാല്‍ അന്വേഷിക്കാം എന്നാണത്രേ പോലീസുകാര്‍ പറയുന്നത്. അതോടെ വീട്ടുകാര്‍ നിസഹായരാവും. ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തമായിരുന്നെങ്കില്‍ ഇത്തരം തിരോധാനകള്‍ ഒഴിവാക്കാമായിരുന്നു.
വാട്ട്‌സ് ആപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് തീവ്രവാദികള്‍ മിടുക്കരായ കുട്ടികളെ വലയിലാക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാലയങ്ങളില്‍ തീവ്രവാദികള്‍ക്ക് സ്ലീപിംഗ് സെല്ലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.പുസ്തകം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരെയാണ് ഇവര്‍ വല വീശി പിടിക്കുന്നത്. കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികള്‍ക്ക് പോലും ഇത്തരം ആളുകളെ കണ്ടെത്താന്‍ കഴിയാറില്ല. പോലീസിനാകട്ടെ കേരളത്തിലെ കാമ്പസുകളില്‍ പോലും യാതൊരു സ്വാധീനവുമില്ല.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലാണ് തീവ്രവാദ പ്രതിനിധികള്‍ സ്ഥിരമായി കയറിപറ്റാറുള്ളത്. ആദ്യം നിശബ്ദ പ്രവര്‍ത്തനം നടത്തുന്ന ഇക്കൂട്ടര്‍ ദിവസങ്ങള്‍ ചെല്ലുമ്പോള്‍ തനിസ്വഭാവം പ്രകടിപ്പിക്കും. അതോടെ മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തകരില്‍ ഒരു വലിയ ശതമാനം തീവ്രവാദ കൂട്ടായ്മയിലെത്തും.ഇതെല്ലാം സംസ്ഥാന പോലീസിന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്നു.
കേരളം സ്ഫാടനത്തിന്റെ വക്കിലാണ്. ഇത്രയും കാലം തീവ്രവാദികളുടെ സേഫ് സോണായിരുന്നു കേരളം. അതില്‍ നിന്ന് കേരളം പതിയെ മാറുകയാണ്. എന്‍ ഐ എ യെ പോലുള്ള അന്തര്‍ദേശീയ ഏജന്‍സികള്‍ കേരളത്തെ കണ്ണുംനട്ട് നോക്കിയിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha


























