കേരളത്തില്‍ വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഐഎസ് ഘടകങ്ങള്‍ ... തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തിലേത്

കേരളത്തില്‍ വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഐഎസ് ഘടകങ്ങള്‍ ... തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തിലേത്
..കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം,ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നു ഘടകങ്ങളാണ് ഐഎസ് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് തനതായ ശൃംഖലയും ദൗത്യവുമുണ്ടെന്നാണ് സുരക്ഷാ ഏജൻസി പറയുന്നത് .. കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും.
മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് നാലുവര്‍ഷം മുമ്പ് വിവരം ലഭിച്ചുവെന്നാണ് വിവരം. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിലുള്ളനെറ്റ്‌വര്‍ക്കുകകള്‍ വഴി ഇവർ ഐഎസിലേക്ക് ആളുകളെ ചേര്‍ക്കുന്നുടെന്നാണ് വിവരം . തീവ്രവാദഗ്രൂപ്പിന്റെ പ്രാദേശിക അനുഭാവികള്‍ക്ക് സ്വാധീനമുള്ള പ്രത്യേക ഗ്രാമീണമേഖലകളില്‍നിന്നാണ് സാധാരണയായി ആളുകളെ സംഘടനയിലേക്ക് ചേര്‍ക്കുന്നതെന്നും സംശയമുണ്ട്
2016ല്‍ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റി വിവരം ലഭിച്ചത്. 24 യുവതീയുവാക്കളുടെ സംഘത്തെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഐഎസിന്റെ കാസര്‍ഗോഡ് ഘടകമുള്ളതായി 2016 ജൂണില്‍സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. കാണാതായവരില്‍ ഭൂരിഭാഗവും പ്രൊഫഷണല്‍ യോഗ്യതയുള്ളവരായയിരുന്നു.
ഇന്റര്‍നെറ്റില്‍നിന്നും സോഷ്യല്‍ മീഡിയയില്‍നിന്നും ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞശേഷം പെട്ടെന്ന് കടുത്തമതവാദികളായി മാറിയവരായിരുന്നു സംഘത്തിലെ പുരുഷന്മാരിലേറെയും. സലഫി ഇസ്ലാമിനെ അന്ധമായി പിന്തുടര്‍ന്ന അവര്‍ക്ക് മുഖ്യധാരാ ഇസ്ലാമുമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമുണ്ടായിരുന്നില്ല.
മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ഇസ്ലാം വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്ത ഐഎസിന്റെ പ്രധാന വിഭാഗം അവരുടെ വിവാഹങ്ങള്‍ നടത്തിയശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടത്തി.
എന്‍ജിനീയറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുള്‍ റാഷിദിനെ ഈ ഐഎസ് ഘടകത്തിന്റെനേതാവായി എന്‍ഐഎ തിരിച്ചറിഞ്ഞു.ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സോണിയ സെബാസ്റ്റ്യനെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്.
കുട്ടിയുമായി കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2016 ല്‍ ദില്ലിയില്‍നിന്ന് അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ്, അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ്. യാസ്മിന്‍ കുറ്റക്കാരിയാണെന്ന്എന്‍ഐഎ കോടതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ചു.
ഈ മൊഡ്യൂളിലെ മറ്റ് 14 അംഗങ്ങളെയും എന്‍ഐഎ തിരിച്ചറിഞ്ഞിരുന്നു. അവരില്‍ പലരും അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്
കണ്ണൂരിലെ, പ്രധാനമായും വളപട്ടണം പ്രദേശത്തുനിന്നുള്ള 40-50 ആളുകള്‍ സിറിയയിലെ ഐഎസില്‍ ചേര്‍ന്നതായാണു രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. ഈ ഘടകത്തിലെ പുരുഷന്മാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെ പ്രവര്‍ത്തകരായിരുന്നു.
സിറിയയിലേക്ക് പോകാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം തിരിച്ചയക്കപ്പെട്ട ഷാജഹാന്‍ വള്ളുവക്കണ്ടിയാണ് കണ്ണൂര്‍ ഘടകത്തിലെ പ്രധാനി. ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക ശരീഅത്ത് നിയമം സ്ഥാപിക്കാതിനാണ് താന്‍ ഐഎസില്‍ ചേര്‍ന്നതെന്നാണു ഷാജഹാന്‍ വെളിപ്പെടുത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്
ഈ ഘടകത്തില്‍ നിന്നുള്ള പലരും ഇതിനോടകം സിറിയിലേക്ക് കടന്നുവെന്നാണ് സൂചന.
. 2009 ല്‍ രാഷ്ട്രീയവിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രൂപീകരിച്ചശേഷം പിഎഫ്ഐയിലെ തീവ്രവാദ ഘടകങ്ങള്‍ സംഘടന വിട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്..
2 006 ല്‍ എന്‍ഡിഎഫ് എന്ന പേരില്‍ അറിയപ്പെടുന്ന കാലത്തുതന്നെ പിഎഫ്‌ഐയുമായി ഷാജഹാന് ബന്ധമുണ്ടായിരുന്നു. പിഎഫ്ഐയില്‍ സഹപ്രവര്‍ത്തകനായ മുഹമ്മദ് ഷമീറാണ് ഷാജഹാന്റെ ഐഎസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. ഷമീറും പിന്നീട് സിറിയയിലേക്ക് ചേക്കേറി. കണ്ണൂരില്‍നിന്ന് സിറിയയിലേക്ക് പോകുകയോ തുര്‍ക്കി ഇന്ത്യയിലേക്ക് നാടുകടത്തുകയോ ചെയ്തുവെന്ന് കരുതുന്ന 12 പേരെ ഷാജഹാന്‍ പിന്നീട് തിരിച്ചറിഞ്ഞു
ദക്ഷിണേന്ത്യയില്‍ സ്‌ഫോടനപരമ്പര നടത്താനും കേരളത്തില്‍ ഐഎസ് ആധിപത്യം സ്ഥാപിക്കാനും മുന്നിട്ടിറങ്ങിയ സംഘമാണ് ഒമര്‍ അല്‍ഹിന്ദി ഘടകം. കണ്ണൂര്‍ ചെഴിയിലെ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് മുഹമ്മദിന്റെ പേരിലാണ് ഈ ഘടകം അറിയപ്പെടുന്നത്. നേതാവ് മന്‍സീദ് മുഹമ്മദ് ഉള്‍പ്പെടെ കേസിലെ എട്ട് പ്രതികളില്‍ ആറുപേരെ എന്‍ഐഎ കോടതി ശിക്ഷിച്ചു..
ടെലിഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ഘടകം നിലവില്‍ വന്നത്. കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഘടകത്തെ 2016 ഒക്ടോബര്‍ രണ്ടിനാണ് എന്‍ഐഎ പിടികൂടുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, യുക്തിവാദികള്‍, അഹ്മദിയ മുസ്ലിങ്ങള്‍ എന്നിവരെ കൂടാതെ തമിഴ്നാട്ടിലെ കൊടൈക്കനലിനടുത്ത് വിദേശികളെ, പ്രത്യേകിച്ച് ജൂതന്മാരെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ആയുധങ്ങള്‍, വിഷം, ബോംബുകള്‍ എന്നിവ ശേഖരിക്കാനും അവര്‍ ശ്രമിച്ചിരുന്നു
എന്‍ജിനീയറിങ് ബിരുദധാരിയായ ഷജീര്‍ മംഗലശേരിയായിരുന്നു ഗ്രൂപ്പിന്റെ അമീര്‍. 2016 ല്‍ യുഎഇയില്‍നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീര്‍ കേരളത്തിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ രഹസ്യകോഡാണ് ഉപയോഗിച്ചിരുന്നത്.
ബാബ് അല്‍-നൂര്‍ എന്നായിരുന്നു സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പ് കൊച്ചുവര്‍ത്തമാനത്തിനുള്ളതല്ലെന്നും ഐഎസിനെ സഹായിക്കുകയാണ് ദൗത്യമെന്നും ഷജീര്‍ ഒപ്പമുള്ളവരെ ഓര്‍മിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷജീറിന്റെ നിര്‍ദേശപ്രകാരം മന്‍സീദ് പ്രവര്‍ത്തിച്ചതായി എന്‍ഐഎ പറയുന്നു.
2015 ല്‍ ഇറാഖിലും സിറിയയിലും ഐഎസിനുവേണ്ടി യുദ്ധം ചെയ്ത തൊടുപുഴ സ്വദേശി സുബഹാനി ഹാജയും ഗ്രൂപ്പിലെ അംഗമായിരുന്നു. മൊസൂളില്‍ ഐഎസ് പരിശീലനം നേടിയ ഹാജയ്ക്ക് യുദ്ധത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ അറസ്റ്റിലായ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
ഐഎസിന് സിറിയിയിലും ഇറാഖിലും തിരിച്ചടി നേരിടുമ്പോഴും കേരളത്തില്‍ നിന്ന് ഭീകര സംഘടനയില്‍ ചേരാനെത്തുന്നവരുടെ എണ്ണം കൂടുകയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത
https://www.facebook.com/Malayalivartha


























