കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടനത്തിന് അനുമതിയായെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍രാജ്യങ്ങളുമായി ചര്‍ച്ച നടത്തും, അതിര്‍ത്തി ചെക്‌പോസ്റ്റുകളിലടക്കം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയില്‍

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടനത്തിന് അനുമതിയായെങ്കിലും തീര്‍ഥാടകരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത. 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം അന്തിമ തീരുമാനത്തില്‍ എത്തുമെന്ന സൂചനയാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. എന്നാല്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന് അനുസരിച്ചുമതി അന്തിമ തീരുമാനമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വെര്‍ച്വല്‍ ക്യൂ പാസ് വഴി മാത്രമാകും പ്രവേശനം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും വേണം. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി കേരളം ചര്‍ച്ച നടത്തും. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലടക്കം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.
തീര്‍ഥാടകരില്‍ ബഹുഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരായതിനാല്‍ ശക്തമായ പരിശോധന വേണമെന്നാണ് നിര്‍ദേശം. ഇതിനായി നിലക്കലില്‍ ആന്റിജന്‍ പരിശോധന സംവിധാനവും പരിഗണനയിലാണ്. എത്രപേരെ ഒരേസമയം പരിശോധിക്കാന്‍ കഴിയുമെന്നതടക്കം തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. ആദ്യം പ്രതിദിനം 20,000 പേരെ വരെ പ്രവേശിപ്പിക്കാനായിരുന്നു ധാരണ. 5000 വരെ മതിയെന്ന നിലപാടിലേക്കാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നീങ്ങുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെ എങ്ങനെ നിയന്ത്രിക്കണമെന്നതും ചര്‍ച്ചയിലാണ്.
ഇടത്താവളങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്. പരമ്ബരാഗത പാതകള്‍, ആചാരാനുഷ്ഠാനങ്ങള്‍, അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌സ്റ്റാന്‍ഡുകള്‍, പ്രധാന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിപുലമായ സുരക്ഷ സംവിധാനമാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നത്. പൊലീസിന്റെ സേവനം സംബന്ധിച്ചും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. പൊലീസിന്റെ എണ്ണം കുറക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.ഉമശഹ്യവൗിേ
"
https://www.facebook.com/Malayalivartha


























