കട്ടിലേ... കട്ടിലേ...നീട്ടി മുഴങ്ങുന്ന ശബ്ദം ; 36 വർഷമായി തലയിൽ കട്ടിലും ചുമന്ന് നടക്കുന്ന വൃദ്ധൻ; അശോകന്റെ തലയിൽ ഇരിക്കുന്നത് കേവലം കട്ടിലിന്റെ ഭാരം അല്ല; ലക്ഷ്യം അതൊന്ന് മാത്രം

ആദ്യം കാണുന്നവർ ഒന്ന് അതിശയിക്കും... അയ്യോ ഈ അപ്പൂപ്പന് ഇത്രയും വലിയ ഭാരം തലയിൽ ചുമന്നു കൊണ്ടു പോകാൻ പറ്റുമോ എന്ന് പലരും അന്തം വിട്ടു നോക്കി നിൽക്കും... ഇത്രയും വലിയ ചുമട് തലയിൽ ഇരിക്കുമ്പോൾ തലവേദനക്കില്ലേ എന്ന് പലരും ചോദിക്കും പക്ഷേ അശോകന്റെ തലയിൽ ഇരിക്കുന്നത് കേവലം കട്ടിലിന്റെ ഭാരം അല്ല.... മറിച്ച് ജീവിതഭാരം ആണ് തന്റെ തലയ്ക്കുമുകളിൽ ഇരിക്കുന്നത് ... ജീവിക്കാൻ വേണ്ടി തലയിൽ ഈ വലിയൊരു ചുമട് ചുമക്കാൻ തുടങ്ങിയിട്ട് 36 വർഷമായി... കട്ടിലെ കട്ടിലെ എന്ന വിളിയുമായി തലയിൽ വലിയ ഭാരമുള്ള കട്ടിലും ആയി ഈ വൃദ്ധൻ റോഡ് നീളെ നടന്നു നീങ്ങുമ്പോൾ ചുറ്റുമുള്ളവർക്ക് നിസ്സഹായമായി നോക്കിനിൽക്കാൻ മാത്രമേ കഴിയുകയുള്ളൂ
... ജീവിക്കാൻ വേണ്ടി ഇത്തരത്തിലുള്ള വേഷംകെട്ടിയിരിക്കുന്ന ഈ മനുഷ്യനെ പറ്റി കൂടുതൽ അറിയാം.... 36 വർഷമായി അശോകന്റെ തലയ്ക്കു മുകളിൽആ കട്ടിലുണ്ട് . കുടുംബം പുലർത്താൻ കട്ടിൽ തലച്ചുമടായി കൊണ്ടുനടന്നു വിൽപന നടത്തുകയാണ് എഴുപത്താറുകാരനായ കരുനാഗപ്പള്ളി സ്വദേശി അശോകൻ.
എപ്പോൾ വിൽപന നടക്കുന്നുവോ അതുവരെ കട്ടിലും ചുമന്നു നടക്കുകയാണു ഇദ്ദേഹത്തിന്റെ പതിവ്. കളഞ്ഞിട്ടു പോകാൻ പറ്റുമോ എന്നാണ് അശോകൻ മറ്റുള്ളവരോട് ചോദിക്കുന്നത് .ചിലപ്പോൾ ഇരുപത് കിലോമീറ്ററിലേറെ വരെ നടക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന് . ഗ്രാമ പ്രദേശങ്ങളിലാണു വിൽപന നടക്കുക എന്നതിനാൽ അത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു ചുറ്റി സഞ്ചാരം നടത്താറുള്ളത് . കട്ടിലേ... എന്ന വിളിയോടെയാണു നടന്നു നീങ്ങുന്നത് ഒരു പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം വിൽപന നടത്തിയാൽ ചെറിയ ഇടവേളയ്ക്ക് ശേഷമേ പിന്നീട് അവിടങ്ങളിൽ അദ്ദേഹം പോകൂകയുള്ളൂ . പല ജില്ലകളിലും താൻ ഇത്തരത്തിൽ കച്ചവടം നടത്താറുണ്ടെന്നു അശോകൻ പറഞ്ഞു.കരുനാഗപ്പള്ളിയിൽ നിന്നാണു കട്ടിൽ എത്തിക്കാറുള്ളത്. ഏതെങ്കിലും ലോറിയിൽ രണ്ടോ മൂന്നോ കട്ടിൽ എവിടെയെങ്കിലും എത്തിച്ചു സൂക്ഷിച്ച ശേഷം ഓരോന്നായി ചുമന്നു കൊണ്ടുപോയി വിൽപന നടത്തുകയാണു പതിവ്. കട്ടിലും ചുമന്നുള്ള നടത്തത്തിനിടെ ക്ഷീണിക്കുമ്പോൾ വഴിയാത്രക്കാരുടെ സഹായത്തോടെ കട്ടിൽ തലയിൽ നിന്നു ഇറക്കി വയ്ക്കും.
കട്ടിലിൽ ഇരുന്നു തന്നെ ക്ഷീണം അകറ്റും. പിന്നെ വീണ്ടും കട്ടിലുമായി നടപ്പ് തുടരും ...അങ്ങനെ നടന്നു നടന്നു 36 വർഷമായി അദ്ദേഹം തലയിൽ ഈ വലിയ ചുമടുമായി നടക്കുകയാണ് ജീവിതം തള്ളിനീക്കാൻ പെടാപ്പാടുപെടുന്നതിനിടയിലാണ് അദ്ദേഹം ഇത്തരത്തിൽ ഒരു മാർഗ്ഗം സ്വീകരിച്ചത്. ജീവിതത്തെ മുന്നോട്ടു നയിക്കുവാനാണ് ഇത്തരത്തിൽ ഒരു സാഹസം തിരഞ്ഞെടുത്തിരിക്കുന്നത് ... ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് ജീവിതങ്ങൾ, മുഖങ്ങൾ, വ്യക്തികൾ ,നമുക്ക് ചുറ്റും ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.... ജീവിക്കാൻ വേണ്ടി പല മാർഗങ്ങൾ തേടുന്നവരാണ് നാം ഓരോരുത്തരും........ജീവിക്കാൻ വേണ്ടി എന്ത് മാർഗമായാലും നാം സ്വീകരിക്കും. അതായത് ജോലിചെയ്തു ഉപജീവനംചെയ്യാൻ വേണ്ടി എന്തു മാർഗ്ഗം സ്വീകരിക്കുന്നവരാണ്.... . പലരുടെയും പച്ചയായ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കഷ്ടപ്പാടുകളും ദുരിതങ്ങളും രോദനങ്ങളും അറിയുവാൻ സാധിക്കും.... 36 വർഷമായി തലയ്ക്കു മുകളിൽ കട്ടിലുമായി നടക്കുകയാണ് വയോധികൻ...... കേൾക്കുമ്പോൾ അത്ഭുതം തോന്നുമായിരിക്കാം പക്ഷേ സത്യമാണ്........ 36 വർഷമായി തന്റെ തലയ്ക്കുമുകളിൽ ആ കട്ടിൽ ഉണ്ട്..
https://www.facebook.com/Malayalivartha


























