Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നെഞ്ചിടിപ്പ് തുടങ്ങി... ഒന്നൊര ചോദ്യം ചെയ്യലിലൊന്നും സ്വപ്ന വീഴില്ലെന്ന് മനസിലായതോടെ എന്‍ഐഎ കടുപ്പിച്ചു തുടങ്ങി; ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി നാല് ദിവസത്തെ ചോദ്യം ചെയ്യലില്‍ വന്‍ ട്വിസ്റ്റ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; കേട്ടതിനേക്കാള്‍ വലിയ പേരുകള്‍ ഇനിയും പുറത്ത് വരുമെന്ന് ഭയന്ന് കേരളം

24 SEPTEMBER 2020 07:40 AM IST
മലയാളി വാര്‍ത്ത

ആ 4 ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. കാരണം സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി എന്‍ഐഎയ്ക്ക് 4 ദിവസമാണ് അനുവദിച്ചത്. അതിനാല്‍ തന്നെ പഴയ ചോദ്യം ചെയ്യല്‍ രീതി മാറ്റിയിരിക്കുകയാണ് എന്‍ഐഎ. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി വലിയ സന്നാഹത്തോടെയാണ് ചോദ്യം ചെയ്യുന്നത്. അവിടെ പാലുകാച്ച് ഇവിടെ കല്യാണം എന്നപോലെയാണ് ചോദ്യം ചെയ്യല്‍. അതായത് സ്വപ്നയെ ഇവിടെ ചോദ്യം ചെയ്യുന്ന അതേ സമയത്ത് തന്നെ സി ആപ്റ്റില്‍ എന്‍ഐഎ പരിശോധന നടത്തുകയാണ്. ഈ മിന്നല്‍ നീക്കത്തിലൂടെ സ്വപ്ന പറയുന്നതിനെ പൊളിച്ചടുക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഇന്നലെ വീണ്ടും ചോദ്യം ചെയ്ത് തുടങ്ങിയതോടെ കേസ് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് സൂചന. സ്വപ്‌നയുമായി അടുത്ത ബന്ധമുള്ള ഉന്നതരെ കുറിച്ചുള്ള സൂചനകളും എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു. സ്വപ്‌നയെ കസ്റ്റഡിയില്‍ കിട്ടിയ നാലുദിവസവും തുടര്‍ച്ചയായി ചോദ്യം ചെയ്യാനാണ് എന്‍.ഐ.എയുടെ തീരുമാനം.

ആദ്യഘട്ടത്തില്‍ 12 ദിവസം സ്വപ്നയെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ശേഷം സ്വപ്‌നയില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണത്തെ ചോദ്യം ചെയ്യല്‍. മൊബൈല്‍ ഫോണില്‍ നിന്ന് സ്വപ്‌ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു. സ്വപ്‌ന ആദ്യം നല്‍കിയ മൊഴികളില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങളാണ് ഡിജിറ്റല്‍ തെളിവുകളായി എന്‍.ഐ.എയ്ക്ക് ലഭിച്ചത്. മാത്രമല്ല, മൊഴികളില്‍ പലതും കളവാണെന്നും വ്യക്തമായി. തുടര്‍ന്നാണ് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നത്.

കേസ് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് സൂചന. സ്വപ്നയുമായി അടുത്ത ബന്ധമുള്ള ഉന്നതരെ കുറിച്ചുള്ള സൂചനകളും എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു.

മൊബൈല്‍ ഫോണില്‍ നിന്ന് സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു. സ്വപ്ന ആദ്യം നല്‍കിയ മൊഴികളില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങളാണ് ഡിജിറ്റല്‍ തെളിവുകളായി എന്‍.ഐ.എയ്ക്ക് ലഭിച്ചത്. മാത്രമല്ല, മൊഴികളില്‍ പലതും കളവാണെന്നും വ്യക്തമായി.ജലീലിന് നെഞ്ചിടിപ്പ്, ഖുറാന്‍ വിഷയത്തിലും വിശദാംശം തേടുംസ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ജലീല്‍ നല്‍കിയ മൊഴികള്‍ എന്‍.ഐ.എ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ മറുപടികളും സ്വപ്നയുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യമുണ്ടോയെന്നാകും എന്‍.ഐ.എ പ്രധാനമായും നിരീക്ഷിക്കുക.യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് ഖുറാന്‍ കൈപ്പറ്റിയതിലും കോണ്‍സുല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷും മന്ത്രി കെ.ടി.ജലീമായുളള പരിചയം സംബന്ധിച്ചതിന്റെ കൂടുതല്‍ വിവരങ്ങളും എന്‍.ഐ.എ തേടും. ജലീലിനോട് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചും സ്വപ്ന വിശദീകരിക്കേണ്ടി വരും.

ചോദ്യം ചെയ്യലിനൊപ്പം സി ആപ്റ്റില്‍ എന്‍.ഐ.എ പരിശോധന നടത്തിയ സാഹചര്യത്തില്‍ സ്വപ്നയുടെ ചോദ്യം ചെയ്യല്‍ ജലീലിനും നിര്‍ണായകമാണ്.സ്വപ്നയുടെ മൊഴിയില്‍ എതിരായി എന്തെങ്കിലും ഉണ്ടായാല്‍ ജലീലിന്റെ നിലനില്‍പ് പരുങ്ങലിലാകും. വിദേശരാജ്യത്തില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നതടക്കമുള്ള കാര്യങ്ങളില്‍ ജലീല്‍ നല്‍കിയ വിശദീകരണത്തില്‍ എന്‍.ഐ.എ തൃപ്തരല്ല. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സഹായം സ്വീകരിച്ചതെന്ന മന്ത്രിയുടെ മറുപടി ശരിയാണോ എന്നും വിലയിരുത്തും. ജലീലിന്റെ ഇടപെടലുകള്‍ ചട്ടങ്ങള്‍ പലതും ലംഘിച്ചായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. എന്തായാലും വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ കലങ്ങി തെളിയും. നമുക്ക് കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends