അമിത് ഷാ പിണറായിയെ പൂട്ടി... പിണറായിയെ കത്രികപ്പൂട്ടിട്ട് അമിത് ഷായുടെ മാസ്സ് ചലഞ്ച് സ്വയംരക്ഷയ്ക്കായി ആ അറ്റകൈ പ്രയോഗം മാത്രം

പിണറായി വിജയന്‍ മലക്കംമറിയാന്‍ നന്നായി പഠിച്ചു .സ്വപ്‌നയുമായുള്ള തന്ററെ പഴയ വിശ്വസ്തന്റെ ബന്ധവും അതോടൊപ്പം തന്നെ തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ ബന്ധവും ഇങ്ങനെ പകല്‍ വെളിച്ചത്തില്‍ പുറത്തു വന്നിട്ടും യാതൊരു കൂസലുമില്ലാതെ പഞ്ച് ഡയലോഗുകള്‍ മാത്രം അടിച്ചു വിടുകയാണ് .താന്‍ നിയമത്തിനു അധീതനാണ് എന്ന തരത്തില്‍ പിണറായി സാധാരണയായി നടത്താറുള്ള ഇടിവെട്ട് ശൈലി മാറ്റിപിടിച്ചത് ഏവരെയും അത്ഭുതപ്പെടുത്തുന്നു .പിടിക്കപെടുമെന്നു ഉറപ്പായപ്പോള്‍ രക്ഷപ്പെടാനായി നടത്തുന്ന അവസാന ശ്രമമാണ് പിണറായിയുടെ ഈ സംസാര ശൈലിയിലുള്ള മാറ്റം സൂചിപ്പിക്കുന്നത് എന്ന പ്രതിപക്ഷത്തിന്റെ മുനവെച്ചുള്ള സംസാരം അതിനുദ്ദാഹരണമാണ് .ലൈഫ് മിഷന്‍ പദ്ധിതിയില്‍ വന്‍ തിരിമറി നടന്നു എന്ന ആരോപണം ഉയര്‍ത്തി പാവങ്ങളുടെ നെഞ്ചത്ത് കുതിര കയറാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല എന്നായിരുന്നു പിണറായി നേരത്തെ പറഞ്ഞിരുന്നത് .
വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണത്തില്‍ ഉണ്ടായ അഴിമതിയെ സംബന്ധിച്ചുള്ള രേഖകള്‍ തന്റെ പക്കലുണ്ട് എന്ന് ആവര്‍ത്തിച്ചു പറയുകയും എ സി മൊയ്തീന്‍ അടക്കമുള്ള മന്ത്രിമാരെ വെല്ലുവിളിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പിണറായി ശരിക്കും പെട്ടുപോയത് .ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ അത്ര എളുപ്പമല്ലാത്ത തരത്തിലുള്ള ഊരാക്കുടുക്കില്‍ താന്‍ എത്തപ്പെട്ടിരിക്കുന്നു എന്ന ചിന്തയാണ് പിണറായുടെ വഴിമാറ്റിയുള്ള പുതിയ അടവിന് പിന്നില്‍ എന്നാണ് ആരോപണം .വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ മാത്രമേ ഈ കേസില്‍ കുടുങ്ങാതിരിക്കൂ എന്ന അവസ്ഥയാണ് പിണറായുടെ മുന്നില്‍ ഉള്ളത് .ഇല്ലെങ്കില്‍ സ്വന്തം ഉടുമുണ്ട് അവസ്ഥയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കൊട്ടിഘോഷിക്കുന്നത് .
പിണറായിയെ പ്രതിരോധത്തിലാക്കാന്‍ കിട്ടുന്ന ഒരവസരവും തങ്ങള്‍ പാഴാകില്ല എന്ന നിലപാടില്‍ കേന്ദ്രം തുടര്‍ന്നാല്‍ ആകെയുള്ള ഈ കമ്മ്യുണിസ്റ്റ് ഭരണവും ചരിത്രമായി അവശേഷിക്കുമെല്ലോ എന്നാണ് പാര്‍ട്ടി അനുഭാവികള്‍ ആശങ്ക പെടുന്നത് .
ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേന്ദ്ര ഏജന്‍സികളുടെ വരവു ഭയന്ന് വിജിലന്‍സ് അന്വേഷണം ഇല്ലെന്ന നിലപാടില്‍നിന്നു സര്‍ക്കാര്‍ മലക്കം മറിഞ്ഞതു പാര്‍ട്ടിയില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നതായി സൂചനകളുണ്ട് .
ഇനിയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയുമെല്ലാം മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ എത്രനാള്‍ കഴിയും എന്നത് കാണേണ്ട സംഭവം തന്നെയാകുന്നു . പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമില്ലെന്നും വസ്തുതകള്‍ പുറത്തു വന്ന ശേഷം അന്വേഷണം നടത്താം എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്റെ നീക്കം തന്നെയും തന്റെ സര്‍ക്കാരിനെയും ചീട്ടുകെട്ടിക്കാനാണ് എന്ന് മനസ്സിലാക്കിയ പിണറായി ഒടുവില്‍ സ്വയം രക്ഷയ്ക്കായി വിജിലന്‍സിനെ ഇറക്കിയിരിക്കുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം .കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ രംഗത്തു വരുന്നുവെന്ന സൂചന വന്നതോടെയാണു സര്‍ക്കാരിന്റെ മനംമാറ്റം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) എന്‍ഐഎയും ഇതിനകം തന്നെ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ കമ്മിഷന്‍ കിട്ടിയ കാര്യവും വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ രേഖകള്‍ പലതും ഇഡി ശേഖരിക്കുകയും ചെയ്തു.അതിനിടെയാണു പദ്ധതിയുടെ ഭാഗമായി കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തില്‍ ചെലവിട്ടതു സംബന്ധിച്ച പരാതി സിബിഐക്കു ലഭിച്ചത്. അവര്‍ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ പ്രശ്‌നമാകുമെന്ന സൂചന പൊലീസ് ഉന്നതര്‍ക്കു ലഭിച്ചു.
അതോടെയാണു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന കുറിപ്പ് ഡിജിപി ബെഹ്‌റ മുഖ്യമന്ത്രിക്കു നല്‍കിയത്. ഇനി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാലും വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന മറുപടിയില്‍ അതിനു തടയിടാം എന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്.എന്നാല്‍ പഠിച്ചപണി പതിനെട്ടു പയറ്റിയാലും സി ബി ഐ അന്വേഷണത്തില്‍ നിന്നും രക്ഷപെടാന്‍ കഴിയില്ല എന്ന സൂചനയാണ് കേന്ദ്രത്തിന്റെ പഴുതടച്ചുള്ള നീക്കത്തില്‍ നിന്നും വ്യക്തമാകുന്നത് .എന്തുവന്നാലും അവസാനം വരെ പൊരുതുക എന്ന നിലപാടില്‍ പിണറായി കട്ടയ്ക്ക് ഉറച്ചുനില്‍ക്കുകയാണ് .
https://www.facebook.com/Malayalivartha


























