ഐ.ഐ.ടി. ലക്ഷ്യം വച്ച് ഒരുങ്ങിയ വരുണിനു കീമില്‍ ഒന്നാം റാങ്ക്
കോട്ടയം: ഐ.ഐ.ടി. ലക്ഷ്യം വച്ച് ഒരുങ്ങിയ വരുണിനു കീമില്‍ ഒന്നാം റാങ്ക്. തെള്ളകം അബാദ് റോയല്‍ ഗാര്‍ഡന്‍സിലെ താമസക്കാരനും മാന്നാനം കെ.ഇ. സ്‌കൂള്‍ വിദ്യാര്‍ഥിയുമായിരുന്ന കെ.എസ്. വരുണ്‍ ടോപ്പര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. തീരുവനന്തപുരം എരീസ് ഗ്രൂപ്പ് ഡയറക്ടറായ കെ. ഷിബുരാജിന്റെയും എം.ജി. സര്‍വകലാശാല അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ആര്‍. ഇന്ദുവിന്റെയും മകനാണ് വരുണ്‍.
കടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ പഠനത്തിനു ശേഷം കെ.ഇ. സ്‌കൂളില്‍ പ്ലസ് ടു പഠനം ആരംഭിച്ചതു മുതല്‍ എന്‍ട്രസ് പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ ദേശീയതലത്തി 690-ാം റാങ്ക് നേടിയ വരുണ്‍ ജെ.ഇ. അഡ്വാന്‍സിനായുള്ള ഒരുക്കത്തിലാണ്. മുംബൈ അല്ലെങ്കില്‍ ചെന്നൈ ഐ.ഐ.ടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സോ, ഇലക്‌ട്രോണിക്‌സോ ആണ് വരുണ്‍ ലക്ഷ്യം വയ്ക്കുന്നത്. ലക്ഷ്യമിതാണെങ്കിലും റാങ്കിന്റ അടിസ്ഥാനത്തിലാകും ഭാവിയെന്നു വരുണ്‍ പറഞ്ഞു. രാജ്യത്തെ മികച്ച ഐ.ഐ.ഐ.ടികളിലൊന്നില്‍ പ്രവേശനം സാധ്യമാകുമെന്നാണു കരുതതെന്നും വരുണ്‍ പറഞ്ഞു. വരുണിന്റെ സഹോദരി വര്‍ഷ ഷിബുരാജ് എൻജിനിയറിങ് വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha