Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ശബ്ദമിടറി സഖാക്കള്‍... ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ ഞെട്ടിത്തരിച്ച് സഖാക്കള്‍; ലൈഫ് ഗൂഢാലോചനയില്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സി.ബി.ഐ; സെക്രട്ടറിയേറ്റിലടക്കം കയറി പരിശോധിക്കും; ആദ്യദിനം യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു

27 SEPTEMBER 2020 08:19 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായുള്ള സിബിഐയുടെ വരവില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടിലെ സഖാക്കള്‍. വിളിക്കാതെ സിബിഐ വന്നതിലെ പരിഭവം സഖാക്കള്‍ പരസ്യമായി പറയുന്നുമുണ്ട്. അതേ സമയം ശക്തമായ അന്വേഷണവുമായി സിബിഐ മുന്നോട്ട് പോകുകയാണ്. സിബിഐ ഏറ്റെടുത്തിട്ടുള്ള കേസില്‍ ഒന്നാംപ്രതിയായ യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ആദ്യ ദിനം തന്നെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.

യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റുമായി 20 കോടിയുടെ ഭവന നിര്‍മ്മാണത്തിനായി ധാരണാപത്രമുണ്ടാക്കിയതിലും നിയമപരമല്ലാത്ത ഉപകരാറിലൂടെ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കി നാലേകാല്‍ കോടി കമ്മിഷന്‍ തട്ടിയതിലും പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. വിദേശസഹായം സ്വീകരിക്കാനും കരാറുകള്‍ക്കുമുള്ള അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ ഇടപാടുകളെല്ലാം അനധികൃതമാണെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. കേസില്‍ അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് സി.ബി.ഐ ചുമത്തിയത്.

വിദേശസഹായ നിയന്ത്രണ നിയമത്തിലെ 35ാം വകുപ്പനുസരിച്ച് അനുമതിയില്ലാതെ വിദേശത്തു നിന്ന് ഒരു കോടി രൂപയ്ക്കു മുകളില്‍ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമലംഘനത്തിലെ കാരണക്കാരെയും സഹായിച്ചവരെയും കണ്ടെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്.

ലൈഫില്‍ നാലേകാല്‍ കോടിയുടെ കോഴയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. ഇക്കാര്യം അറിയാമായിരുന്നെന്ന് ധനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു. 2019 ജൂലായ്11നാണ് വടക്കാഞ്ചേരിയില്‍ 2.17ഏക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് ലൈഫ് മിഷന്‍ റെഡ്ക്രസന്റുമായി ധാരണയിലെത്തിയത്. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍ ചട്ടം അട്ടിമറിച്ച് നിര്‍മ്മാണക്കരാര്‍ യുണിടാക്കിന് നല്‍കുകയായിരുന്നു. കോണ്‍സലേറ്റ് ജനറലും യുണിടാക്കുമാണ് കരാര്‍ ഒപ്പിട്ടത്.

ഇന്ത്യയില്‍ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ ടെന്‍ഡര്‍ വിളിക്കാനോ അധികാരമില്ലാത്ത യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ പേരില്‍ സ്വകാര്യകമ്പനികളുമായി കരാറുണ്ടാക്കിയത് ഗുരുതരചട്ടലംഘനമാണ്. എന്നാല്‍ റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ കക്ഷിയല്ലെന്നും കോഴയാരോപണത്തിന് മറുപടി നല്‍കേണ്ടത് കോണ്‍സുലേറ്റാണെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ രേഖകള്‍ പ്രകാരം വടക്കാഞ്ചേരിയിലേത് സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. ഭൂമിയും കെട്ടിടപെര്‍മിറ്റും സര്‍ക്കാരിന്റേതാണ്. ഡിസൈനും നിര്‍മ്മാണകരാറും അംഗീകരിച്ചത് ലൈഫ് മിഷനാണ്.

അതേസമയം എമിറേറ്റ്‌സ് റെഡ്ക്രസന്റ് നല്‍കിയ 20 കോടിയില്‍ നിന്ന് സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും നാലേകാല്‍ കോടി തട്ടിയതിലെ ഗൂഢാലോചനയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഉന്നതര്‍ക്ക് കുരുക്കാവും.

5 വര്‍ഷംവരെ അകത്തിടാന്‍ പറ്റുന്ന കേസാണ് സിബിഐ എടുത്തിരിക്കുന്നത്. എം.ശിവശങ്കറിനു പുറമെ, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ്‌സെക്രട്ടറി ടോംജോസ്, തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരിലേക്കാണ് അന്വേഷണം നീളുന്നത്. ടി.കെ.ജോസ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ്. ധാരണാ പത്രമോ ഫയലുകളോ മുഖ്യമന്ത്രിയും വകുപ്പ്മന്ത്രി എ.സി.മൊയ്തീനും കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈഫ് മിഷന് കൂടുതല്‍ അധികാരമുള്ളതിനാല്‍ ഫയല്‍ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലായിരുന്നെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. തൃശൂരിലായിരുന്നതിനാല്‍ മന്ത്രി മൊയ്തീനും ഫയല്‍ കണ്ടില്ല. എന്തായാലും അന്വേഷണം കടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (5 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (5 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (6 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (6 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (6 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (6 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (7 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (8 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (8 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (8 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (8 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (8 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (9 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

Malayali Vartha Recommends