Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ശബ്ദമിടറി സഖാക്കള്‍... ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ ഞെട്ടിത്തരിച്ച് സഖാക്കള്‍; ലൈഫ് ഗൂഢാലോചനയില്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സി.ബി.ഐ; സെക്രട്ടറിയേറ്റിലടക്കം കയറി പരിശോധിക്കും; ആദ്യദിനം യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു

27 SEPTEMBER 2020 08:19 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായുള്ള സിബിഐയുടെ വരവില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടിലെ സഖാക്കള്‍. വിളിക്കാതെ സിബിഐ വന്നതിലെ പരിഭവം സഖാക്കള്‍ പരസ്യമായി പറയുന്നുമുണ്ട്. അതേ സമയം ശക്തമായ അന്വേഷണവുമായി സിബിഐ മുന്നോട്ട് പോകുകയാണ്. സിബിഐ ഏറ്റെടുത്തിട്ടുള്ള കേസില്‍ ഒന്നാംപ്രതിയായ യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ആദ്യ ദിനം തന്നെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.

യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റുമായി 20 കോടിയുടെ ഭവന നിര്‍മ്മാണത്തിനായി ധാരണാപത്രമുണ്ടാക്കിയതിലും നിയമപരമല്ലാത്ത ഉപകരാറിലൂടെ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കി നാലേകാല്‍ കോടി കമ്മിഷന്‍ തട്ടിയതിലും പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. വിദേശസഹായം സ്വീകരിക്കാനും കരാറുകള്‍ക്കുമുള്ള അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ ഇടപാടുകളെല്ലാം അനധികൃതമാണെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. കേസില്‍ അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് സി.ബി.ഐ ചുമത്തിയത്.

വിദേശസഹായ നിയന്ത്രണ നിയമത്തിലെ 35ാം വകുപ്പനുസരിച്ച് അനുമതിയില്ലാതെ വിദേശത്തു നിന്ന് ഒരു കോടി രൂപയ്ക്കു മുകളില്‍ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമലംഘനത്തിലെ കാരണക്കാരെയും സഹായിച്ചവരെയും കണ്ടെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്.

ലൈഫില്‍ നാലേകാല്‍ കോടിയുടെ കോഴയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. ഇക്കാര്യം അറിയാമായിരുന്നെന്ന് ധനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു. 2019 ജൂലായ്11നാണ് വടക്കാഞ്ചേരിയില്‍ 2.17ഏക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് ലൈഫ് മിഷന്‍ റെഡ്ക്രസന്റുമായി ധാരണയിലെത്തിയത്. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍ ചട്ടം അട്ടിമറിച്ച് നിര്‍മ്മാണക്കരാര്‍ യുണിടാക്കിന് നല്‍കുകയായിരുന്നു. കോണ്‍സലേറ്റ് ജനറലും യുണിടാക്കുമാണ് കരാര്‍ ഒപ്പിട്ടത്.

ഇന്ത്യയില്‍ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ ടെന്‍ഡര്‍ വിളിക്കാനോ അധികാരമില്ലാത്ത യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ പേരില്‍ സ്വകാര്യകമ്പനികളുമായി കരാറുണ്ടാക്കിയത് ഗുരുതരചട്ടലംഘനമാണ്. എന്നാല്‍ റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ കക്ഷിയല്ലെന്നും കോഴയാരോപണത്തിന് മറുപടി നല്‍കേണ്ടത് കോണ്‍സുലേറ്റാണെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ രേഖകള്‍ പ്രകാരം വടക്കാഞ്ചേരിയിലേത് സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. ഭൂമിയും കെട്ടിടപെര്‍മിറ്റും സര്‍ക്കാരിന്റേതാണ്. ഡിസൈനും നിര്‍മ്മാണകരാറും അംഗീകരിച്ചത് ലൈഫ് മിഷനാണ്.

അതേസമയം എമിറേറ്റ്‌സ് റെഡ്ക്രസന്റ് നല്‍കിയ 20 കോടിയില്‍ നിന്ന് സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും നാലേകാല്‍ കോടി തട്ടിയതിലെ ഗൂഢാലോചനയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഉന്നതര്‍ക്ക് കുരുക്കാവും.

5 വര്‍ഷംവരെ അകത്തിടാന്‍ പറ്റുന്ന കേസാണ് സിബിഐ എടുത്തിരിക്കുന്നത്. എം.ശിവശങ്കറിനു പുറമെ, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ്‌സെക്രട്ടറി ടോംജോസ്, തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരിലേക്കാണ് അന്വേഷണം നീളുന്നത്. ടി.കെ.ജോസ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ്. ധാരണാ പത്രമോ ഫയലുകളോ മുഖ്യമന്ത്രിയും വകുപ്പ്മന്ത്രി എ.സി.മൊയ്തീനും കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈഫ് മിഷന് കൂടുതല്‍ അധികാരമുള്ളതിനാല്‍ ഫയല്‍ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലായിരുന്നെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. തൃശൂരിലായിരുന്നതിനാല്‍ മന്ത്രി മൊയ്തീനും ഫയല്‍ കണ്ടില്ല. എന്തായാലും അന്വേഷണം കടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതര പരിക്ക്  (1 hour ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (2 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (2 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (2 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (2 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (3 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (3 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (3 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (4 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (4 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (4 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (4 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (5 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (5 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (5 hours ago)

Malayali Vartha Recommends