Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..

ശബ്ദമിടറി സഖാക്കള്‍... ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ ഞെട്ടിത്തരിച്ച് സഖാക്കള്‍; ലൈഫ് ഗൂഢാലോചനയില്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സി.ബി.ഐ; സെക്രട്ടറിയേറ്റിലടക്കം കയറി പരിശോധിക്കും; ആദ്യദിനം യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു

27 SEPTEMBER 2020 08:19 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായുള്ള സിബിഐയുടെ വരവില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടിലെ സഖാക്കള്‍. വിളിക്കാതെ സിബിഐ വന്നതിലെ പരിഭവം സഖാക്കള്‍ പരസ്യമായി പറയുന്നുമുണ്ട്. അതേ സമയം ശക്തമായ അന്വേഷണവുമായി സിബിഐ മുന്നോട്ട് പോകുകയാണ്. സിബിഐ ഏറ്റെടുത്തിട്ടുള്ള കേസില്‍ ഒന്നാംപ്രതിയായ യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ആദ്യ ദിനം തന്നെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.

യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റുമായി 20 കോടിയുടെ ഭവന നിര്‍മ്മാണത്തിനായി ധാരണാപത്രമുണ്ടാക്കിയതിലും നിയമപരമല്ലാത്ത ഉപകരാറിലൂടെ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കി നാലേകാല്‍ കോടി കമ്മിഷന്‍ തട്ടിയതിലും പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. വിദേശസഹായം സ്വീകരിക്കാനും കരാറുകള്‍ക്കുമുള്ള അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ ഇടപാടുകളെല്ലാം അനധികൃതമാണെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. കേസില്‍ അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് സി.ബി.ഐ ചുമത്തിയത്.

വിദേശസഹായ നിയന്ത്രണ നിയമത്തിലെ 35ാം വകുപ്പനുസരിച്ച് അനുമതിയില്ലാതെ വിദേശത്തു നിന്ന് ഒരു കോടി രൂപയ്ക്കു മുകളില്‍ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമലംഘനത്തിലെ കാരണക്കാരെയും സഹായിച്ചവരെയും കണ്ടെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്.

ലൈഫില്‍ നാലേകാല്‍ കോടിയുടെ കോഴയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. ഇക്കാര്യം അറിയാമായിരുന്നെന്ന് ധനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു. 2019 ജൂലായ്11നാണ് വടക്കാഞ്ചേരിയില്‍ 2.17ഏക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് ലൈഫ് മിഷന്‍ റെഡ്ക്രസന്റുമായി ധാരണയിലെത്തിയത്. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍ ചട്ടം അട്ടിമറിച്ച് നിര്‍മ്മാണക്കരാര്‍ യുണിടാക്കിന് നല്‍കുകയായിരുന്നു. കോണ്‍സലേറ്റ് ജനറലും യുണിടാക്കുമാണ് കരാര്‍ ഒപ്പിട്ടത്.

ഇന്ത്യയില്‍ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ ടെന്‍ഡര്‍ വിളിക്കാനോ അധികാരമില്ലാത്ത യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ പേരില്‍ സ്വകാര്യകമ്പനികളുമായി കരാറുണ്ടാക്കിയത് ഗുരുതരചട്ടലംഘനമാണ്. എന്നാല്‍ റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ കക്ഷിയല്ലെന്നും കോഴയാരോപണത്തിന് മറുപടി നല്‍കേണ്ടത് കോണ്‍സുലേറ്റാണെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ രേഖകള്‍ പ്രകാരം വടക്കാഞ്ചേരിയിലേത് സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. ഭൂമിയും കെട്ടിടപെര്‍മിറ്റും സര്‍ക്കാരിന്റേതാണ്. ഡിസൈനും നിര്‍മ്മാണകരാറും അംഗീകരിച്ചത് ലൈഫ് മിഷനാണ്.

അതേസമയം എമിറേറ്റ്‌സ് റെഡ്ക്രസന്റ് നല്‍കിയ 20 കോടിയില്‍ നിന്ന് സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും നാലേകാല്‍ കോടി തട്ടിയതിലെ ഗൂഢാലോചനയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഉന്നതര്‍ക്ക് കുരുക്കാവും.

5 വര്‍ഷംവരെ അകത്തിടാന്‍ പറ്റുന്ന കേസാണ് സിബിഐ എടുത്തിരിക്കുന്നത്. എം.ശിവശങ്കറിനു പുറമെ, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ്‌സെക്രട്ടറി ടോംജോസ്, തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരിലേക്കാണ് അന്വേഷണം നീളുന്നത്. ടി.കെ.ജോസ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ്. ധാരണാ പത്രമോ ഫയലുകളോ മുഖ്യമന്ത്രിയും വകുപ്പ്മന്ത്രി എ.സി.മൊയ്തീനും കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈഫ് മിഷന് കൂടുതല്‍ അധികാരമുള്ളതിനാല്‍ ഫയല്‍ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലായിരുന്നെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. തൃശൂരിലായിരുന്നതിനാല്‍ മന്ത്രി മൊയ്തീനും ഫയല്‍ കണ്ടില്ല. എന്തായാലും അന്വേഷണം കടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (19 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (25 minutes ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (42 minutes ago)

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (4 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (4 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (5 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (5 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (5 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (5 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (6 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (6 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (7 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (7 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (7 hours ago)

Malayali Vartha Recommends