ബാലുവിന്റെ മരണം: നിർണ്ണായക നീക്കം നടത്തി സിബിഐ.. ബാലുവിന്റെ സുഹൃത്തുക്കൾ പ്രതിക്കൂട്ടിൽ?

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം വിപുലമാക്കി സിബിഐ. 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ ഡിആർഐയിൽ (ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്)നിന്ന് സിബിഐ വാങ്ങി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണ് കേസിൽ പ്രതികളായിരിക്കുന്നത്.
‘ബാലഭാസ്കറിന്റെ അപകട സ്ഥലത്തുണ്ടായിരുന്ന ആൾ സ്വർണക്കടത്ത് കേസ് പ്രതി: പിടികൂടാനായില്ല’
ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഒരു വ്യക്തിയെക്കുറിച്ചു വിവരം ലഭിച്ചത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് സോബിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഡിആര്‍ഐ പരിശോധിച്ചത്.
2019 മേയ് 13നാണ് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു.
വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ആൾ വിമാനത്താവളം വഴി 25 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ അന്വേഷണ ഏജൻസികൾ തിരയുന്ന പ്രതിയെന്നു സൂചന. 2019 മേയ് 13നാണ് 25 കിലോഗ്രാം സ്വർണം ഡിആർഐ പിടികൂടിയത്. കേസിനെത്തുടർന്നു മുങ്ങിയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പിടികൂടാനായാൽ ഒട്ടേറെ സ്വർണക്കടത്തു കേസുകൾക്കു കൂടി തെളിവു ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ.
ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാൾ വിമാനത്താവളം വഴി പലകുറി സ്വർണം കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഏറെ നേരം ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അപകടസ്ഥലത്തിനു സമീപമായിരുന്നു. സിബിഐ വിശദ അന്വേഷണം തുടങ്ങി.
ബാലഭാസ്കർ അപകടത്തിൽപെട്ട സ്ഥലത്തു ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവൻ സോബിയെ ഡിആർഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഈ വ്യക്തിയെക്കുറിച്ചു വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha

























