സ്വര്‍ണക്കള്ളക്കടത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്കാളിത്തം ശരിവച്ച് എന്‍ഐഎ; ആരോപണങ്ങള്‍ നിലനില്‍ക്കെ ഇപ്പോഴത്തെ നിര്‍ണാകമായ വഴിത്തിരിവ് കുരുക്ക് മുറുകുന്നു, രാഷ്ട്രീയ ഉന്നതരുടെ സ്വാധീനത്തിന്റെ വഴികൾ തേടി അന്വേഷണ സംഘം

സ്വപ്‌നാ സുരേഷും കൂട്ടാളികളും നടത്തിവന്ന സ്വര്‍ണക്കള്ളക്കടത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്കാളിത്തം ഇതാ എന്‍ഐഎ ശരിവയ്ക്കുന്നു. ഒരു പ്രമുഖ രാഷ്ട്രീയ നേതാവും ഉൾപ്പെടുന്നുവെന്ന സംശയം മുറുകുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ചില ഉന്നതരുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തിരിയുകയാണ്. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് ബന്ധമുള്ളതായാണ് എന്‍ഡിഎ പറയുന്നത്. സ്വപ്‌നയും സരിത്തും 10 പ്രതികളും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്നുവിധി പറയാനിരിക്കെയാണ് എറണാകുളത്തെ പ്രത്യേക കോടതിയില്‍ എന്‍ഐഇ അന്വേഷണസംഘം ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നത്.
ഈ നിലയില്‍ തുടര്‍ അന്വേഷണം വേണ്ടതിനാല്‍ ജാമ്യം നല്‍കാനുള്ള സാധ്യത ഏറെ കുറവാണ്. ഇസ്ലാമിക തീവ്രവാദത്തിന് ഐഎസിനെയും സിമിയെയും ഇന്ത്യയില്‍ വളര്‍ത്താനുള്ള നീക്കമാണ് ഈ കള്ളക്കടത്ത് ഇടപാടില്‍ ഉണ്ടായിരുന്നതെന്നും സ്വപ്‌ന സുരേഷ് ഇതിലെ പ്രധാന കണ്ണയാണെന്നും എന്‍ഐഎ പറയുന്നു.കേസിലെ പ്രതികളായ കെടി റമീസും ഷറഫദീനും ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയായില്‍ പല തവണ പോയിരുന്നതായി എന്‍ഐഎ സ്ഥിരീകരിച്ചുണ്ട്. അവിടെ തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ പല തവണ ഇവവര്‍ സന്ദര്‍ശിച്ചിരുന്നു.
ടാന്‍സാനിയായിലെ തോക്കുകടയില്‍ എകെ 47 ഉള്‍പ്പെടെ ലക്ഷങ്ങള്‍ വില വരുന്നതോക്കുകള്‍ റമീസ് തോക്കുകള്‍ വാങ്ങി നോക്കുന്നതും തോക്കുകള്‍ മടിയില്‍ വെച്ചിരിക്കുന്നതുമായ ഫോട്ടോകള്‍ ഐന്‍എയ്ക്കു ലഭിച്ചിട്ടുണ്ട്. റമീസ് ടാന്‍സാനിയയില്‍ വജ്രവ്യാപാരത്തിന് ലൈസന്‍സ് വാങ്ങാന്‍ ശ്രമിച്ചിരുന്നതായും പിന്നീട് ഇതിന്റെ ബലത്തില്‍ ഗള്‍ഫ് വഴി കേരളത്തിലെ നാലു വിമാനത്താവളങ്ങളിലൂടെയും സ്വര്‍ണക്കട്ടി കടത്തിയിരുന്നതായും ഐഎന്‍എ സംശയിക്കുന്നു. ഈ സ്വര്‍ണമാണ് യുഎഇ വഴിയ നയതന്ത്രബാഗിലൂടെ കേരളത്തിലും എത്തിച്ചുകൊണ്ടിരുതെന്നാണ് നിഗമനം.
ടാന്‍സാനിയയും ദുബായിയും ദാവൂദ് ഇബ്രാഹിമീന്റെ ഡി കമ്പനിക്ക് 25 വര്‍ഷംമായി ഏറെ ബന്ധങ്ങളുള്ള ഇടങ്ങളാണ്. ടാന്‍സാനിയയില്‍ ഡി കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു ദക്ഷിണേന്ത്യക്കാരനാണെന്നും റമീസിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിക്കഴിഞ്ഞു. ഒരു വശത്ത് കള്ളക്കടത്ത് നടക്കുമ്പോള്‍ തന്നെയാണ് 2019 നവംബറില്‍ ഇതേ സംഘം വിദേശത്തു നിന്നും െൈറഫിളുകള്‍ കള്ളക്കടത്ത് നടത്തിയതും പിടിയിലാകുന്നതും. കൈവെട്ടു കേസില്‍ വെറുതെ വിട്ട പ്രതി മുഹമ്മദാലിക്ക് ഇസ്ലാമിക് സ്റ്റേറ്റ് മുസ്ലീം തീവ്രവാദി സംഘടനയും ബന്ധമുള്ളതായി ഐഎന്‍എ പറയുന്നു.
സ്വപ്‌ന സുരേഷിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വിവാദ മതപ്രഘോഷകന്‍ സാക്കീര്‍ നായിക്കിന്റ് ഫോട്ടോയും വിദേശ, ഇന്ത്യന്‍ കറന്‍സികളുടെ ബണ്ടിലുകളുടെ ഫോട്ടോകളും കണ്ടെത്തിയതായും ഇതില്‍ അന്വേഷണം വേണമെന്നും എന്‍ഐഎ ആവശ്യപ്പെടുന്നു. അറേബ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ദാവൂദ് ഇബ്രാഹീം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കുന്ന ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സിലിന്റെ വിശകലനം ഐഎന്‍എ കോടതിയില്‍ ഹാജരാക്കി. ഇതുസംബന്ധിച്ച അമേരിക്കയുടെ വസ്തുതാ വിവരണ പട്ടികയുടെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലുടനീളം സ്‌ഫോടന പരമ്പരകള്‍ നടത്താനും ഐഎസ് തീവ്രവാദം ശക്തിപ്പെടുത്താനുമാണ് സ്വപ്നയെ ഉപയോഗിച്ച് നയന്ത്രബാഗേജിലൂടെ മൂന്നു വര്‍ഷമായി സ്വര്‍ണക്കള്ളക്കടത്തും മറ്റുവഴിയൂടെ മയക്കുമരുന്നു വ്യാപാരവും നടത്തിയിരുന്നതെന്ന് എന്‍ഐഎ സംശയിക്കുന്നു.
https://www.facebook.com/Malayalivartha

























