മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായി കടകംപളളി സുരേന്ദ്രന്‍; ഖുര്‍ ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടികെ ടി ജലീല്‍ ; കോണ്‍സുലേറ്റിൽ മന്ത്രിമാർ എത്തിയെന്ന വെളിപ്പെടുത്തലുമായി സരിത്ത്
ഒന്നും രണ്ടും തവണയല്ല . പല തവണ വന്നിട്ടുണ്ട്. മന്ത്രിമാരായ കെ.ടി ജലീലും കടകംപളളി സുരേന്ദ്രനെയും വെട്ടിലാക്കി സരിത്തിന്റെ മൊഴി പുറത്ത്. കെ.ടി ജലീലും കടകംപളളി സുരേന്ദ്രനും പല തവണ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വര്‍ണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതിയായ സരിത് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്ത് ആവശ്യത്തിനായിരുന്നു ഇവർ വന്നതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട് . മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി സുരേന്ദ്രന്‍ കോണ്‍സുലേറ്റലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടത്. ഖുര്‍ ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ജലീല്‍ കോണ്‍സുലേറ്റിലെത്തിയത്. സംഭാവന വാങ്ങുന്നതിന് കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും നിരവധി തവണ കോണ്‍സുലേറ്റിലെത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നുംമൊഴി കൊടുത്തിരിക്കുന്നു . കളളക്കടത്തിനെപ്പറ്റി കോണ്‍സല്‍ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല എന്നും വ്യക്തമാക്കി .
കടകംപള്ളിയുടെ മകന്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായിരുന്നു അദ്ദേഹം ഒരു തവണ വന്നതെന്നും മൊഴിയിൽ . എന്നാല്‍ കോണ്‍സല്‍ ജനറലിന്റെോ പേരിലും തങ്ങള്‍ കളളക്കടത്തിന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷേയെക്ക് 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയിരുന്നുവെന്നും സരിത് മൊഴിയില്‍ പറയുന്നുണ്ട് .അതേ സമയം സ്വപ്ന സമർപ്പിച്ച മൊഴിയും പുറത്ത് വന്നിരുന്നു . മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബവുമായോ തനിക്ക് ഔദ്യോഗികമായല്ലാതെ യാതൊരു ബന്ധവുമില്ലെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി.
https://www.facebook.com/Malayalivartha