Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

കൊലയ്ക്ക് പിന്നിൽ ഒരൊറ്റ കാരണം... വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച്‌ മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടന്നു... ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി 'അലക്സേ വിടെടാ' എന്നു പറഞ്ഞതോടെ തലമുടിയില്‍ പിടിച്ചു ചുമരില്‍ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തിയ ശേഷം ചെയ്ത ക്രൂരത! അമ്പരന്ന് നാട്ടുകാർ.... തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്...

13 JANUARY 2021 10:14 AM IST
മലയാളി വാര്‍ത്ത

തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം പാലപ്പൂര് റോഡില്‍ ദാറുല്‍സലാം വീട്ടില്‍ ചാന്‍ബീവി (78)യുടേത് കൊലപാതകമെന്നാണ് കണ്ടെത്തിയത്. ഇവരുടെ സഹായിയായ സ്ത്രീയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. എട്ടാം തിയതി ഉച്ചതിരിഞ്ഞു നടന്ന ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണെന്ന് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

ണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അലക്സ്. വണ്ടിത്തടം പാലപ്പൂര് റോഡില്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ചാന്‍ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ ചാന്‍ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വര്‍ണമാലയും രണ്ട് പവന്‍ വരുന്ന രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച്‌ ദുരൂഹത ഉയരാന്‍ കാരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്സ് മോഷണത്തിനായി എത്തിയത്. കഴിഞ്ഞ ദിവസം പോലീസ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ എത്തി പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. ചാന്‍ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്സ്. വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച്‌ മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഴുന്നേറ്റു വന്ന ചാന്‍ബീവിയുടെ മാലയില്‍ പിടിച്ചു വലിച്ചു.

ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി 'അലക്സേ വിടെടാ' എന്നു പറഞ്ഞതോടെ തലമുടിയില്‍ പിടിച്ചു ചുമരില്‍ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടില്‍ മടങ്ങി എത്തി. ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും രണ്ടര പവന്‍ മാലയുമാണ് പ്രതി കവര്‍ന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കനാലില്‍ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു.

സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാര്‍ക്കൊപ്പം ചാന്‍ബീവിയുടെ വീട്ടിലെത്തിയ പ്രതി ചാന്‍ബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടില്‍ ഒരുക്കങ്ങള്‍ നടത്താനും സജീവമായിരുന്നു. ചാന്‍ ബീവിയുടെ വീട്ടില്‍ നിന്നു മുന്‍പ് മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നില്ല.

അലക്സ് ആവശ്യപ്പെടുമ്ബോഴെല്ലാം ചാന്‍ബീവി പണം നല്‍കിയിരുന്നു സെക്രട്ടേറിയറ്റില്‍ ധനകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ആയ മകന്‍ അന്‍വര്‍ ഹുസൈന്‍ ജോലിക്കുപോയി കഴിഞ്ഞാല്‍ വീട്ടില്‍ ചാന്‍ബീവി ഒറ്റക്കാണ്. ആഹാരം നല്‍കാനുള്ള സമയത്തു മാത്രമാണ് അലക്സിന്റെ മുത്തശ്ശി കൂടിയായ പരിചാരിക എത്തുക. സംഭവ ദിവസം ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിലെ കോളജില്‍ നിന്നെന്ന മട്ടില്‍ അലക്സ് വീട്ടിലേക്ക് വിളിച്ച്‌ കുശലാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് സംഭവം നടക്കുന്ന വീടിന്റെ പരിസരത്ത് അലക്സ് ഉണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി.

കൊലപാതകത്തിനു ശേഷം കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ചത് സംഭവ സമയത്ത് സ്ഥലത്ത് ഇല്ലെന്നു‌വരുത്തി തീര്‍ക്കാന്‍ ആണെന്നും പൊലീസ് കരുതുന്നു. മരണ സമയത്ത് അലക്സിന്റെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സംഭവ സ്ഥലത്ത് ആയിരുന്നു എന്നു തെളിഞ്ഞതോടെ നേരത്തെ പറഞ്ഞ നുണകള്‍ പൊളിയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടോ എന്നറിയാനായി പത്രങ്ങളുടെ ഇന്റര്‍നെറ്റ് പതിപ്പ് അലക്സ് വായിച്ചിരുന്നതും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച്‌ കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്സിന്റേതെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (7 minutes ago)

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം  (14 minutes ago)

മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം  (21 minutes ago)

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (32 minutes ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (44 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (1 hour ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (1 hour ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (1 hour ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (3 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (3 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (6 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends