Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരിയായ കൊവിഡ് മരണനിരക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍‌ തയ്യാറാകുമോ?; രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നാല്‍പത് ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്; കൊവിഡ് സ്ഥിതി നിയന്ത്രണാതീതമായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

14 JANUARY 2021 05:48 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതര സംസ്ഥാനങ്ങളിലെല്ലാം കേസുകള്‍ അനുദിനം കുറയുമ്ബോള്‍ കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടിവരികയാണ്. പ്രതിരോധത്തില്‍ കേരളം ഒന്നാമതാണെന്ന് ഏത് സൂചിക വെച്ചാണ് ആവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കണം. പരിശോധന കുറച്ചതാണ് കൊവിഡ് പ്രതിരോധത്തിലുണ്ടായ പ്രധാന പാളിച്ച. പരിശോധന കൂട്ടണമെന്ന് ആവശ്യപ്പെട്ടവരെയെല്ലാം അധിക്ഷേപിച്ചു. കൊവിഡ് സ്ഥിതി നിയന്ത്രണാതീതമായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുണ്ട്. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നാല്‍പത് ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കൊവിഡ് സ്ഥിതി അതിരൂക്ഷമാണ്. എറണാകുളത്ത് 800 മുതല്‍ 1000 വരെയാണ് ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് കേസ് ഫെര്‍ട്ടിലി‌റ്റി നിരക്ക് 0.8% ആണ്. ഇത് സംസ്ഥാന ശരാശരിയുടെ ഇരട്ടിയോളം വരും. പി ആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച്‌ മുഖ്യമന്ത്രിയും സിപിഎമ്മും പ്രചാരണം നടത്തി. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യം മനസിലായി.

മഹാമാരിയെ ആദ്യഘട്ടത്തില്‍ തന്നെ നിലംപരിശാക്കിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. ഇതൊരു മാരത്തണിന്റെ തുടക്കം മാത്രമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അമിത ആത്മവിശ്വാസം നല്‍കരുതെന്നും പറഞ്ഞ താനടക്കമുള്ളവരെ മുഖ്യമന്ത്രിയും സിപിഎമ്മും കടന്നാക്രമിച്ചുവെന്നും വി.മുരളീധരന്‍ ആരോപിച്ചു.

ശരിയായ കൊവിഡ് മരണനിരക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍‌ തയ്യാറാകുമോ? ഐസിഎംആറും ലോകാരോഗ്യ സംഘടനയും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അട്ടിമറിച്ചാണ് മരണസംഖ്യ പിടിച്ചു നിര്‍ത്തിയെന്ന അവകാശവാദം സര്‍ക്കാര്‍ നടത്തുന്നത്. കാന്‍സറോ മാരക രോഗങ്ങളോ ഉള‌ളവര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്ന മാര്‍ഗനിര്‍ദേശം കേരളത്തില്‍ പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് വരെ കൊവിഡ് പോസിറ്റീവായ മരണങ്ങളില്‍ ഏതാണ്ട് 40 ശതമാനവും അത്തരത്തില്‍ കണക്കാക്കിയില്ല.മരണശേഷം സ്രവമെടുത്ത് നെഗറ്റീവാക്കുന്നത് കേരളത്തില്‍ മാത്രമുള്ള പ്രോട്ടോക്കോളാണെന്ന് മുരളീധരന്‍ പരിഹസിച്ചു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് സര്‍ക്കാരിനായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പരാജയത്തിന്റെ ഉത്തരവാദിത്തവും ആര്‍ക്കാണെന്ന് മുഖ്യമന്ത്രി പറയണം. അദ്ദേഹത്തിനാണോ, അതോ ആരോഗ്യമന്ത്രിക്കാണോ? ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കില്‍ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും വി.മുരളീധരന്‍ ചോദിച്ചു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ തെല്ലും ആശങ്കയില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി പറയുന്നത്. വ്യാപനം വൈകിപ്പിക്കാനായെന്നാണ് മന്ത്രിയുടെ വാദം. കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാന്‍ കെ.കെ.ശൈലജയ്‌ക്കേ കഴിയൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (7 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (16 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (28 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (38 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (49 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (55 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (7 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends