Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ശരിയായ കൊവിഡ് മരണനിരക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍‌ തയ്യാറാകുമോ?; രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നാല്‍പത് ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്; കൊവിഡ് സ്ഥിതി നിയന്ത്രണാതീതമായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

14 JANUARY 2021 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതര സംസ്ഥാനങ്ങളിലെല്ലാം കേസുകള്‍ അനുദിനം കുറയുമ്ബോള്‍ കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടിവരികയാണ്. പ്രതിരോധത്തില്‍ കേരളം ഒന്നാമതാണെന്ന് ഏത് സൂചിക വെച്ചാണ് ആവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കണം. പരിശോധന കുറച്ചതാണ് കൊവിഡ് പ്രതിരോധത്തിലുണ്ടായ പ്രധാന പാളിച്ച. പരിശോധന കൂട്ടണമെന്ന് ആവശ്യപ്പെട്ടവരെയെല്ലാം അധിക്ഷേപിച്ചു. കൊവിഡ് സ്ഥിതി നിയന്ത്രണാതീതമായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുണ്ട്. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നാല്‍പത് ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കൊവിഡ് സ്ഥിതി അതിരൂക്ഷമാണ്. എറണാകുളത്ത് 800 മുതല്‍ 1000 വരെയാണ് ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് കേസ് ഫെര്‍ട്ടിലി‌റ്റി നിരക്ക് 0.8% ആണ്. ഇത് സംസ്ഥാന ശരാശരിയുടെ ഇരട്ടിയോളം വരും. പി ആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച്‌ മുഖ്യമന്ത്രിയും സിപിഎമ്മും പ്രചാരണം നടത്തി. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യം മനസിലായി.

മഹാമാരിയെ ആദ്യഘട്ടത്തില്‍ തന്നെ നിലംപരിശാക്കിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. ഇതൊരു മാരത്തണിന്റെ തുടക്കം മാത്രമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അമിത ആത്മവിശ്വാസം നല്‍കരുതെന്നും പറഞ്ഞ താനടക്കമുള്ളവരെ മുഖ്യമന്ത്രിയും സിപിഎമ്മും കടന്നാക്രമിച്ചുവെന്നും വി.മുരളീധരന്‍ ആരോപിച്ചു.

ശരിയായ കൊവിഡ് മരണനിരക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍‌ തയ്യാറാകുമോ? ഐസിഎംആറും ലോകാരോഗ്യ സംഘടനയും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അട്ടിമറിച്ചാണ് മരണസംഖ്യ പിടിച്ചു നിര്‍ത്തിയെന്ന അവകാശവാദം സര്‍ക്കാര്‍ നടത്തുന്നത്. കാന്‍സറോ മാരക രോഗങ്ങളോ ഉള‌ളവര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്ന മാര്‍ഗനിര്‍ദേശം കേരളത്തില്‍ പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് വരെ കൊവിഡ് പോസിറ്റീവായ മരണങ്ങളില്‍ ഏതാണ്ട് 40 ശതമാനവും അത്തരത്തില്‍ കണക്കാക്കിയില്ല.മരണശേഷം സ്രവമെടുത്ത് നെഗറ്റീവാക്കുന്നത് കേരളത്തില്‍ മാത്രമുള്ള പ്രോട്ടോക്കോളാണെന്ന് മുരളീധരന്‍ പരിഹസിച്ചു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് സര്‍ക്കാരിനായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പരാജയത്തിന്റെ ഉത്തരവാദിത്തവും ആര്‍ക്കാണെന്ന് മുഖ്യമന്ത്രി പറയണം. അദ്ദേഹത്തിനാണോ, അതോ ആരോഗ്യമന്ത്രിക്കാണോ? ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കില്‍ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും വി.മുരളീധരന്‍ ചോദിച്ചു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ തെല്ലും ആശങ്കയില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി പറയുന്നത്. വ്യാപനം വൈകിപ്പിക്കാനായെന്നാണ് മന്ത്രിയുടെ വാദം. കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാന്‍ കെ.കെ.ശൈലജയ്‌ക്കേ കഴിയൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (45 minutes ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (53 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (56 minutes ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (1 hour ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (1 hour ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (2 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (3 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (4 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (5 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (5 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (5 hours ago)

മറുപടിയുമായി പിണറായി വിജയൻ  (5 hours ago)

Malayali Vartha Recommends