പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ

രാജ്യത്തിന്റെ പടിഞ്ഞാറ് പ്രദേശങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും ചില പർവതപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 15ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കരുതപ്പെടുന്നു. അബുദാബിയിലും ഷാർജയിലും 23 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില. അതേസമയം ദുബായിൽ 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ഏറ്റവും ഉയർന്ന താപനില യഥാക്രമം 36,35,36 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും.വടക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെ മിതമായ അല്ലെങ്കിൽ ശക്തമായ കാറ്റുവീശും. ഇവ പകൽ സമയം 35 കിലോമീറ്റർ വരെ വേഗതയിൽ പൊടിയും മണലും വീശാൻ കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്‌ദ്ധമായിരിക്കും. ഒമാൻ കടൽ സാധാരണ നിലയിലായിരിക്കും.പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പരിഭ്രാന്തിയിലായിരിക്കുന്ന പ്രവാസികൾക്ക് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ് പെട്ടെന്നുണ്ടാകുന്ന ഈ കാലാവസ്ഥാ വ്യതിയാനം. പൊടിക്കാറ്റും മഴയും ശക്തമായാൽ അത് ജോലിക്ക് പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഗതാഗതത്തെയും പൊടിക്കാറ്റ് സാരമായി ബാധിച്ചേക്കാം.
അബുദാബിയിൽ ഇന്ന്മുതൽ 20 വരെ യുഎഇയുടെ ചില ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയും നേരിയ മഴയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷം അനുഭവപ്പെടുന്നു. വൈകാതെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയി മാറുകയും താപനിലയിൽ വർധനവ് രേഖപ്പെടുത്തുകയും ചെയ്യും.
ചൊവ്വാഴ്ച അന്തരീക്ഷം കൂടുതൽ മേഘാവൃതമാവുകയും രാത്രിയിൽ തീരപ്രദേശങ്ങളിലും ദ്വീപുകളിലും വടക്കൻ മേഖലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അന്ന് പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പകൽ സമയത്ത് കാറ്റ് ശക്തമായി വീശി പൊടിപടലങ്ങൾക്കും മണൽക്കാറ്റിനും കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ബുധനാഴ്ചയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും പകൽ സമയത്ത് നേരിയ മഴ തുടരാൻ സാധ്യതയുണ്ട്, ഒപ്പം താപനിലയിൽ വീണ്ടും കുറവുണ്ടാകുകയും ചെയ്യും. വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ആഴ്ചാവസാനമായ വെള്ളിയാഴ്ചയോടെ പലയിടത്തും മഴ ലഭിക്കാൻ സാധ്യതയുണ്ട്, ആ സമയത്ത് കാറ്റ് ശക്തമാകാനും കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ അറേബ്യൻ ഉൾക്കടലിൽ ജാഗ്രത പാലിക്കണം.
ഈ കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത്, ശക്തമായ കാറ്റ് വീശുമ്പോൾ റോഡിലെ കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. പ്രത്യേകിച്ചും റമസാൻ കാലയളവിൽ പുറത്തിറങ്ങുന്നവരും യാത്ര പ്ലാൻ ചെയ്യുന്നവരും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കാൻ ശ്രദ്ധിക്കണം. കടലിൽ പോകുന്നവരും കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ട് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മാത്രം പിന്തുടരാൻ അഭ്യർഥിച്ചു.
https://www.facebook.com/Malayalivartha























