Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ

17 MARCH 2026 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്



 ഇറാനും യുഎസ്-ഇസ്രായേല്‍ സംഘവും തമ്മിലുള്ള പോരാട്ടം ചൊവ്വാഴ്ച മൂന്നാം ആഴ്ചയിലും തുടരുന്നു.  യുദ്ധം രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ചിരിക്കയാണ്  ഇറാൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഭാവി സുരക്ഷ ഉറപ്പാക്കുന്ന ഒരു നയതന്ത്ര പരിഹാരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. എന്നാൽ നിലവിലെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് അവർ കരുതുന്നു. അയൽരാജ്യങ്ങൾ തങ്ങളുടെ നിലപാട് എത്രയും വേഗം വ്യക്തമാക്കണമെന്നും അമേരിക്കൻ കമ്പനികൾ മേഖലയിൽ നിന്ന് പിൻവാങ്ങണമെന്നും ഇറാൻ   ആവശ്യപ്പെട്ടിട്ടുണ്ട്.

 

 



ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ തങ്ങളുടെ പ്രദേശത്തേക്ക് നീങ്ങുന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം, ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഒരു സ്‌ഫോടനം ഉണ്ടായി. നഗരത്തിലെ യുഎസ് എംബസിയില്‍ പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, എന്നാല്‍ വാഷിംഗ്ടണ്‍ മെച്ചപ്പെട്ട നിബന്ധനകള്‍ ആഗ്രഹിക്കുന്നു, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഏതാണ്ട് സ്തംഭിപ്പിക്കുകയും ഊര്‍ജ്ജ വിപണികളെ ഉയര്‍ത്തുകയും ചെയ്ത ഒരു സംഘര്‍ഷത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് യുഎസ് പക്ഷം.
അതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തങ്ങള്‍ ചര്‍ച്ചകള്‍ക്കോ വെടിനിര്‍ത്തലിനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു.

യുഎസ് എംബസിക്ക് നേരെ അതിശക്തമായ മിസൈൽ ആക്രമണംനടന്നു .  ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിലുള്ള അമേരിക്കൻ എംബസിക്ക് നേരെയാണ്   ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടന്നത് . ആക്രമണത്തിന് പിന്നാലെ, ഇറാഖിലുള്ള അമേരിക്കൻ സൈനികരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 15 കോടി ഇറാഖി ദിനാർ (ഏകദേശം $1,15,000 ഡോളർ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കയാണ്  ഇറാഖിലെ സായുധ പ്രതിരോധ ഗ്രൂപ്പായ 'ഇസ്‌ലാമിക് റെസിസ്റ്റൻസ്'

ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ എംബസി വളപ്പിലെ ഹെലിപാഡിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എംബസിയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന 'C-RAM' എയർ ഡിഫൻസ് സിസ്റ്റവും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനവും പൂർണ്ണമായും തകർന്നു. ആക്രമണത്തെത്തുടർന്ന് എംബസി വളപ്പിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗ്രീൻ സോൺ പൂർണ്ണമായും അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.

 

 



അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെയോ രഹസ്യാന്വേഷണ വിഭാഗം തലവന്മാരുടെയോ കൃത്യമായ വിവരങ്ങൾ കൈമാറുന്ന ഇറാഖികൾക്കും വിദേശികൾക്കും പാരിതോഷികം നൽകുമെന്നാണ് സായുധ സംഘത്തിന്റെ പ്രഖ്യാപനം. അമേരിക്കൻ സൈന്യം സാധാരണക്കാർ താമസിക്കുന്ന മേഖലകളിൽ അഭയം തേടുകയാണെന്നും ഇത് കണ്ടെത്താനാണ് ജനങ്ങളുടെ സഹായം തേടുന്നതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

ഫെബ്രുവരി 28-ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായത്. ഇതിന് പകരമായി ഇറാഖിലും സിറിയയിലുമുള്ള അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാഗ്ദാദിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് ഇറാഖി പോരാളികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ എംബസി ലക്ഷ്യമിട്ട് ആക്രമണം നടന്നത്.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖിലുള്ള എല്ലാ അമേരിക്കൻ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിക്കാൻ ഗൾഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങളാണ് യുഎസും ഇസ്രയേലും ഉപയോഗിച്ചതെന്ന് നേരത്തെ ഇറാൻ ആരോപിച്ചിരുന്നു. ഇവിടേക്ക് ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഖാ‌ർഗ് ദ്വീപിനെ ലക്ഷ്യംവച്ച് ഇനിയും ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. പ്രത്യാക്രമണം ഉണ്ടാവുമെന്ന് ഇറാൻ മറുപടി നൽകിയിട്ടുണ്ട്.

ഇന്നലെ പുലർച്ചെ മുതൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു, ദുബായ് രാജ്യാന്തര വിമാനത്താളത്തിനു സമീപം ഇന്ധന ടാങ്കിൽ തീപടർന്നു. ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിനു നേരെയും ഉമ്മുൽഖുവൈനിൽ പാർപ്പിട മേഖലയിലും ഇറാൻ വ്യോമാക്രമണം നടത്തി. അബുദാബിയിലാണ് ഇറാൻ മിസൈൽ പതിച്ച് കാർ യാത്രികനായ പലസ്തീൻ സ്വദേശി മരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഇന്ധന ടാങ്കിനു തീപിടിച്ചു. ഇന്നലെ പുലർച്ചയാണ് വിമാനത്താവളത്തിനു സമീപമുള്ള ഇന്ധന സംഭരണ മേഖലയിൽ ഡ്രോൺ ആക്രമണം നടന്നത്. ഇന്ധന ടാങ്കുകളിൽ ഒന്നിൽ തീപടർന്നു. കൂടുതൽ മേഖലയിലേക്കു തീപടരുന്നത് അഗ്നിശമന സേന തടഞ്ഞു.

 

 



പതിനായിരക്കണക്കിനു ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കിൽ തീ പടർന്നെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം ഏതാനും സമയം നിർത്തിവച്ചു. രാവിലെ പത്തരയോടെ ഭാഗീകമായി വിമാന സർവീസുകൾ എമിറേറ്റ്സും ഫ്ലൈദുബായിയും പുനഃരാരംഭിച്ചു. ഉച്ച കഴിഞ്ഞതോടെ കൂടുതൽ സർവീസുകൾ നടത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് അതിരാവിലെ ദുബായിലേക്കു പുറപ്പെട്ട വിമാനങ്ങൾ തിരികെ പറന്നു. ആക്രമണത്തിൽ ആൾനാശമില്ല. ദുബായിൽ നിന്ന് യാത്ര ചെയ്യുന്നവർ, വിമാന കമ്പനിയിൽ നിന്നു നേരിട്ട് അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ വിമാനത്താവളത്തിലേക്കു പുറപ്പെടാവു എന്ന് എയർപോർട്ട് മാനേജ്മെന്റ് അറിയിച്ചു. വിമാനങ്ങളുടെ പുറപ്പെടൽ സമയത്തിലും മാറ്റം പ്രതീക്ഷിക്കണം. എയർ പോർട്ട് റോഡിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില വഴികൾ പൂർണമായും അടച്ചിട്ടുണ്ട്.

അബുദാബിയിലെ അൽ ബാഹിയ മേഖലയിലാണ് കാറിനു മുകളിൽ മിസൈൽ വീണത്. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് അബുദാബിയിൽ ഇത്തരം സംഭവം ഉണ്ടാകുന്നത്. നേരത്തെ ദുബായിൽ ഓടുന്ന കാറിനു മുകളിൽ മിസൈൽ അവശിഷ്ടം വീണ് ഒരാൾ മരിച്ചിരുന്നു. ഫുജൈറയിലെ പ്രധാന എണ്ണ വ്യവസായ മേഖലയിൽ വീണ്ടും ആക്രമണം ഉണ്ടായി. 17 ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന സംഭരണ ടാങ്കുകൾ ലക്ഷ്യമാക്കി ഇറാൻ വ്യോമാക്രമണം നടത്തുന്നത്. ഇന്നലത്തെ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്കിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായി ഫുജൈറ മീഡിയ ഓഫിസ് അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കില്ല. 3 ദിവസം മുൻപും ഇവിടം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇന്ധന കയറ്റുമതി നിർത്തിയിരുന്നു.

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് യുഎഇയിലെ ഉമ്മുൽഖുവൈൻ എമിറേറ്റിൽ ആക്രമിക്കപ്പെടുന്നത്. വ്യോമാക്രമണത്തിൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ആളപായമില്ല. ഇന്നലെ 6 ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളുമാണ് യുഎഇ നേരിട്ടത്. ഇന്നലത്തേത് ഉൾപ്പടെ യുദ്ധം തുടങ്ങി ഇതുവരെ മരണം ഏഴായി. പരുക്കേറ്റവരുടെ എണ്ണം 145. ഇറാൻ ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് അമേരിക്കൻ ബാങ്കായ സിറ്റി ബാങ്ക് അവരുടെ യുഎഇ ബ്രാഞ്ചുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു. മാൾ ഓഫ് ദി എമിറേറ്റ്സിലെ ബ്രാഞ്ച് ഒഴികെ മറ്റു ബ്രാഞ്ചുകളും ഫിനാൻഷ്യൽ സെന്ററുകളും ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല. ഇന്നലെ മുതൽ സിറ്റി ബാങ്കിന്റെ പ്രവർത്തനം പുനരാരംഭിക്കാനാണിരുന്നത്. ഇതിനിടെയാണ്, പുതിയ അറിയിപ്പ് വന്നത്.

ഖത്തർ
ദോഹയിൽ ഇന്നലെ പലതവണ സ്ഫോടന ശബ്ദങ്ങൾ ഉയർന്നു. മിസൈൽ ആക്രമണം പ്രതിരോധിച്ചതായി മന്ത്രാലയം അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് ദോഹയിലെ ചില മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം പൂർണമായും നിരോധിച്ചു.

ബഹ്റൈൻ
ഇറാനെ പ്രകീർത്തിച്ചതിന്റെ പേരിൽ ബഹ്റൈനിൽ വ്യാപകമായി അറസ്റ്റ് നടന്നു. സമൂഹ മാധ്യമങ്ങളിലൂടെ ശത്രുക്കൾക്ക് അനുകൂലമായി പ്രചാരണം നടത്തിയവരെ സൈബർ വിഭാഗം കണ്ടെത്തി നടപടികൾ എടുക്കുകയായിരുന്നു. ഇതിനോടകം 215 ഡ്രോണുകളും 129 മിസൈലുകളുമാണ് ബഹ്റൈൻ നേരിട്ടത്.

മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനങ്ങളുടെയും ജീവനക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ന് നേരത്തെ അധികൃതർ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നു.

സുരക്ഷാ, പ്രവർത്തന വെല്ലുവിളികൾ സമഗ്രമായി വിലയിരുത്തിയതിനും ദേശീയ-അന്തർദേശീയ ഏജൻസികളുമായി ഏകോപനം നടത്തിയതിനും ശേഷമാണ് വ്യോമപാത വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് അതോറിറ്റി വ്യക്തമാക്കി. വ്യോമപാതയുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനുമാണ് എക്കാലത്തും പൂർണ്ണ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പുതിയ സംഭവവികാസങ്ങൾ അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട വകുപ്പുകളെയും പൊതുജനങ്ങളെയും അറിയിക്കുമെന്ന് ജി.സി.എ.എ സ്ഥിരീകരിച്ചു.

യാത്രാ സമയങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും മറ്റ് സഹായങ്ങളും പ്രാദേശിക ഭരണകൂടങ്ങളുടെ ഏകോപനത്തോടെ എയർലൈനുകൾ ലഭ്യമാക്കും.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അതോറിറ്റി, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു. അസാധാരണമായ ഈ സാഹചര്യത്തിൽ സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും, വിവരങ്ങൾ അറിയാൻ ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (14 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends