Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ് നമ്മുടേത്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പൊട്ടിക്കരഞ്ഞ് പ്രദീപിന്റെ അമ്മ.... ആ അമ്മയുടെ വാക്കുകള്‍ കേട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു

21 JANUARY 2021 10:08 AM IST
മലയാളി വാര്‍ത്ത

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പുത്ര ദുഖ:ത്താല്‍ മരിക്കേണ്ടിവരുന്ന വിധവയുടെ ഗതി ഒരമ്മയക്കും വരാതിരിക്കട്ടെ പൊട്ടിക്കരഞ്ഞ് പ്രദീപിന്റെ അമ്മ.... ആ അമ്മയുടെ വാക്കുകള്‍ കേട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.


മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ വസന്തകുമാരിയമ്മ . ' കൊലപാതകികളെ രക്ഷിക്കാനുള്ള ശ്രമമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത്. മോനെ നശിപ്പിച്ചതുപോലെ കുടുംബത്തേയും നശിപ്പിക്കാനാണ് കാപാലികരുടെ ശ്രമം. കുടുംബം അരാജകത്വത്തിലാണ്. ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ്.

 

 

ഞങ്ങള്‍ക്ക് ജീവന്‍ പ്രശ്‌നമൊന്നുമില്ല. മകനു നീതി കിട്ടണം. പ്രദീപിനെ നല്ല രീതിയിലാണ് വളര്‍ത്തിയത്.ആവശ്യമില്ലാതെ ഒരു കാര്യത്തിലും ഇടപെടില്ലായിരുന്നു. അവനെ കുടുക്കിയതാണ്'' വസന്തകുമാരിയമ്മ പറഞ്ഞു.ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തില്‍ പ്രദീപിന്റെ കുടുംബാഗങ്ങളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റേയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആരോപണം.പി ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് തിരുവനന്തപുരത്ത് സംഭവിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മരണങ്ങള്‍ ഒട്ടേറെ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പി.ടി.തോമസ് പറഞ്ഞു.

പ്രദീപിന്റെ സ്‌കൂട്ടര്‍ പരിശോധിക്കാനോ, രേഖകള്‍ പരിശോധിക്കാനോ അന്വേഷണം നടത്തിയ പൊലീസ് തയാറായിട്ടില്ല. അപകടമുണ്ടാക്കിയെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത വാഹനവുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും പൊലീസ് നടത്തിയില്ല. സജീവമായി നിന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഇതാണവസ്ഥയങ്കില്‍ നാളെ ആര്‍ക്കും എന്തും സംഭവിക്കാം. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുരന്തം എല്ലാവരുടേയും കണ്ണുതുറപ്പിക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി സി.ബി.ഐ. അന്വേഷണം വേണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു


ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ എം ഷാജഹാന്‍, മാധ്യമ പ്രവര്‍ത്തകരായ പി ശ്രീകുമാര്‍, രാജേഷ് പിള്ള, സോയിമോന്‍ മാത്യ, ശ്രീലാപിള്ള, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു,



ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം നടന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസില്‍ ടിപ്പര്‍ ലോറി ്രൈഡവറര്‍ ജോയിയെ അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്ന സ്ഥലത്തിന് 150 മീറ്റര്‍ മുന്‍പുളള ദൃശ്യങ്ങളില്‍ രണ്ട് ആക്ടീവ സ്‌കൂട്ടറുകള്‍ക്ക് പിന്നിലായി പ്രദീപ് പോകുന്നത് വ്യക്തമാണ്.

ഈ രണ്ട് സ്‌കൂട്ടറുകളെയും മറികടക്കുന്നതിനിടയിലാണ് വലതുഭാഗത്ത് കൂടി വന്ന ലോറിയില്‍ പ്രദീപിന്റെ സ്‌കൂട്ടര്‍ തട്ടുന്നതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഈ രണ്ട് സ്‌കൂട്ടറുകളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദീപ് ലോറിയിടിച്ച് മരണപ്പെട്ട സമയത്ത് സംഭവ സ്ഥലത്തുകൂടി സ്‌കൂട്ടറില്‍ സഞ്ചരിച്ചെന്നു പറയുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടു. ഈ വാഹനങ്ങളെക്കുറിച്ചോ, വ്യക്തികളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ നേമം പൊലീസുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (3 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (4 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (5 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (5 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (5 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (6 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (7 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (9 hours ago)

Malayali Vartha Recommends