കത്തികരിഞ്ഞ നിലയിൽ മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, മരിച്ചത് റിട്ട. വനംവകുപ്പ് ഡ്രൈവറായ വിന്‍സെന്റ്
തിരുവനതപുരം വിളപ്പിൽശാലയിൽ കത്തികരിഞ്ഞ നിലയിൽ റിട്ട. വനംവകുപ്പ് ഡ്രൈവറായ വിന്‍സെന്റിന്റെ മൃതദേഹം കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിളപ്പില്‍ശാലയില്‍ അലൈറ്റി പള്ളിക്ക് സമീപത്തെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്.
രാവിലെ എട്ടരയോടുകൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
വനം വകുപ്പിൽ ഡ്രൈവറായി വിരമിച്ച വിൻസെന്റ് അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ വീട്ടിൽനിന്നും ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് ഇറങ്ങിയതായി ബന്ധുക്കൾ പറയുന്നു.
അസുഖങ്ങളെ തുടർന്നുള്ള മനോവിഷമം ആയിരിക്കാം ആത്മഹത്യാ കാരണം. കാട്ടാക്കട ഡിവൈഎസ്‌പി ഷാജിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്എം മാറ്റുകയായിരുന്നു.
മകൻ എസി മെക്കാനിക്കായി ജോലിചെയ്യുകയാണ്. മകൾ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥയും, മരുമകന്‍ പൊലീസിലുമാണ്.
https://www.facebook.com/Malayalivartha