Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

തലസ്ഥാനത്തെ എസ്. എഫ്. ഐ. പ്രവർത്തകർ സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിൻ്റെ രണ്ടാമത്തെ പിൻവലിക്കൽ ഹർജിയും കോടതി തള്ളി... സർക്കാരിനും സർക്കാർ അഭിഭാഷകക്കും രൂക്ഷ വിമർശനം

10 MARCH 2021 07:50 AM IST
മലയാളി വാര്‍ത്ത
തലസ്ഥാനത്തെ എസ്. എഫ്. ഐ. പ്രവർത്തകർ സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച രണ്ടാമത്തെ പിൻവലിക്കൽ ഹർജിയും തളളിയ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേട്ട് കോടതി സംസ്ഥാന സർക്കാരിനെയും സർക്കാർ അഭിഭാഷകയെയും രൂക്ഷമായി വിമർശിച്ചു.       പ്രതികളെയും മൂന്നു സാക്ഷികളെയും ഏപ്രിൽ 5 ന് വിചാരണക്കായി ഹാജരാക്കാനും കൻ്റോൺമെൻ്റ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടു.  സർക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ കോടതി അനാവശ്യ ഹർജി നൽകിയതിന് കനത്ത പിഴ സർക്കാരിന് ചുമത്തേണ്ടതാണെന്ന് നിരീക്ഷിച്ചു.             എന്നാൽ അതിന് ഈ ഘട്ടത്തിൽ മുതിരുന്നില്ലെന്നും പറഞ്ഞ കോടതി  സർക്കാരിനെ താക്കീത് ചെയ്തു. നിയമ വശങ്ങൾ നോക്കാതെ  സർക്കാരിൻ്റെ ഉത്തരവ് അതേപടി കണ്ണുമടച്ച് വിഴുങ്ങിക്കൊണ്ട് സർക്കാർ അഭിഭാഷക സർക്കാരിൻ്റെ ഉപകരണമായി പ്രവർത്തിച്ചുവെന്ന് വിലയിരുത്തിയ മജിസ്ട്രേട്രേട്ട് എ. അനീസ സർക്കാർ അഭിഭാഷകയായ ഉമാ നൗഷാദിനെ രൂക്ഷമായ ഭാഷയിൽ  ശകാരിക്കുകയും ചെയ്തു.           സ്വതന്ത്രമായ മനസ് അർപ്പിക്കാതെ ബാഹ്യ പ്രേരണായാലും യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയാണ് സർക്കാർ അഭിഭാഷക ഹർജി സമർപ്പിച്ചത്.  2008 ൽ സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി തള്ളി പ്രതികൾ വിചാരണ നേരിടാൻ ഉള്ള ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ പോയിട്ടില്ല.         ആ സാഹചര്യത്തിൽ പ്രതികൾ വിചാരണ നേരിടാനുള്ള ആദ്യ ഉത്തരവ് നിലനിൽക്കെ അതേ ആവശ്യവുമായി സർക്കാർ ഇറക്കിയ കളവായ രണ്ടാമത്തെ ഉത്തരവ് അതേ പടി വിഴുങ്ങി അതിൻ്റെ പിൻബലത്തിൽ പിൻവലിക്കൽ ഹർജി സമർപ്പിച്ചത് നിയമനടപടികളുടെ ദുരുപയോഗമാണ്. സർക്കാർ നടപടി നീതിന്യായ വ്യവസ്ഥക്ക് ഹാനി വരുത്തുന്നതാണ്.           എക്സിക്യൂട്ടീവിൻ്റെ ആജ്ഞക്ക് മുമ്പിൽ കുനിഞ്ഞു നിന്നാണ് സർക്കാർ അഭിഭാഷക പ്രവർത്തിച്ചത്. ഇത്തരം കേസുകൾ പിൻവലിക്കാൻ അനുമതി നൽകുന്നത് നിയമത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ഞെക്കിക്കൊല്ലലും പ്രകടമായ അനീതിയുമാകും. വിചാരണയോടെ പ്രോസിക്യൂഷൻ തുടരാൻ അനുവദിക്കുന്നതാണ് നീതിയുടെ താൽപര്യം സംരക്ഷിക്കാൻ പര്യാപ്തമാകുന്നത്.       സർക്കാരിൻ്റെ ഹർജി നീതിന്യായ വ്യവസ്ഥയിലുള്ള ശരിയല്ലാത്ത ഇടപെടലാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യവും പൊതു സമാധാനവും പൊതു നീതിയും  നന്മയും എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കാൻ സർക്കാരിൻ്റെ ഹർജിയിൽ യാതൊന്നും  പ്രസ്താവിച്ചിട്ടില്ല.    പ്രോസിക്യൂട്ടറുടെ ഹർജിക്ക് യാതൊരു അടിസ്ഥാനമില്ലാത്തതും  നിയമ സാധുതയില്ലാത്തതുമാണെന്നും സർക്കാരിൻ്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.          പൊതു മുതൽ നശിപ്പിച്ച് ഖജനാവിന് നഷ്ടം വരുത്തിയ കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിനും പൊതു നന്മക്കും പൊതു നീതിക്കും  വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സർക്കാരിൻ്റെ രണ്ടാം പിൻവലിക്കൽ ഹർജിയും കോടതി തള്ളിയത്.     ഇത്തരം കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. രാഷ്ട്രീയ പ്രക്ഷോഭക്കാർ , ജനക്കൂട്ടം എന്നിവരാലുള്ള പൊതു പൊതുമുതൽ നശീകരണമെന്നത് കേസ് പിൻവലിക്കാനുള്ള കാരണമല്ല.           പ്രതികളായ അഞ്ച് എസ് എഫ് ഐ പ്രവർത്തകർ വിചാരണ നേരിടാനും  കോടതി ഉത്തരവിട്ടു. സാക്ഷി വിസ്താര  വിചാരണക്കായി മൂന്നു സാക്ഷികളെ ഏപ്രിൽ 5 ന് ഹാജരാക്കാൻ കൻ്റോൺമെൻ്റ് സർക്കിൾ ഇൻസ്പെക്ടറോട് മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടു.        എസ് എഫ് ഐ പ്രവർത്തകരായ വലിയറത്തല സ്വദേശി രാജേഷ് , നെല്ലിമൂട് കണ്ണറവിള സ്വദേശി ദിലീപ് , വലിയ വിള സ്വദേശി അജയൻ , കവഡിയാർ സ്വദേശി രഞ്ജിത് , കല്ലിയൂർ സ്വദേശി അഭിലാഷ് എന്നിവരാണ് പൊതുമുതൽ നശിപ്പിക്കൽ കേസിലെ ഒന്നുമുതൽ അഞ്ചു വരെയുള്ള പ്രതികൾ.           2004 ഡിസംബർ 2 ന് പട്ടാപ്പകൽ തലസ്ഥാന ജില്ലയിലെ തൈക്കാട് സംഗീത കോളേജിന് സമീപം പൊതു റോഡിൽ വച്ചാണ് സംഭവം നടന്നത്.       അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ പ്രതികൾ സർക്കാർ വാഹനമായ സ്റ്റേറ്റ് കാർ അടിച്ചു തകർത്തു പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.         2008 ൽ എൽ ഡി എഫ്   സർക്കാർ  സമർപ്പിച്ച പിൻവലിക്കൽ ഹർജി കോടതി തള്ളിയിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ ഹാജരാകാതെ 2020 വരെ  വിചാരണ നീട്ടുകയായിരുന്നു. ഇതിനിടെ കുറ്റപത്രം വായിച്ച് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു.       വിചാരണക്കായി സാക്ഷി സമൻസ്  പുറപ്പെടുവിക്കാനൊരുങ്ങവേ കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ തർക്കമുന്നയിച്ച് കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിൻവലിക്കൽ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള  ഹർജി 2008 ൽ തള്ളിയ കാര്യം വ്യക്തമാക്കിയ കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് മാർച്ച് 5 ന് രണ്ടാമതും പിൻവലിക്കൽ ഹർജി സർക്കാർ സമർപ്പിച്ചത്.     "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....  (2 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC  (9 minutes ago)

പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം  (10 minutes ago)

"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...  (22 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...  (29 minutes ago)

കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...  (36 minutes ago)

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (1 hour ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (2 hours ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (3 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (3 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (3 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (3 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (4 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (4 hours ago)

Malayali Vartha Recommends