കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസിനു മുന്നിലെത്തേണ്ടുന്നത് ഇന്ന് ; എന്നാൽ കത്ത് ഇതുവരെ കിട്ടിയില്ല എന്ന നിലപാടിലുറച്ച് കോടിയേരി കുടുംബം

കത്ത് ഇതുവരെ കിട്ടിയില്ല എന്ന് വിനോദിനി ബാലകൃഷ്ണൻ. കസ്റ്റംസിനു മുന്നിൽ ഇന്ന് ഹാജരാകണമെന്നാണ് നിർദ്ദേശം ഉള്ളതായി അറിയപ്പെടുന്നത്. എന്ത് സംഭവിക്കും എന്ന് അറിയാതെ ആശങ്കയിലാണ് എല്ലാവരും.
സി .പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഇന്നാണ് കസ്റ്റംസിനു മുന്നിലെത്തണം എന്ന അറിയിപ്പ് കിട്ടിയിരുന്നത് . ഐ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ, കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് കോടിയേരിയും കുടുംബവും.
യൂണീടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിലേക്കു വാങ്ങിനൽകിയ ഏഴ് ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് വിനോദിനിയാണ് ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ജയിലിൽക്കഴിയുന്ന ബിനീഷ് കോടിയേരി ഈ ഫോൺ ഉപയോഗിച്ചതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്ണന്റെ പേര് ഉയർന്നു വന്നതോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വാർത്തകളും പരന്നിരുന്നു. ഇന്നാണ് കസ്റ്റംസിനു മുന്നിൽ എത്തണമെന്ന് തരത്തിലുള്ള വിവരങ്ങൾ വന്നത്. എന്നാൽ ഇന്ന് അവർ എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട എന്ന കാര്യം തന്നെയാണ്.
സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചിരുന്നു . കസ്റ്റംസ് വിനോദിനി യെ ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ തയാറെടുക്കുകയാണ് .
ഐ ഫോൺ കുറച്ചുനാൾ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോൾ പട്ടിക പരിശോധിച്ചതിൽ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതിൽ നിന്നുളള ചില കോളുകളിൽ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയിൽപെട്ടതോടെയാണ് ബെംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്.
സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോൺ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ലൈഫ് മിഷൻ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസും കേസിന്റെ ചിത്രത്തിലേക്കു വന്നതോടെ ഫോൺ ഓഫാക്കി. യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ പാർട്നറെ ബെംഗളൂരുവിൽ ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ ചോദ്യം ചെയ്തിരുന്നു.
എന്നാൽ വിനോദിനി ഇന്ന് ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടിസ് നൽകാനാണ് കസ്റ്റംസ് തീരുമാനം. ഫോൺ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണു സന്തോഷ് ഇൗപ്പൻ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയുടെ അനുമതി തേടും. ഫോൺ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു േശഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടർ ചോദ്യങ്ങളിലേക്കും പോകുക.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉള്‍പ്പെട്ട ഐ ഫോണ്‍ വിവാദം ഇപ്പോൾ കനക്കുകയാണ് . സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിൾ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി വിനോദിനി രംഗത്ത് വന്നിരുന്നു .
സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ തന്നിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. മാത്രമല്ല സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു . കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും വിനോദിനി പറഞ്ഞിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നായിരുന്നു വിവരങ്ങൾ കിട്ടിയത്. എന്നാൽ കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് വിനോദിനി വെളിപ്പെടുത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha



























