പോലീസ് മാവോയിസ്റ്റ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; ശരീരത്തില്‍ വെടിയേറ്റ 44 മുറിവുകൾ, മരണശേഷം രണ്ടു തുടയെല്ലുകളും പൊട്ടി

വയനാട് ബപ്പനമലയിൽ കഴിഞ്ഞ നവംബർ നാലിനുണ്ടായിരുന്ന ഏറ്റുമുട്ടലിൽ മരണപ്പെട്ട വേലമുറകന്റെ ശരീരത്തിൽ നാല്പത്തതിനാൽ മുറിവുകളെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കൂടാതെ മരിച്ചതിനുശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.പി.റഷീദിന്‍റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍.
ഹൃദയം, കരള്‍, വയര്‍, ശ്വാസകോശം, കിഡ്നി എന്നിവിടങ്ങളില്‍ വെടിയേറ്റുണ്ടായ ആഴത്തിലുളള മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് വെടിയുതിര്‍ത്തതെങ്കില്‍ കാല്‍മുട്ടിന് താഴെ മാത്രമെ വെടിവയ്‌ക്കാവൂ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം. വേല്‍മുരുകനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോലീസ് വെടിവെച്ചുവെന്നാണ് ഇവർ ചൂണ്ടി കാണിക്കുന്നത്.
ബപ്പനമലയില്‍ മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ രക്ഷപ്പെടാൻ തിരികെ പോലീസ് വെടിയുതിര്‍ത്തുവെന്നാണ് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കിയത്. ഈ എറ്റുമുട്ടലില്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.
മരണശേഷമാണ് രണ്ടു തുടയെല്ലും പൊട്ടിയതെന്നു പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. മൃതദേഹത്തോടു പോലും പോലീസ് അനാദരവ് കാണിച്ചെന്നതിന്‍റെ തെളിവായാണ് ഇതിനെ ഇവര്‍ പറയുന്നത്. ഏറ്റുമുട്ടലില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇവരുടെവാദവും. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിക്കാനാണ് സിപി റഷീദിന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ ഇപ്പോൾ തയ്യാറെടുക്കുന്നത്.
https://www.facebook.com/Malayalivartha
























