ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി;ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമർശം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു
ഉമ്മൻ ചാണ്ടി ആകെ സങ്കടത്തിലാണ് .ഇരിക്കൂര്‍ സീറ്റ് ചാണ്ടി ഉമ്മന് സമ്മാനിക്കാന്‍ പറ്റാത്തതും കാഞ്ഞിരപ്പള്ളി കെ സി ജോസഫിന് കൊടുക്കാൻ പറ്റാതെ വന്നതും ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി .അങ്ങനെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ദുഖിതനായ നേതാവായി ഉമ്മന്‍ ചാണ്ടി.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഏക മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി ചാണ്ടി ഉമ്മന്‍ ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ടു നടത്തിയ മുസ്ലീം പ്രീണന പ്രസംഗത്തിന്റ പ്രത്യാഘാതം ക്രൈസ്തവ സഭകളില്‍ നിന്നുണ്ടാകുമോ എന്ന ഭീതി ഉമ്മന്‍ ചാണ്ടിക്കുണ്ട്. കത്തോലിക്കരും ഓര്‍ത്തഡോക്‌സും യാക്കോബായും സിഎസ്‌ഐയുമുള്ളു പുതുപ്പള്ളിയില്‍ ഇടതുപക്ഷം ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം തുറപ്പുചീട്ടായി പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ജില്ലാ ഘടകം. എന്തായാലും ചാണ്ടി ഉമ്മനെപ്രചാരണത്തില്‍ ഇത്തവണ പുതുപ്പള്ളിയില്‍ മാറ്റിനിറുത്താണ് നീക്കം.40 വര്‍ഷം ഇരിക്കൂറില്‍ മത്സരിച്ചുവന്ന കെസി ജോസഫ് എ ഗ്രൂപ്പ് നായകനായ
ഉമ്മന്‍ ചാണ്ടിയുടെ പ്രീണനത്തിനായി മകന്‍ ചാണ്ടി ഉമ്മന് ഇരിക്കൂര്‍ സമ്മാനിച്ച് കോട്ടയത്ത് പുതിയ ലാവണം തേടാനുള്ള ഒരുക്കത്തിലായിരുന്നു.എന്നാൽ അതെല്ലാം അപ്പാടെ വെള്ളത്തിലായി .കെ സി ജോസഫിന് കാഞ്ഞിരപ്പള്ളി കൊടുത്ത് തൃപ്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു എങ്കിലും മറ്റ് നേതാക്കളും ഹൈക്കമാന്റും യൂത്ത് കോൺഗ്രസ്സും ആകെ കലിപ്പിലായതോടെ ആ പ്ളാനും പൊളിഞ്ഞു.ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് കെസി ജോസഫ് പ്രസ്താവന പുറപ്പെടുവിക്കുകയും ആ വാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന്നേരിട്ടറിയിക്കുകയും ചെയ്ത് കെസി ജോസഫ്, ഉമ്മന്‍ ചാണ്ടിയെ പ്രീണിപ്പിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മന്റെ അനവസരോചിതമായ പ്രസംഗം
പുറത്തുവന്നത്.കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ഇതര ക്രൈസ്തവ സംഘടനകളും ചാണ്ടി ഉമ്മന്റെ പ്രസംഗത്തെ അപലപിക്കുകയും പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇരിക്കൂര്‍ സീറ്റ് കൈവിട്ടുപോയി എന്നതില്‍ മാത്രമല്ല മകന്റെ രാഷ്ട്രീയഭാവി കൂമ്പടഞ്ഞതില്‍ ഏറെ ആശങ്കയിലാണ് ഉമ്മന്‍ ചാണ്ടി .കൂടെ കെ സിയുടെ ഒന്നോ രണ്ടോ ടേം മകനെ ഇരിക്കൂറില്‍ മത്സരിപ്പിക്കുകയും തനിക്കു ശേഷം പുതുപ്പള്ളിയിലേക്ക് കുടിയേറ്റുകയും ചെയ്യാനുള്ള നീക്കത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയും കെസി ജോസഫും.ആറു മാസം മുന്‍പ് തന്നെ കെസി ജോസഫും ഉമ്മന്‍ ചാണ്ടിയും ഇരിക്കൂര്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. താന്‍ ഇരിഇരിക്കൂറില്‍ മത്സരിക്കില്ലെന്നും അവിടെ യുവാക്കള്‍ക്കായിമാറിക്കൊടുക്കുകയാണെന്നും കെസി ജോസഫ് പല തവണ പ്രഖ്യാപിച്ചത് ചാണ്ടി ഉമ്മനെ മുന്നില്‍കണ്ടായിരുന്നു. എട്ടു തവണ ഇരിക്കൂറില്‍ ജയിച്ച കെസിജോസഫ് അന്‍പതു വര്‍ഷം നിയമസഭയില്‍ ഇരിക്കാനുള്ള ആഗ്രഹത്തില്‍ ചങ്ങനാശേരിസീറ്റ് കണ്ടു വയ്ക്കുകയും ചെയ്താണ് നീക്കം നടത്തിപ്പോന്നത്. 85-ാംവയസില്‍ എംഎല്‍എ പദവിയില്‍ നിന്ന് വിരമിക്കാനുള്ള
താല്‍പര്യത്തിലായിരുന്നു കെസി ജോസഫ്.
കത്തോലിക്കര്‍ക്ക് മുന്‍തൂക്കമുള്ളഇരിക്കൂറില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായചാണ്ടി ഉമ്മന് അനുകൂലമായി ഇരിക്കൂറില്‍ കളം ഒരുക്കിയശേഷം ചങ്ങനാശേരിതന്റെ സ്വന്തം നാടാണെന്ന് പ്രഖ്യാപനവുമായാണ് കെസി ജോസഫ് കോട്ടയത്ത്
കരുനീക്കം നടത്തിപ്പോന്നത്.ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തന്‍ എന്ന നിലയില്‍ ചങ്ങനാശേരികൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും
ചങ്ങനാശേരില്‍ കരുനീക്കം തുടങ്ങിയപ്പോഴാണ്കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആ സീറ്റ് പിടിച്ചുവാങ്ങിയത്.ഇതോടെ ഏറ്റുമാനൂര്‍ സീറ്റിനായി കെസി ജോസഫും ഉമ്മന്‍ ചാണ്ടിയും അടുത്തനീക്കം തുടങ്ങിയതോടെ ആ സീറ്റും ജോസഫിന് നല്‍കേണ്ടിവന്നപ്പോഴാണ്
കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് കെസി ജോസഫ് ഉന്നം വെച്ചിരിക്കുന്നത്. ചാണ്ടിഉമ്മന്റെ രാഷ്ട്രീയ സാധ്യതകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക്മങ്ങലേല്‍ക്കുക മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയപിന്‍ഗാമിത്വത്തിനുള്ള സാധ്യതകളാണ് പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ
കൂമ്പടയുന്നത്.ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന ഉളവാക്കുന്നത് ആണെന്നുംതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വോട്ട് ലക്ഷ്യമാക്കി വര്‍ഗീയതവളര്‍ത്തുന്നത് ആശ്വാസ്യമല്ലെന്നും കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍മുന്‍പ് പ്രസ്താവനയിറക്കിയിരുന്നു.ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്ര പാരമ്പര്യത്തെ പ്രതിനിധാനംചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനികദേവാലയവുമായിരുന്നു. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടുംമോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണ്ഉണ്ടാക്കിയിരിക്കുന്നത്. ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ശ്രദ്ധിക്കണമെന്ന് കെ സി ബി സി പ്രസ്താവിച്ചിരുന്നു. തുര്‍ക്കിഭരണാധികാരി എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട്
ചന്ദ്രികയില്‍ ലേഖനമെഴുതിയ മുസ്ലിംലീഗ് നേതാവിനെ ന്യായീകരിക്കുകയാണ്ചാണ്ടി ഉമ്മന്‍ ചെയ്തത്.കോഴിക്കോട് മുസ്ലിം യൂത്ത് ലീഗിന്റെ ഇന്‍സൈറ്റ് എന്ന പരിപാടിയില്‍പങ്കെടുക്കവെയാണ് ചാണ്ടി ഉമ്മന്‍ വിവാദ പരാമര്‍ശം നടത്തിയത്.
https://www.facebook.com/Malayalivartha
























