കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു;കുറ്റ്യാടിയിലെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടിയിലെ സ്ഥാനാർത്ഥിയെ ആലോചിച്ച് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
സ്ഥാനാർഥികൾ
പാലാ – ജോസ് കെ. മാണി
ഇടുക്കി – റോഷി അഗസ്റ്റിൻ
ചങ്ങനാശേരി – ജോബ് മൈക്കിൾ
കടുത്തുരുത്തി – സ്റ്റീഫൻ ജോർജ്
പൂഞ്ഞാർ – സെബാസ്റ്റ്യൻ കുളത്തുങ്കൽ
തൊടുപുഴ – കെ.ഐ.ആന്റണി
പെരുമ്പാവൂർ – ബാബു ജോസഫ്
റാന്നി – പ്രമോദ് നാരായണൻ
പിറവം – സിന്ധുമോൾ ജേക്കബ്
ചാലക്കുടി – ഡെന്നീസ് കെ. ആന്റണി
ഇരിക്കൂർ – സജി കുറ്റ്യാനിമറ്റം അതെ സമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്ന പൊന്നാനിയില്‍ തീരുമാനത്തില്‍ മാറ്റം വരുത്താതെ സി.പി.ഐ.എം. നേരത്തെ പ്രഖ്യാപിച്ച പി. നന്ദകുമാര്‍ തന്നെയാണ് പാര്‍ട്ടിയുടെ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി. സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി വിജയരാഘവനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.പി. നന്ദകുമാര്‍ പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പരസ്യമായി ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രകടനത്തില്‍ സ്ത്രീകളുടേയും സജീവ സാന്നിധ്യമുണ്ടായിരുന്നു.പി.നന്ദകുമാര്‍ സി.ഐ.ടി.യു ദേശീയ നേതാവാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ജനകീയ സാന്നിധ്യമായ സിദ്ദീഖ് പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചപ്പോഴും അടങ്ങിയിരുന്ന അനുഭാവികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയം.മലപ്പുറത്ത് സി.പി.ഐ.എമ്മിന്റെ സമുന്നതനായ നേതാവായ പാലൊളി മുഹമ്മദ് കുട്ടി 2011 ല്‍ മത്സരരംഗത്ത് നിന്ന് മാറുന്നുവെന്ന് അറിയിച്ചതുമുതല്‍ ടി.എം സിദ്ദീഖിന്റെ പേര് മണ്ഡലത്തില്‍ സജീവമായിരുന്നു. എന്നാല്‍ അന്ന് ഡി.വൈ.എഫ്.ഐ നേതൃനിരയിലുണ്ടായിരുന്ന പി. ശ്രീരാമകൃഷ്ണനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.പിന്നീട് 2016 ലും ശ്രീരാമകൃഷ്ണന് തന്നെ പാര്‍ട്ടി സീറ്റ് നല്‍കി. തുടര്‍ച്ചയായ രണ്ട് ടേം മത്സരിച്ചവരെ മാറ്റിനിര്‍ത്തുമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു. എന്നിട്ടും ഇത്തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചതോടെയാണ് പ്രവര്‍ത്തകരും അനുഭാവികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.ടി.എം സിദീഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്പിച്ചി ബാവയ്ക്ക് ശേഷം, മണ്ഡലത്തില്‍ തദ്ദേശീയനായ ഒരാളും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതും പ്രവര്‍ത്തകരുടെ രോഷത്തിന് കാരണമാകുന്നുണ്ട്.പൊന്നാനിയില്‍ നടന്ന പ്രകടനത്തില്‍ വിശദീകരണവുമായി സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ. എന്‍ മോഹനന്‍ രംഗത്തെത്തിയിരുന്നു. പൊന്നാനിയിലെ പ്രകടനം തെറ്റിദ്ധാരണമൂലമാണെന്നാണ് ഇ. എന്‍ മോഹനന്‍ പറഞ്ഞത്. പ്രകടനം നടത്തിയത് പാര്‍ട്ടി അംഗങ്ങളല്ലെന്നും ഇ. എന്‍ മോഹന്‍ദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha