2013ല്‍ കേരള രാഷ്ട്രീയത്തെ വിറപ്പിച്ച സംഭവങ്ങള്‍.... ആ സംഭവിച്ചത് ഒരിക്കല്‍ കൂടി ഉമ്മന്‍ ചാണ്ടി തന്നെ തുറന്നു പറയുമോ? പറയുമെന്നൊക്കെയാണ് പത്തനാപുരത്തിന്റെ സ്വന്തം ഗണേഷ് കുമാര്‍ എം.എല്‍.എ പറയുന്നത്

2013ല്‍ കേരള രാഷ്ട്രീയത്തെ വിറപ്പിച്ച സംഭവങ്ങള്‍. ആ സംഭവിച്ചത് ഒരിക്കല്‍ കൂടി ഉമ്മന്‍ ചാണ്ടി തന്നെ തുറന്നു പറയുമോ? പറയുമെന്നൊക്കെയാണ് പത്തനാപുരത്തിന്റെ സ്വന്തം ഗണേഷ് കുമാര്‍ എം.എല്‍.എ പറയുന്നത്.
രാഷ്ട്രീയ പ്രവേശത്തിനു പിന്നാലെ നിരവധി വിവാദങ്ങളിലാണ് തന്നെ പെടുത്താന്‍ നോക്കിയതെന്നും ഒന്നിലും കഴമ്പില്ലെന്നു പിന്നീട് ബോധ്യപ്പെട്ടുവെന്നും പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍.
2013ല്‍ സംഭവിച്ചതെല്ലാം ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്ന് കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. മനുഷ്യനാണെങ്കില്‍ അദ്ദേഹം ഒരിക്കല്‍ അത് തുറന്നു പറയും. തിരഞ്ഞെടുപ്പു കാലത്ത് കൂടുതല്‍ വിവാദത്തിനില്ല.
കോവിഡ് സുഖപ്പെട്ടതിനുശേഷം റിവേഴ്‌സ് ക്വാറന്റിനിലിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും വിശ്രമത്തിനുശേഷം പരമാവധി ആളുകളെ കണ്ടു വോട്ട് അഭ്യര്‍ഥിക്കുമെന്നും പത്തനാപുരത്ത് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ ഭരണം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
600 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷം മണ്ഡലത്തില്‍ നടന്നതെന്നും ഗണേഷ് കുമാര്‍ അവകാശപ്പെട്ടു. ഏതായാലും പണിയോട് പണിയെന്നത് ഗണേശന്റെ കാര്യത്തില്‍ ശരിയായിരിക്കുന്ന സമയത്താണ് കാര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ ഗണേശന്റെ വെളിപ്പെടുത്തലും ഉമ്മന്‍ചാണ്ടിക്കിട്ട് പറഞ്ഞുകൊണ്ട് പിണറായിക്ക് കൃത്യമായി ചിലത് ഇട്ട് കൊടുത്തതും.
കാരണം മറ്റൊന്നുമല്ല എത്ര ഉറച്ച കോട്ടയാണെങ്കിലും ഗണേശിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര സുഖകരമല്ല. മാത്രവുമല്ല സിപിഐ ഇടഞ്ഞുനില്‍ക്കുന്നത് മറികടക്കണമെങ്കിൽ എന്തെങ്കിലും വലുത് പിണറായിയെന്ന വല്യേട്ടനായി രാഷ്ട്രീയമായി ആളിക്കത്തിക്കണം.
പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് പാര്‍ട്ടി സംസ്ഥാന വക്താവ് കൂടിയായ ജ്യോതികുമാര്‍ ചാമക്കാലയെയാണ്. രണ്ടും കല്‍പിച്ചാണ് ജ്യോതികുമാര്‍ ചാമക്കാലയെ ഇത്തവണ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി കേരള കോണ്‍ഗ്രസ് ബി യുടെ ടിക്കറ്റില്‍ കെ ബി ഗണേഷ് കുമാര്‍ വിജയിക്കുന്ന മണ്ഡലമാണ് പത്താനാപുരം. കഴിഞ്ഞതവണ സിനിമ നടന്‍ ജഗദീഷിനെ രംഗത്ത് ഇറക്കിയിരുന്നെങ്കിലും മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സെലിബ്രറ്റികള്‍ക്ക് പിറകെ പോവാതെ പാര്‍ട്ടി നേതാവിനെ തന്നെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഇത്തവണ പോരാട്ടം കനക്കുമെന്ന് ഉറപ്പായി. പത്തനാപുരം നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനുള്ള നിര്‍ദ്ദേശം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ സന്തോഷം പകരുന്നുവെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജ്യോതികുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
മുന്നോട്ട് കുതിക്കുവാനുള്ള ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടും പത്തനാപുരത്ത് വികസനങ്ങള്‍ പുറംമോടികള്‍ മാത്രമാകുന്ന ദയനീയ ചിത്രമാണ് നമുക്ക് മുമ്പിലുള്ളത്. നിയോജക മണ്ഡലത്തില്‍ താഴെത്തലങ്ങളില്‍ വരെ ഇറങ്ങിച്ചെന്ന് ഈ നാടിന്റെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും മനസ്സിലാക്കി, സമയബന്ധിതമായ് പ്രാവര്‍ത്തികമാക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കുന്നത് എന്നാണ് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞത്.
സമാനമായ പ്രതികരണമാണ് ഗണേശനെതിരെ ഒരു വിഭാഗം സിപിഐ നേതാക്കള്‍ പോയ നാളുകളില്‍ മുന്നോട്ട് വച്ചത്. അപ്പോള്‍ വാലിന് തീപിടിച്ചാല്‍ 2013 ലെ അല്ല ഇനി പല സത്യങ്ങളും ഉമ്മന്‍ചാണ്ടി പറയുമെന്ന് പറഞ്ഞാലും അല്‍ഭുതപ്പെടാനില്ല.
https://www.facebook.com/Malayalivartha



























