മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

കെ.എസ്.യു മുഖ്യമന്ത്രി പോര് മുറുകുകയാണ്. മുഖ്യമന്ത്രിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനും ഒരേ പരിപാടിയില്‍ പങ്കെടുത്തുവെങ്കിലും മുഖ്യമന്ത്രി മുഖം കൊടുക്കാത്തത് ആണ് ഇപ്പോൾ ഇവിടുത്തെ പ്രധാന പ്രശ്‌നം . കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടുത്ത് പോയി കാണാന്‍ ശ്രമിച്ചെങ്കിലും മുഖം നല്‍കാതെ കടന്നുപോവുകയായിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് മുന്‍ വിദ്യാര്‍ഥികളായ ഇരുവരും പങ്കെടുത്തത്.അത് കത്തി നിൽക്കുന്നതിനിടയിലാണ് കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കെഎസ്യു,
യൂത്ത് കോണ്‍ഗ്രസ് കാലത്ത് തന്റെ സഹപ്രവര്‍ത്തകരായിരുന്ന പ്രഫുല ചന്ദ്രനെയും മാരായമുട്ടം സുരേഷിനെയും അനുസ്മരിച്ചുകൊണ്ടുള്ള കുറിപ്പിലാണ് കെ.സിയുടെ പ്രശംസ. മുഖ്യമന്ത്രി വി.ഡി സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നത ചര്‍ച്ചയായതിന് പിന്നാലെയാണ് കെ.സി വേണുഗോപാല്‍ കെഎസ്യുവിന്റെ പോരാട്ടത്തെ ഓര്‍മിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഈ പോസ്റ്റ് പലതലത്തിലുള്ള വ്യാഖ്യനങ്ങള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്.ഈ പോസ്റ്റ് ഒരു അനുശോചന കുറിപ്പ് ആണെങ്കിലും, പത്തു തവണ എങ്കിലും KSU എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.എന്നുള്ളത് മനഃപൂർവം ആരെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് മനസിലാക്കാം..
അതേസമയം, ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഗൗനിക്കാതെ പോയതില്‍ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാറെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ചെയ്തതെന്നും അത് തെറ്റായി തോന്നുന്നില്ലെന്നും അത് ഇനിയും തുടരുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഞാന്‍ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോള്‍ ചിരിക്കുക എന്നുള്ളതാണ്. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുകയാണ് ഞാന്‍ പഠിച്ചത്. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാന്‍ ചെയ്ത തെറ്റെന്നും
അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇത് വിമര്‍ശനമായി കാണേണ്ടതല്ല. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ വിഷയത്തില്‍ ആശങ്കകള്‍ പങ്കുവെക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി. മുഖ്യമന്ത്രി-കെ.എസ്.യു തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് വി.ഡി. സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങില്‍ എത്തുന്നത്. വേദിയില്‍ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha























