സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് സുപ്രീം കോടതിയിലേക്ക്

ശിവശങ്കറിന് വീണ്ടും കുരുക്ക് മുറുക്കാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ്. ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് വീണ്ടും പോകുകയാണ് .
സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇഡി ഉന്നയിച്ചു . അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും ഇഡി ആരോപിക്കുകയുണ്ടായി.
ഏന്നാൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേരള പൊലീസ് കേസെടുത്ത വിവരവും ഇഡി സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി . നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സര്‍ക്കാര്‍ തന്നെ തടസ്സം നില്‍ക്കുന്നുവെന്നും ഇഡി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് വരുത്താന്‍ നീക്കം നടക്കുന്നുവെന്നും സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നല്‍കിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നുണ്ടായിരുന്നു .
എന്നാല്‍ ലൈഫ് അഴിമതി അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേല്‍ എന്‍ഫോഴ്സമെന്‍റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന വനിതാ പൊലീസ് ഉദ്യോഗസഥരുടെ മൊഴിയിലാണ് കേസെടുത്തത്.
ഇഡിയുടെ കസ്റ്റഡയിലിരിക്കവെ രാത്രി ഏറെ വൈകിയും പുലര്‍ചെയുമായി മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ എന്‍ഫോഴ്മെന്റെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നത് കേട്ടുവെന്ന് രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്.
https://www.facebook.com/Malayalivartha






















