വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ട് ജോലി എന്ന സ്വപ്നവുമായി അന്യനാട്ടിലേക്ക് പറന്നു; വന്നുപ്പെട്ടത് ഇരയെ കാത്ത് നിന്നവരുടെ കെണിയിൽ; വിമാനത്താവളത്തിൽനിന്ന് നടത്തിപ്പ് ചുമതലയുള്ള സ്ത്രീ കൂട്ടിക്കൊണ്ടുപ്പോയത് മറ്റൊരിടത്തേക്ക്; അനാശാസ്യകേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതിയെ രക്ഷിച്ചത് അതിസാഹസികമായി

യു.എ.ഇ.യില്‍ അനാശാസ്യകേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതി. ഒടുവിൽ അതിസാഹസികമായി രക്ഷിച്ചു. അമ്പരന്ന് പ്രവാസലോകം! ജോലി വാഗ്ദാനത്തിൽ അജ്മാനിലെത്തിയ തായിരുന്നു ഈ യുവതി. എന്നാൽ ഇവർ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങുകയായിരുന്നു. മലയാളിയുവതിയെ സാമൂഹികപ്രവർത്തകർചേർന്നായിരുന്നു രക്ഷപ്പെടുത്തിയത് .
കൊട്ടാരക്കര സ്വദേശിയായ യുവതിയെയാണ് സാമൂഹികപ്രവർത്തകർ തിങ്കളാഴ്ച രാത്രിയോടെ രക്ഷിച്ചത്. രണ്ടുദിവസത്തിനുള്ളിൽ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടക്കുകയാണ്.
എന്നാൽ യുവതിയുടെ പാസ്പോർട്ട് തിരികെ കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകിപ്പിക്കുന്നത്. പാസ്പോർട്ട് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഏൽപ്പിക്കാമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പറഞ്ഞതെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.
ഒരാഴ്ചമുൻപാണ് യുവതി നാട്ടിൽനിന്ന് യു.എ.ഇ.യിൽ എത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് മാസമേ ആയിരുന്നുള്ളൂ. പഠിച്ചത് ആയുർവേദ നഴ്സിങ് ആയിരുന്നതുകൊണ്ട് തെറാപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തത്.
നാട്ടിലെ ഒരു പ്രധാന ആയുർവേദകേന്ദ്രത്തിന്റെ പേര് കേട്ടതുകൊണ്ടാണ് വന്നതെന്നും എത്തിയതിനുശേഷമാണ് ചതി തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. മാസം 30,000 രൂപ യുവതിക്ക് ശമ്പളം നൽകുമെന്നും തുടക്കത്തിൽ 'കമ്പനി' പറഞ്ഞിരുന്നു. നാട്ടിൽനിന്ന് വരാനായി 15,000 രൂപ വിമാനടിക്കറ്റിന് ചെലവായി. ഫോൺ ചെയ്യാനോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല.
ആഹാരം ഹോട്ടലിൽനിന്ന് പണം കൊടുത്തുവാങ്ങി കഴിക്കണം. വരുന്ന ആളുകളുടെയടക്കം മർദനവും ഒരാഴ്ചകൊണ്ട് സഹിക്കേണ്ടിവന്നിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന് നടത്തിപ്പ് ചുമതലയുള്ള ഒരുസ്ത്രീയാണ് കൂട്ടിക്കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു.
കേരളത്തിലെ ഒരു ആയുർവേദകേന്ദ്രത്തിന്റെ വ്യാജപേരിൽ നാട്ടിൽനിന്ന് യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായാണ് വിവരം.
അജ്മാനിലെ ഫ്ളാറ്റിൽ ഇത്തരത്തിൽ മൂന്നുമലയാളി യുവതികളടക്കം നാലുപേർകൂടി കുടുങ്ങിയിരിക്കുകയാണെന്നും അവരേയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ തുടരുമെന്നും സാമൂഹികപ്രവർത്തകർ അറിയിച്ചു.
https://www.facebook.com/Malayalivartha























