ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം കനക്കുന്നു. വെള്ളിയാഴ്ചയും ഇരുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇറാനെതിരെ തുടര്‍ച്ചയായ ഏഴാം രാത്രിയും തങ്ങള്‍ ആക്രമണം നടത്തിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്നും യു.എസ്. വ്യക്തമാക്കി.അതേസമയം, യു.എസ്. ആക്രമണം രണ്ട് ലോ മൂന്നോ ദിവസം കൂടി തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ മുതിര്‍ന്ന സൈനിക ഉപദേശകന്‍ ജനറല്‍ മൊഹ്സെന്‍ റെസായെ മുന്നറിയിപ്പ് നല്‍കി.
തങ്ങള്‍ ഇനി വെറുമൊരു പ്രതിരോധത്തിലൊതുങ്ങില്ലെന്നും പശ്ചിമേഷ്യയിലെ ഒരു രാഷ്ട്രീയ അതിര്‍ത്തിയും ഇനി സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കില്‍ പിന്നെ ചര്‍ച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനില്‍ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.ഒരു വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ യു.എസ്. തകര്‍ത്തതായി ഇറാന്‍ ആരോപിച്ചു. ഇതിന് പ്രതികാരമായി ഗള്‍ഫ് മേഖലയിലുടനീളമുള്ള യു.എസ്. സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വന്‍ തിരിച്ചടി നല്‍കി.
കുവൈറ്റിലെ യു.എസ്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു. കൂടാതെ ഖത്തറിലെ യു.എസ്. റഡാര്‍ സംവിധാനങ്ങളെയും സൈനിക വിമാനങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ദോഹ ഈ മിസൈലുകള്‍ പ്രതിരോധിച്ചതായാണ് വിവരം. ഒമാനിലെ രണ്ട് യു.എസ്. റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും സിറിയയിലെ അല്‍-തന്‍ഫ് സൈനിക താവളത്തിന് നേരെയും ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു. ജോര്‍ദാന്‍ തങ്ങളുടെ അതിര്‍ത്തിയില്‍ മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ചിട്ടു.
ബഹ്റൈനിലെ യു.എസ്. വ്യോമതാവളത്തിലെ ഹെലികോപ്റ്ററുകള്‍ക്ക് നേരെയും വിമാനങ്ങള്‍ക്ക് നേരെയും ഇറാന്‍ ലക്ഷ്യം വെച്ചതോടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ബഹ്റൈന്‍ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























