ആറുവർഷത്തിനിടെ കസ്റ്റംസ് പിടിച്ചെടുത്തത് 1,327 കിലോ സ്വർണം; രജിസ്റ്റർചെയ്തത് 2,224 കേസുകൾ ; മാനത്താവളങ്ങളിൽനിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളുടെ വിവരം പുറത്ത്

ആറുവർഷത്തിനിടെ കസ്റ്റംസ് പിടിച്ചെടുത്തത് 1,327 കിലോ സ്വർണം . 2015-മുതൽ 2021-ഫെബ്രുവരിവരെ ഉള്ള കാലയളവിലാണ് ഇത്രയും സ്വർണം പിടിച്ചെടുത്തത്. 2019-20 കാലത്തുമാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. ഇക്കാലയളവിൽ രജിസ്റ്റർചെയ്തത് 2,224 കേസുകളാണ്.
വിമാനത്താവളങ്ങളിൽനിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളാണിവ. കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 2019-20 കാലഘട്ടത്തിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും കൂടുതൽ സ്വർണം പിടികൂടിയിരിക്കുന്നതും.
പല രൂപത്തിലും ഭാവത്തിലും ഒക്കെയാണ് സ്വർണം ഇവർ ഒളിപ്പിച്ചു കടത്തുന്നത്. ഏറ്റവും ഒടുവിൽ സംഭവിച്ചത് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.10 കോടി രൂപയുടെ 2.41 കിലോഗ്രാം സ്വർണവുമായി മലയാളി സ്ത്രീ അറസ്റ്റിൽ. കാസർകോട് സ്വദേശിനി സമീറ മുഹമ്മദലിയെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്.
ദുബായിൽനിന്ന് വ്യാഴാഴ്ച എയർഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്.പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സാനിറ്ററി നാപ്കിനുള്ളിലും അടിവസ്ത്രത്തിലും സിഗററ്റ് പായ്ക്കറ്റിനുള്ളിലും ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. മാത്രമല്ല മറ്റൊരു സംഭവമുണ്ടായി
കരിപ്പൂർ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന യുവാവിനെ ഭാര്യവീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മൊറയൂർ സ്വദേശിയായ വിഷ്ണുവിനെ (29)യാണ് വിമാനത്താവളത്തിനടത്തുള്ള നയാബസാറിലെ ഭാര്യവീട്ടിൽനിന്ന് കഴിഞ്ഞ 18-ന് പുലർച്ചെ തട്ടിക്കൊണ്ടുപോയത്. പ്രതികളായ നാലുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു .
https://www.facebook.com/Malayalivartha























