ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി ഇഎംസിസിക്ക് അനുമതി നൽകാനുള്ള നീക്കം വിവാദമായതിന് പിന്നാലെ സർക്കാർ നിരത്തിയ കള്ളങ്ങൾ പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ

സ്വർണ്ണക്കടത്തിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കിയ മറ്റൊരു സംഭവമായിരുന്നു ആഴക്കടൽ വിവാദ കരാർ വിഷയം. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി ഇഎംസിസിക്ക് അനുമതി നൽകാനുള്ള നീക്കം വിവാദമായിരുന്നു.എന്നാൽ ആ വിഷയത്തിൽ നിന്നും തലയൂരാൻ സർക്കാർ പറഞ്ഞത് ഒട്ടേറെ കള്ളങ്ങൾ.
തെളിവുകൾ പുറത്തുവന്നപ്പോൾ ഇവയെല്ലാം പൊളിഞ്ഞു. സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ സർക്കാരിനെ അറിയിക്കാതെയാണു ധാരണാപത്രം ഒപ്പിട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പലവട്ടം പറഞ്ഞ കള്ളവും ഒടുവിൽ പൊളിയുകയായിരുന്നു.
സർക്കാർ പറഞ്ഞ കള്ളങ്ങളും വസ്തുതകളും ഇതൊക്കെയാണ്; ഇഎംസിസി പ്രതിനിധികളുമായി യുഎസിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്ന് സർക്കാർ വാദിക്കുകയുണ്ടായി. ന്യൂയോർക്കിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ കണ്ടിരുന്നുവെന്ന് ഇഎംസിസി അധികൃതർപറഞ്ഞിരുന്നു.
അപ്പോൾ ആ സംഭവം ഓർമയില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയില്ല എന്ന് കള്ളം പറഞ്ഞിരുന്നു.
എന്നാൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായുള്ള ചർച്ചയുടെ ഫോട്ടോ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തുവെന്ന് തെളിഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല വാദം ഉയർത്തിയിരുന്നു.
2019 ഓഗസ്റ്റിൽ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലുമായി 2 തവണ ചർച്ച നടത്തിയെന്ന് ഇഎംസിസി പ്രസിഡന്റ് വെളിപ്പെടുത്തി. സർക്കാരിനു പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു.
2019 ൽ ഇഎംസിസി ഫിഷറീസ് വകുപ്പിനു നൽകിയ പദ്ധതി രൂപരേഖയും അതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിനു നൽകിയ കത്തും പുറത്ത്.
പദ്ധതിക്ക് അനുമതിയില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. അസെൻഡ് നിക്ഷേപക സംഗമത്തിൽ ക്ഷണിച്ചു വരുത്തി ധാരണാപത്രം ഒപ്പിടുകയും ചെയ്തു ഇഎംസിസിക്ക് അനുമതി നൽകിയതിന് ഒരു രേഖയുമില്ല.
കെഎസ്ഐഡിസിയുമായുള്ള ധാരണാപത്രത്തിന്റെ രേഖ പുറത്ത് വന്നു. വഴിവിട്ട് ഇഎംസിസിക്ക് ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല. ചേർത്തല പള്ളിപ്പുറത്ത് 4 ഏക്കർ ഭൂമി അനുവദിച്ചതിന്റെ രേഖകൾ പുറത്ത് വന്നു.
ഇഎംസിസി പ്രതിനിധികൾ പദ്ധതി മന്ത്രിസഭായോഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു.
ആ ദിവസം താൻ ഐശ്വര്യകേരള യാത്രയിലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അസെൻഡിൽ കരാർ ഒപ്പിട്ട പദ്ധതികളിൽ ഇഎംസിസി ഇല്ലെന്ന് നിയമസഭയിൽ മറുപടി. അസെൻഡ് കഴിഞ്ഞ് 48 ദിവസത്തിനു ശേഷം എംഒയു ഒപ്പിട്ടെന്ന് രേഖകൾ തെളിയിച്ചു.
കെഎസ്ഐഡിസി ധാരണാപത്രത്തിനു കാലാവധി 6 മാസം മാത്രം. കാലാവധി രേഖപ്പെടുത്താത്തതിനാൽ ഇപ്പോഴും പ്രസക്തമെന്ന് നിയമവിദഗ്ധർ അറിയിച്ചു. കെഎസ്ഐഎൻസി ധാരണാപത്രം സർക്കാർ നയത്തിനു വിരുദ്ധമെന്ന് കണ്ടെത്തി.
അസെൻഡിൽ സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിലാണ് ആഴക്കടൽ മത്സ്യബന്ധന പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎസ്ഐഎൻസി ധാരണാപത്രം ട്രോളർ, തുറമുഖ നിർമാണത്തിനു മാത്രം. കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാരിനെ അറിയിക്കാതെയെന്ന് തെളിഞ്ഞു.
https://www.facebook.com/Malayalivartha


























