Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

പാർട്ടിയിലെ ജയരാജന്മാരെ വെട്ടി നിരത്തി പിണറായി വിജയൻ... വനവാസത്തിന് കാരണം മുഖ്യനുള്ള അതൃപ്തിയെന്ന് വിവരം.. നീറി പുകഞ്ഞ് കണ്ണൂർ...

02 APRIL 2021 07:35 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മില്‍ നിരന്തര പൊട്ടിതെറികൾക്കാണ് കേരള രാഷ്ട്രീയ ഇക്കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. ഇപ്പോൾ സജീവ ചർച്ചയായും എന്നാൽ ഏവരേയും ഞെട്ടിച്ചതുമായ വെളിപ്പെടുത്തലാണ് ഇ.പി. ജയരാജൻ നടത്തിയത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന വ്യവസായ മന്ത്രി ഇ.പി. ജയരജന്റെ അനവസരത്തിലുള്ള പരസ്യ പ്രസ്താവന പിണറായിയോടുള്ള അതൃപ്തി കൊണ്ടൊണെന്ന് നാടെങ്ങും പരന്നു കഴിഞ്ഞു.

ഇടത് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പിയുടെ തിരിച്ച് പോക്കില്‍ പാര്‍ട്ടിക്കകത്തും ആശങ്ക ജനിക്കുന്നുണ്ട്. പിണറായിയുടെയും കോടിയേരിയുടെയും വലം കൈയായി നിന്ന ജയരാജത്രയത്തില്‍ പി. ജയരാജനെ സിപിഎം സംഘടനാ ചുമതലയില്‍ നിന്ന് നേരത്തെ തന്നെ ഏറെക്കുറെ ഒഴിവാക്കിയിരുന്നു.

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇ.പിക്ക് ഏറെക്കുറെ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെങ്കിലും പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും കേന്ദ്രക്കമ്മറ്റിയംഗമെന്ന പരിഗണനയും തുണയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനെന്ന അനുകൂല ഘടകവും ഇ.പിക്ക് ഉണ്ടായിരുന്നു.

എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ അവസരമില്ലെന്ന പൊതുമാനദണ്ഡമുണ്ടാക്കി പിണറായി സമര്‍ത്ഥമായി ഇ.പിയെ വെട്ടിയത്. കല്ല്യാശ്ശേരിയില്‍ പി.കെ. ശ്രീമതിയെ മത്സരിപ്പിക്കാനുള്ള ഇ.പിയുടെ നീക്കവും പിണറായി മുളയിലേ നുള്ളി കളഞ്ഞു. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലും ബന്ധുനിയമന വിവാദങ്ങളിലുമുള്‍പ്പടെ പിണറായിക്ക് ഇ.പി. ജയരാജനോട് അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് സീറ്റ് നിഷേധത്തിനും ജയരാജന്റെ പരസ്യനിലപാടിനും കാരണമെന്നാണ് ലഭിക്കുന്ന സൂചന.

നേരത്തെ ജില്ലയിലെ എല്ലാ കാര്യങ്ങളും ഇ.പിയോട് ആലോചിച്ച് തീരുമാനിച്ചിരുന്ന പിണറായി ഇത്തവണ കേന്ദ്രക്കമ്മറ്റിയംഗം എം.വി. ഗോവിന്ദനെ ചുമതലപ്പെടുത്തിയാണ് തീരുമാനങ്ങളെടുത്തത്. ഭാര്യ ശ്യാമള ടീച്ചര്‍ക്ക് സീറ്റ് സംഘടിപ്പിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയ എം.വി. ഗോവിന്ദന് തന്നെ സീറ്റ് നല്‍കിയ പിണറായി കണ്ണൂര്‍ ലോബിയെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഒരേ സമയം പി. ജയരാജനെയും ഇ.പി. ജയരാജനെയും സമര്‍ത്ഥമായി വെട്ടി നിരത്തുകയായിരുന്നു പിണറായി. കണ്ണൂര്‍ ലോബിയിലെ തന്റെ ശക്തരായ രണ്ട് അനുയായികളെ വെട്ടി നിരത്തിയ പിണറായിയുടെ അടുത്ത നീക്കമെന്തെന്നത് ഇതുവരെയും വ്യക്തമല്ല.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട പി. ജയരാജന് പിന്നീട് സംഘടനാ ചുമതലയൊന്നും നല്‍കിയില്ലൈന്ന് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും ചെയ്തു. പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണമുണ്ടായപ്പോള്‍ തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം പിണറായി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജെ. ആര്‍മി ബോര്‍ഡ് വെച്ചതില്‍ പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

പി.ജെ ആര്‍മിയെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പി.ജയരാജന്റെ പൂര്‍ണമായ പിന്തുണയിലാണ് പ്രവര്‍ത്തനങ്ങളെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. പി.ജെ ആര്‍മി ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനിടെയാണ് ഇ.പി. കഴിഞ്ഞ ദിവസം അധികാര രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം വിളിച്ച് കൂട്ടിയത്.

ജയരാജത്രയത്തില്‍ എം.വി. ജയരാജന്‍ മാത്രമാണ് ഇപ്പോള്‍ സംഘടനയില്‍ പിണറായിയുടെ വിശ്വസ്തനായി നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം വെട്ടി നിരത്തലുകളും പരസ്യ നിലപാടുകളും അന്തിമ ഫലത്തെ ബാധിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്.

മത്സരിക്കുന്നത് ഓരോ ആളുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇ.പിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചത്. സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഇ.പി. ജയരാജന്റെ പരസ്യ നിലപാട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും വിശദീകരണം ചോദിക്കലുള്‍പ്പടെ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചന. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (1 hour ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (2 hours ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (2 hours ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (2 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (3 hours ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (3 hours ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (3 hours ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (4 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (4 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (4 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (4 hours ago)

ആലുവ മണപ്പുറം ഒരുങ്ങി....  (4 hours ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (4 hours ago)

Malayali Vartha Recommends