ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ ;സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത്; പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവെന്ന് കണ്ടെത്തൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ കൊണ്ടുവച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. എൽഡിഎഫ് ജാഥ ക്യാപ്റ്റനായ ജോസ് കെ മാണിയുടെ മുഖമുള്ള പോസ്റ്ററാണ് കല്ലറയ്ക്ക് മുകളിൽ കണ്ടത്. സംഭവത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യമുന്നയിച്ചു.
പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവെന്ന് കണ്ടെത്തി. പള്ളിയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് വ്യക്തമായത് . മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന സംശയവും രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നുണ്ട് . ഇക്കാര്യത്തിലും സമഗ്ര അന്വേഷണമാണ് നടത്തുന്നത്.
ഉമ്മൻചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ ആരോപണത്തിന് ഉപയോഗിച്ചത് നീചമായ നടപടിയാണെന്ന് കോൺഗ്രസ് . പുതുപ്പള്ളിയിൽ ജനവികാരം വ്രണപ്പെടുന്ന ഇത്തരം പ്രവൃത്തികൾ എൽഡിഎഫ് ബോധപൂർവം ചെയ്യുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുന്നു . സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പൊലീസിൽ പരാതി നൽകി. കോൺഗ്രസ് ആരോപണം ഉയർത്തിയത് എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്നാണ് . എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയിൽ വച്ചെന്നും പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു..
https://www.facebook.com/Malayalivartha

























