Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഡോളർ കടത്ത് കേസിൽ വീണ്ടും സ്പീക്കറുടെ ഒളിച്ചുകളി; സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്

08 APRIL 2021 11:58 AM IST
മലയാളി വാര്‍ത്ത

ഡോളർ കടത്ത് കേസിൽ വീണ്ടും സ്പീക്കറുടെ ഒളിച്ചുകളി. കസ്റ്റംസിന് പിടികൊടുക്കാതെ സ്പീക്കർ വീണ്ടും രക്ഷപ്പെട്ടു. ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

നേരത്തെ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പിന്നീട് കഴിഞ്ഞമാസം അവസാനമാണ് ഏപ്രിൽ എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകിയത്.

സ്പീക്കർക്കെതിരേ ശക്തമായ മൊഴികളുള്ളതിനാൽ അദ്ദേഹത്തിൽനിന്ന് വിശദീകരണം ലഭിച്ചേ മതിയാകൂ എന്നാണ് കസ്റ്റംസിന്റെ വാദം. തുടർച്ചയായി സ്പീക്കർ ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനാൽ കസ്റ്റംസ് ഇനി കടുത്ത നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.

അതിനിടെ, ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും ഇ.ഡിയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക. ഹർജിയിൽ സംസ്ഥാന സർക്കാർ രണ്ട് എതിർസത്യവാങ്മൂലം സമർപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മാർച്ചിലും സ്പീക്കർക്ക് നോട്ടീസ് അയച്ചിരുന്നു.

നേരത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി പുറത്ത് വന്നിരുന്നു.

ദുരുദേശ്യത്തോടെ സ്പീക്കർ തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചുവെന്നതടക്കമുള്ള ആരോപണമാണ് മൊഴിയിലുള്ളത്. ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയ ഹർജിയോടൊപ്പം നൽകിയ അനുബന്ധ രേഖയിലാണ് സ്പീക്കർക്കെതിരായുള്ള സ്വപ്നയുടെ മൊഴിയുള്ളത്.

ഡിസംബർ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ ചോദ്യംചെയ്തപ്പോൾ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനോട് സ്വപ്ന പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. തന്നെ തെറ്റായ ഉദേശ്യത്തോടെ പേട്ടയിലെ 'മരുതം' ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്പീക്കർ ഫ്ലാറ്റ് താന്റെതാണെന്നും മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും പറഞ്ഞതായും മൊഴിയിലുണ്ട്.

യു.എ.ഇ. കോൺസുലേറ്റിൽ നടന്ന ചടങ്ങിൽവെച്ചാണ് സ്പീക്കറെ പരിചയപ്പെട്ടത്. അന്ന് മൊബൈൽ നമ്പർ വാങ്ങി. അതിന് ശേഷം തുടർച്ചായി വാട്സാപ്പ് സന്ദേശവും ഫോൺ വിളിയും തുടങ്ങി.

പലതവണ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. ഒമാനിലെ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുള്ളതിനെക്കുറിച്ച് ശിവശങ്കർ പറഞ്ഞിരുന്നു. സ്വപനയ്ക്ക് കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല നൽകാമെന്ന നിർദേശം ശ്രീരാമകൃഷ്ണനും സമ്മതിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒമാൻ സന്ദർശിച്ചു. ഇതിനുശേഷം രണ്ടുതവണ ശ്രീരാമകൃഷ്ണൻ തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. തന്റെ ഒളിസങ്കേതമാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സരിത്തിനൊപ്പമാണ് അവിടെ പോയത്. ശ്രീരാമകൃഷ്ണന്റെ വ്യക്തിതാത്പര്യത്തോട് യോജിക്കാത്തതിനാൽ വാഗ്ദാനംചെയ്ത മിഡിൽ ഈസ്റ്റ് കോളേജിലെ ജോലി നഷ്ടപ്പെട്ടു. ഇതിന് ശേഷവും ശ്രീരാമകൃഷ്ണൻ അടുപ്പം തുടരാൻ ശ്രദ്ധിച്ചു. യു.എ.ഇ.യിലെ താത്പര്യങ്ങൾക്കായി കോൺസൽ ജനറലിന്റെ പിന്തുണ ആവശ്യമായിരുന്നതിനാലാണിത്.


ഒരു ദിവസം സരിത്തിനെ കൂട്ടി പേട്ടയിലെ അപ്പാർട്ടുമെന്റിലേക്ക് വരാൻ സ്പീക്കർ ആവശ്യപ്പെട്ടു. അവിടെവെച്ച് സരിത്തിന് ഒരു ബാഗ് നൽകുകയും അതിലുള്ള പായ്ക്കറ്റ് സുരക്ഷിതമായി കോൺസൽ ജനറലിന് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പായ്ക്കറ്റ് കൈമാറിക്കഴിഞ്ഞ ശേഷം തന്റെ ഓർമയ്ക്കായി ബാഗ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന് സ്പീക്കർ സ്വപ്നയോട് പറഞ്ഞതായും മൊഴിയിലുണ്ട്. സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്പീക്കറെ ക്ഷണിച്ചപ്പോൾ വിലയേറിയ വാച്ച് നൽകിയിരുന്നതായും മൊഴിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (6 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (10 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (11 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (11 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends