Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

യുവതിയെ വെട്ടിപ്പരിക്കേല്പിച്ച മുന്‍ കൊലകേസ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

09 APRIL 2021 07:13 AM IST
മലയാളി വാര്‍ത്ത

തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് സ്ഥിരം യാത്ര ചെയ്തിരുന്നത്, ഒടുവില്‍ സ്‌ന്തോഷും യുവതിയും അടുപ്പത്തിലായി,

ഒരുമിച്ച് ജീവിക്കണമെന്നാവശ്യപ്പെട്ട യുവതിയെ ഭാര്യയും രണ്ട് മക്കളുമുള്ള സന്തോഷ് ഒഴിവാക്കാനായി ശ്രമം തുടങ്ങി, ഒടുവില്‍ എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് പറഞ്ഞ് കാറുമായി വന്നിട്ടുണ്ടെന്ന് ഫോണ്‍ വിളിച്ച് യുവതിയോട് പറഞ്ഞു,

 

 

 

യുവതി വീട്ടില്‍ നിന്നും ഇറങ്ങി വരികയും സന്തോഷിന് അടുത്ത് എത്തിയ സമയം കയ്യില്‍ കരുതിയിരുന്ന ഇരുമ്പു പാരയുമായി യുവതിയെ ആക്രമിച്ചു, മരിച്ചെന്ന് കരുതി യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട മുന്‍ കൊലകേസ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ അറസ്റ്റിലായി.

പാലാക്കു സമീപം വെള്ളിയേപ്പള്ളിയില്‍ ഏഴാം തീയതി വെളുപ്പിന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പാലാ കടപ്പാട്ടൂര്‍ പുറ്റു മഠത്തില്‍ അമ്മാവന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് (61) ആണ് പിടിയിലായത്.

 



ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വര്‍ഷമായി പാലാ വെള്ളിയേപള്ളിയില്‍ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ്.

പാലാ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നും ഡ്രൈവര്‍ ആയി വിരമിച്ച, മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പാലാ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത പരിചയമുണ്ടായിരുന്നു.

 

 



തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയില്‍ ആണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയും സന്തോഷുമായി അടുപ്പത്തില്‍ ആവുകയും തുടര്‍ന്ന് യുവതി സന്തോഷിന് ഒപ്പം ഒരുമിച്ചു ജീവിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആറാം തീയതി യുവതിയും സന്തോഷും ഒന്നിച്ച് അര്‍ത്തുങ്കലും മറ്റും പോയ ശേഷം യുവതിയെ വൈകുന്നേരത്തോടു കൂടി വീട്ടില്‍ എത്തിക്കുകയും യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് ഒരുമിച്ച് ജീവിക്കാന്‍ ആയി എവിടെയെങ്കിലും പോകാനായി വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.




മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി വെളുപ്പിന് നാല് മണിയോടെ ബന്ധുവിന്റെ സാന്‍ട്രോ കാറുമായി വീട്ടില്‍ നിന്നും എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റര്‍ അടുത്തെത്തി കാത്തുകിടന്നു. നാലേമുക്കാല്‍ മണിയോടുകൂടി സന്തോഷ് സ്ഥലത്തെത്തി എന്ന് ഫോണ്‍ വിളിച്ചു ഉറപ്പിച്ച് യുവതി വീട്ടില്‍ നിന്നും ഇറങ്ങി വരികയും സന്തോഷിന് അടുത്ത് എത്തിയ സമയം കയ്യില്‍ കരുതിയിരുന്ന ഇരുമ്പു പാരയുമായി യുവതിയെ ആക്രമിക്കുകയും ആയിരുന്നു.


അടികിട്ടിയ യുവതി പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടര്‍ന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ പാലായിലെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ മൊബൈല്‍ ഫോണ്‍ പാലാ പാലത്തില്‍ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു.

തുടര്‍ന്നു പതിവുപോലെ പാലാ ടൗണില്‍ ഓട്ടോയുമായി എത്തി സന്തോഷ് ഓടിച്ചു വരികയായിരുന്നു. ഫോണും ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് പാരയും പോലീസ് കണ്ടെടുത്തു

 

 



സംഭവത്തെത്തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പാലാ ടഒഛ സുനില്‍ തോമസ്, പ്രിന്‍സിപ്പല്‍ എസ് ഐ ശ്യാംകുമാര്‍ കെ എസ്, എസ് ഐ തോമസ് സേവ്യര്‍, എ എസ് ഐ ഷാജിമോന്‍ അഠ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് കെ എസ്, അരുണ്‍ ചന്ത്, ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. യുവതി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (15 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (15 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (17 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (17 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (17 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (17 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (17 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (18 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (18 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (20 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (20 hours ago)

Malayali Vartha Recommends