Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ അയ്യപ്പൻ പരാമർശത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സിപിഎം പി.ബി. അംഗങ്ങൾക്ക് അത്യപ്തി

09 APRIL 2021 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി

എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..

നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ അയ്യപ്പൻ പരാമർശത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സിപിഎം പി.ബി. അംഗങ്ങൾക്ക് അത്യപ്തി.   ഒരു ഉത്തമ കമ്യൂണിസ്റ്റ് ദൈവത്തിന്റെ പേര് പറഞ്ഞല്ല വോട്ടു പിടിക്കേണ്ടതെന്ന് സിപിഎം കേന്ദ്ര നേതാക്കൾ  പറയുന്നു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾ പറയുന്നത്.    

അതേസമയം, പിണറായിയുടെ പരാമർശത്തിൽ  നടപടി ആവിശ്യപ്പെട്ട്  കണ്ണൂരിലെ യുഡിഫ് സ്‌ഥാനാർത്ഥി സതീശൻ പാച്ചേനി മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.   "അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.  മുഖ്യമന്ത്രിയുടെ ഈ പരാമർശം  തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു.      

വോട്ടു നേടാനായി  ജാതി മത വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള  അഭ്യർത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ്   തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്കർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സിഡിയും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.  മുഖ്യമന്ത്രി  ധർമ്മടത്ത് വിജയിച്ചാൽ അതിനെ തന്നെ ബാധിക്കാൻ സാധ്യയുള്ള പരാതിയാണ് ഇത്.

സുകുമാരൻ നായർക്കെതിരെ സിപിഎം ഇലക്ഷൻ കമ്മീഷനെ സമീപിച്ചതിന് ബദലായാണ് സതീശൻ പാച്ചേനി പരാതി നൽകിയത്. സുകുമാരൻ നായർ ഒരു സമുദായ നേതാവാണ്. അദ്ദേഹത്തിന് തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ല. എന്നാൽ മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ മേധാവിയാണ്. അദ്ദേഹത്തിന് പെരുമാറ്റ ചട്ടം ബാധകമാണ്.               അതു കൊണ്ടു തന്നെ ഇലക്ഷൻ കമ്മീഷൻ സഹായിക്കാതിരുന്നാൽ മുഖ്യമന്ത്രിയുടെ വിജയം അനിശ്ചിതത്വത്തിലാവും. അഥവാ ഇലക്ഷൻ കമ്മീഷനിൽ നിന്ന് തട്ട് കിട്ടാതിരുന്നാൽ പാച്ചേനി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കോൺഗ്രസിന്റെ പൂർണ മനസോടെയാണ് സതീശൻ ഇലക്ഷൻ കമ്മീഷനെ സമീപിച്ചത്.

സുകുമാരൻ നായർക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് എൻഎസ്എസിന്റെ പ്രസ്താവനയ്ക്ക് പ്രശസ്തി നൽകിയതെന്ന്  പി  ബി. വിശ്വസിക്കുന്നു. മുഖ്യമന്ത്രി അക്കാര്യം അവഗണിച്ചിരുന്നെങ്കിൽ  ഇത്രയും വിവാദം ഉണ്ടാകുമായിരുന്നില്ല. ഇലക്ഷൻ കേസിന് വഴി വച്ചതും മുഖ്യമന്ത്രിയുടെ പ്രസ്താവനയാണെന്ന് യച്ചൂരി കരുതുന്നു. അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചക്ക് വന്നാലും അത്ഭുതപ്പെടാനില്ല .പിണറായിയുടെ നീക്കങ്ങളിൽ   യച്ചൂരി വളരെയേറെ അസ്വസ്ഥനാണ്. ഇതുവരെ മുഖ്യമന്ത്രിയും  മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളത്തിൽ സി.പി.എമ്മിനെ നയിച്ചിരുന്നത്.             പാർട്ടിയും പാർട്ടി സെക്രട്ടറിയുമെല്ലാം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായിരുന്നു. പാർട്ടിയോട് അദ്ദേഹം കടക്ക് പുറത്ത് എന്നാണ് ആജ്ഞാപിച്ചു കൊണ്ടിരുന്നത്. തന്റേടവും ധിക്കാരവും കൈമുതലാക്കി അദ്ദേഹം നടത്തിയ അശ്വമേധത്തിന്റെ പരിണിതഫലമാണ് യച്ചൂരിയുടെ നിലപാട്.

1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള മുഖ്യമന്ത്രിയായത്. 2018-ൽ തൃശ്ശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയൻ പാർട്ടിയിലും ഭരണത്തിലും ഒരു പോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. വി. എസ്. അച്യുതാനന്ദന്റെ അപ്രമാദിത്വം അരിഞ്ഞു വീഴ്ത്തി കൊണ്ടാണ് അദ്ദേഹം പാർട്ടിയെയും കേരളത്തെയും പിടിച്ചടക്കിയത്.               സി.പി.എമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമായിരുന്നു. വി.എസ്. പക്ഷത്തെ അദ്ദേഹം പൂർണ്ണമായി വെട്ടി നിരത്തി . സി പി എം എന്ന  പാർട്ടിയെ അദ്ദേഹം  പിണറായിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടി.

മുഖ്യമന്ത്രിയായതിന് പിന്നാലെയാണ്   പിണറായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് നിയമിക്കപ്പെട്ടത്. നവ ഉദാരവത്കരണ  സാമ്പത്തിക നയത്തിന്റെ വക്താവായ ഗീത ഇടതുപക്ഷ സർക്കാരിന്റെ ഉപദേഷ്ടവാകുന്നതിന് മൂക സാക്ഷിയാകാൻ മാത്രമേ സി.പി.എം. ദേശീയ നേതൃത്വത്തിന് കഴിഞ്ഞുള്ളു.           പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്കും പാർട്ടി സഹയാത്രികരും സാമ്പത്തിക ശാസ്ത്രജ്ഞരുമായ പ്രഭാത് പട്നായിക്കിനെപ്പോലുള്ളവർക്കും നിശബ്ദരാകാൻ മാത്രമേ കഴിയുമായിരുന്നുള്ളു. സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് ഐസക്കിനും ഗീത അപ്രാപ്യയായിരുന്നു. അതു കൊണ്ടു തന്നെ പിണറായിയെ തകർക്കാനാണ് യച്ചൂരിയുടെ നീക്കം. ഭരണം കിട്ടിയില്ലെങ്കിലും പിണറായിയെ ത്തെരിക്കാനാണ്  യച്ചൂരിയാണ് ആഗ്രഹം. അതാണ് പുതിയ വിവാദത്തിന്റെ അടിസ്ഥാനം.           
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (13 minutes ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (16 minutes ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (22 minutes ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (31 minutes ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (45 minutes ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (1 hour ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (1 hour ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (1 hour ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (3 hours ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (3 hours ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (4 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (4 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (4 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (4 hours ago)

Malayali Vartha Recommends